2009 ജൂലൈ 26, ഞായറാഴ്‌ച

പാരതന്ത്ര്യം വിലക്ക് വാങ്ങുന്നുവോ?


സ്വാതന്ത്ര്യം പോലെ മനോഹരമായ മറ്റൊന്ന് എന്താണുള്ളത് ലോകത്ത്? സ്വാതന്ത്ര്യം നല്കുന്ന സുഖത്തിനും സന്തോഷത്തിനും എത്രായിരം മനുഷ്യജീവനുകള്‍ ഇവിടെ ഹോമിച്ചു? നമ്മുടെ ഭരണ കൂടം ചരിത്രം മറക്കുകയാണോ? സാമ്പത്തിക പ്രതിസന്തിയില്‍ ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം വേവലാതി പൂണ്ടപ്പോള്‍ ആര്‍ജവത്തോടെ പിടിച്ചുനിന്ന ഭാരതെതെ എങ്ങിനെയെങ്കിലും ഒതുക്കാന്‍ ലോകപോലിസ്ചമയുന്ന അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ശ്രമത്തിന്‍റെ ഭാഗമാണ്
ഇപ്പോള്‍ നടന്നിട്ടുള്ള പുതിയ കരാറുകള്‍ എന്ന് നാം മനസ്സിലാക്കിയാല്‍ അതില്‍ തെറ്റുണ്ടോ?

2009 ജൂലൈ 7, ചൊവ്വാഴ്ച

കോരനു കഞ്ഞി കുമ്പിളില്‍ തന്നെ


പ്രവാസികള്‍ ആകാംഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റും കഴിഞ്ഞു. ഇന്ത്യാ മഹാരാജ്യത്തിന് വലിയൊരളവു വിദേശ വരുമാനം നേടിക്കൊടുക്കുന്നവര്‍ എന്ന നിലക്ക് ഗള്‍ഫ് ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ വളെരെ പ്രതീക്ഷയോടെയാണ് ഇത്തവനെതെ ബജറ്റ് നോക്കി കണ്ടത്.
കേന്ദ്രപ്രവാസി മന്ത്രി വരെ മലയാളി ആയ സ്ഥിതിക്ക് പ്രതീക്ഷിക്കുന്നതില്‍ തെറ്റെന്നുമില്ലല്ലോ?
പക്ഷെ, പറഞ്ഞിട്ടെന്തു കാര്യം. ബജറ്റ് കഴിഞ്ഞു, പ്രണബ് മൂടും തട്ടി എഴുന്നേറ്റു പോയി.....
കോരന് കഞ്ഞി കുമ്പിളില്‍ തന്നെ..........
മെഴുകുതിരി കണെക്കെ ഉരുകി തീരുന്നവരാണ് ഭൂരിഭാഗം പ്രവാസികളും..സ്വയം ഉരുകി മറ്റുള്ളവര്‍ക്ക് പ്രകാശം നല്‍കുന്ന മെഴുകുതിരിപോലെ നാട്ടിനും നാട്ടാര്‍ക്കും വീട്ടുകാര്‍ക്കും വേണ്ടി സ്വയം ഇല്ലാതാകുന്ന വലിയൊരു ശതമാനം പ്രവാസികള്‍ക്ക് നേരെ കണ്ണടച്ചുള്ള ഈ ബജറ്റ് തീര്‍ത്തും അപ്രതീക്ഷിതം തന്നെ.
കഴിഞ്ഞ കേരള ബജറ്റ് പ്രവാസി മലയാളികള്‍ക്ക് ചെറിയ പ്രതീക്ഷയോന്നുമല്ല നല്‍കിയത്. മാറിവന്ന പരിതസ്തിയില്‍ പ്രവാസികള്‍ കുറെ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു... പ്രത്യേകിച്ചു, ഇന്ത്യക്കാര്‍ക്ക് എന്നും അതാണിയയിട്ടുള്ള ദുബായ് പോലെയുള്ള നഗരങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയും മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ തൊഴില്‍ രഹിതരായി ജന്മനാട്ടിലേക്ക്‌ തിരിച്ചെത്തുകയും ചെയ്യുന്ന ഈ അവസരത്തില്‍ ഇവരെ പുനരധിവസിപ്പിക്കാനുള്ള എന്തെങ്കിലും ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് നാമെല്ലാം വ്യാമോഹിച്ചു.
കേരളത്തില്‍ നിന്നും ആദ്യമായി ഇത്രയതികം പ്രാതിനിത്യം കേന്ദ്രമന്ത്രി സഭയില്‍ കിട്ടിയപ്പോള്‍ നാമെല്ലാം ഒരുപാടു ആഹ്ലാധിച്ചു.ഇവരില്‍ പലരും ഇടയ്ക്കിടെ ഗള്‍ഫ് നാടുകള്‍ സന്ദര്‍ശിക്കുകയും മോഹനവാഗ്ദാനങ്ങള്‍ വരിക്കൊരിനല്കുകയും ചെയ്യുന്നവരായിരുന്നു....അവസരം വരുമ്പോള്‍ ഇവര്‍ നമ്മെ ഓര്‍ക്കുമെന്ന് കരുതിയ നമെത്രെ മാത്രം വിഡ്ഢികള്‍...
പ്രതീക്ഷയും കാത്തിരിപ്പുമാനെല്ലേ പ്രവാസിയുടെ കൈമുതല്‍. അത് വേണ്ടുവോളമുള്ള നിലക്ക് നമുക്ക് ഇനിയും കാത്തിരിക്കാം....അതിനിടക്ക് ഇടയ്ക്കിടെ നമ്മെ കാണാനെത്തുന്ന മന്ത്രി പുങ്കവന്മാര്‍ക്ക് ചുവന്ന പരവതാനിയും വിരിക്കാം........

2009 ജൂലൈ 3, വെള്ളിയാഴ്‌ച

സാംസ്‌കാരിക സാമ്രാജ്യത്വം.

കഴിഞ്ഞ  ദിവസം ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും അമ്പരപ്പിക്കുന്ന ഒരു വിധി നാമെല്ലാം കേട്ടു. ചിരിക്കണോ കരയണോ എന്നറിയാതെ ഇന്ത്യയിലെ നൂറു കോടി ജനങ്ങള്‍ കോട്ടുവായിട്ടു.ഈ സാംസ്‌കാരിക അക്രമത്തെ എങ്ങിനെ നമുക്ക് വിശേഷിപ്പിക്കാം?ഇത് നമ്മുടെ രാജ്യത്തിന്‍റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംസ്കാരത്തിനു നേരെയുള്ള കൊഞ്ഞനംകുതിയുള്ള ചിരിയാണ്....മതങ്ങള്‍ ഏതായാലും മനുഷ്യകുലത്തിനു ഒരു സംസ്ക്രുതിയുണ്ട്.അത് എല്ലയിടെതും ഒന്ന് തന്നെയാണ്. പിന്നെ എല്ലാത്തില്‍ നിന്നും മാറി ചിന്തിച്ചു വാര്‍ത്തയില്‍ ഇടം കണ്ടെത്താന്‍ ശ്രമം നടത്തുന്ന വിവരധോഷികള്‍ ലോകത്ത് എല്ലാ കാലത്തും ജന്മം കൊണ്ടിട്ടുണ്ട്.വാര്‍ത്തകള്‍ക്കു പെട്ടന്ന് പ്രാധാന്യം കിട്ടുന്ന ഈ കാലഘട്ടത്തില്‍ അതല്പം കൂടുതലാണെന്ന് മാത്രം. പെണ്ണിന് ആണ് എന്നത് ഒരു ലോകക്രമമാണ്. പകല്‍വെളിച്ചം പോലെ സത്യം.ആണും ആണും അല്ലെങ്കില്‍ പെണ്ണും പെണ്ണും എന്ന ക്രമം മനുഷ്യ സൃഷ്ടി മാത്രമാണ്.വ്യഭിചാരം പോലും അനുവദനീയമാക്കിയ ജര്‍മനി പോലെയുള്ള യൂറോപ്‌, പാശ്ചാത്യന്‍ രാജ്യങ്ങളുടെയും കൂട്ടത്തിലേക്ക് ഉയരാനുള്ള ശ്രമമാണ് കോടതിയെ കൂട്ടുപിടിച്ച് ചില അല്പന്മാര്‍ നടത്തുന്നെതെന്കില്‍ സനാതന മൂല്യങ്ങളില്‍ വിശ്വസിക്കുന്ന സമൂഹം ഇവിടെ ഇനിയും മരിച്ചിട്ടില്ലെന്ന് ഇക്കൂട്ടര്‍ മനസിലാക്കുക.ഇവിടെ ആദ്യം നമ്മള്‍ ചെറുക്കേണ്ടത് സാംസ്‌കാരിക ആഗോളവത്കരനെതെയാണ്. പാശ്ചാത്യ സമൂഹത്തിന്‍റെ മുന്‍വിധിയോടെയുള്ള കടന്നു കയറ്റം.സാമ്രാജ്യത്വത്തിന് കുഴലൂത്ത് നടത്തുന്നവര്‍ നമ്മുടെ രാജ്യത്തിന്‍റെ അവസാനവാക്കായി നാം ഗണിക്കുന്ന നമ്മുടെ നീതി പീഠത്തില്‍ വരെ ഇരിപ്പിടം കണ്ടെത്തിയിരിക്കുന്നു. എവിടെ നമ്മുടെ സാംസ്‌കാരിക നായകന്മാരും നായികമാരും..സ്ഥാനത്തും,ആസ്ഥാനത്തും വാളെടുത്തു തുള്ളുന്നവര്‍ക്ക് ഒന്നും മിണ്ടാനില്ലേ? ഭാരതമേ ലജ്ജിക്കുക, ലഞജിക്കാന്‍ ലജ്ജയില്ലെന്കില്‍...........

2009 ജൂലൈ 2, വ്യാഴാഴ്‌ച

വിസ്മയങ്ങള്‍ തീര്‍ക്കുന്ന മുംബൈ.


മുംബൈ  അത്ഭുതങ്ങളുടെ നഗരിയാണ്‌. .. . ...അവിടെ  ഇന്ത്യ  മൊത്തമായും പ്രതിഫലിക്കുന്നുണ്ട്..വിത്യസ്ത ഭഷകള്‍, മതങ്ങള്‍ ,     ഇന്ത്യയില്‍ ഒരിടത്തും കാണാത്ത ഒരു പാടു സവിശേഷതകള്‍ മുംബൈ മഹാ നഗരിക്കുണ്ട്.ഉണ്ട്‌. പഴയ കല പ്രതാഭങ്ങളെ  ഓര്‍മിപ്പിക്കുന്ന ഒരു പാടു സമുച്ചയങ്ങളും ആധുനികത  വിളിച്ചോതുന്ന അമ്പരച്ചുമ്പികളും നമുക്കവിടെ കാണാം.ഗേറ്റ് വെ ഓഫ് ഇന്ത്യയുടെ രൂപഭംഗി ആരെയും വിസ്മയിപ്പിക്കുന്ന കാഴ്ച തന്നെ..താജ് ഹോട്ടെലും ഹില്ട്ടെന്‍  ടാവരുമെല്ലാം ആടംപരത്തിന്റെ പ്രതീകങ്ങള്‍ ആണ്. നരിമാന്‍ പോയിന്റ്‌ കാഴ്ച ഒരിക്കല്‍ കണ്ടാല്‍ മറക്കാനിടയില്ല. വി .ടി .സ്റ്റേഷനും മലബാര്‍ ഹില്ലും പ്രിന്സിസ് വാല്യൂ മൂസിയവും നഗര പ്രതാപത്തിന്റെ ഉഗ്രന്‍ കാഴ്ചകളാണ്, എണ്ണിയാല്‍ഒടുങ്ങാത്ത മുംബൈ വിസ്മയങ്ങളുടെ കൂട്ടത്തിലേക്ക് ഇതാ മറ്റൊന്ന്കൂടി. ബന്ദ്രയെയും വര്‍ലിയെയും ബന്ധിപ്പിക്കുന്ന കടല്‍ പാലംഅഞ്ചു കിലോമീടര്‍ കടലിനു മുകളിലൂടെ കടല്‍ കാഴ്ചകളും കണ്ടുകൊണ്ടുള്ള യാത്ര ഏറെ രസകരമായിരിക്കും.കാത്തിരിക്കാം നമുക്ക് ..ഈ മഹാ നഗരത്തിന്റെ പുതിയ വിസ്മയങ്ങള്‍ക്കായി.....