2009 ജൂൺ 27, ശനിയാഴ്‌ച

മലയാളിയെന്തേ ഇങ്ങിനെ?

എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഒക്ടോബര്‍ മാസം.....ഞാനും കൂട്ടുകാരന്‍ സഫീയുവും കൂടെ താജ്മഹലിന്റെ നാടായ ആഗ്രയില്‍ നിന്നും മുംബയിലേക്കുള്ള  യാത്രയിലായിരുന്നു.....
രാത്രി പത്തുമണിക്കാണ്  ഞങ്ങള്‍ അമൃതസര്‍ - താനെ   എക്സ്പ്രസ്സില്‍ കയറിയത്. ആ രാത്രിയും പിന്നെ പകലും കഴിഞ്ഞതിനു ശേഷം അടുത്ത രാത്രി പുലര്‍ച്ചയെ വണ്ടി താനെയില്‍ എത്തൂ.
അന്ന് പകല്‍ മൊത്തം തജ്മഹലും അതിനടുത്തുള്ള ലാല്‍ കിലയും  നടന്നു കാണല്‍ മാത്രമായിരുന്നു ഏക ജോലി, അത് കൊണ്ടു തന്നെ തീര്‍ത്തും അവശരുമയിരുന്നു ഞങ്ങള്‍ .വണ്ടിയില്‍ കയറിയ ഉടനെ ഉറങ്ങി പോയി .
രാവിലെ പത്തു മണിക്കാണ് പിന്നെ ഞങ്ങള്‍ എഴുന്നേറ്റത് .ട്രെയിന്‍ അപ്പോഴും ഉത്തര്‍പ്രദേശിന്റെ ഏതോ പ്രാന്ത പ്രദേശത്ത് കൂടെ ഓടി കൊണ്ടിരിക്കുകയായിരുന്നു...
അമൃതസര്‍ - താനെ   റൂട്ട് ആയതു കൊണ്ടു തന്നെ കൂടുതലും പഞ്ചാബികളും ബയ്യന്മാരുമായിരുന്നു വണ്ടിയില്‍ . ഹിന്ദി ഒട്ടും അറിയാത്ത സമയമായിരുന്നത്‌ കൊണ്ടു വല്ല  മലയാളികളും വണ്ടിയില്‍ ഉണ്ടോ എന്ന   അന്വേഷണം ഞങ്ങള്‍ പലപ്പോഴും നടത്തി......പക്ഷെ ഉച്ച കഴിഞ്ഞു , ഞങ്ങളുടെ അന്വേഷണത്തിനു ഫലം കണ്ടെത്താന്‍ . താനെയില്‍ സ്ഥിര തമസമാക്കിയ കോട്ടയതുകാരി ഒരു ടീച്ചറും രണ്ടു ചെറുപ്പക്കാരുമായിരുന്നു  ഞങ്ങള്‍ കണ്ടെത്തിയ ആ മലയാളി ടീം.. പിന്നെ മടിച്ചു നിന്നില്ല ..ഞങ്ങളും കൂടെ കൂടി......അങ്ങിനെ മലയാളികളുടെ എണ്ണം ഞങ്ങള്‍ അന്ജ്ജാക്കി ഉയര്‍ത്തി.രസകരമായ മണിക്കൂറുകള്‍ . രണ്ടു ചെറുപ്പകാര്‍ സഹോദരന്മാരാണ്, ത്രിശൂര്‍ സ്വദേശികളായ ഇവര്‍ ഡല്‍ഹിയില്‍ നിന്നും മുംബൈലേക്കുവരികയാണ്‌. .രാത്രി ഒന്‍പതു മണിക്ക് ഡിന്നര്‍ ഞങ്ങള്‍ ഒരുമിച്ചാണ് കഴിച്ചത്.ഉറങ്ങാന്‍ നേരം ഓരോരുത്തരും അവരവരുടെ ബര്‍ത്തിലേക്ക് പോയി.......
ഏകദേശം രാത്രി രണ്ടു മണി ആയിക്കാണും.. വലിയ ബഹളം കേട്ടാണ് ഞങ്ങള്‍ ഉറക്കമുണര്‍ന്നത്‌.  നോക്കുമ്പോള്‍ പകല്‍ നേരം ഞങ്ങളുടെ കൂടെയുണ്ടായിരുന്ന രണ്ടു സഹോദരന്മാരില്‍  മൂത്തയാളെ ഒരു സ്ത്രീയും പുരുഷനും കൂടെ ക്രൂരമായി മര്‍ദിക്കുന്നു... എല്ലാവരും കാഴ്ചക്കാര്‍ മാത്രം.
സ്ത്രീ എന്തൊക്കെയോ ഹിന്ദിയില്‍ പറയുന്നുണ്ട്, ഞങ്ങള്ക്ക് ഒട്ടും മനസ്സിലായില്ല . മലയാളികലെല്ലേ,പകല്‍ മൊത്തം കൂടെയുണ്ടയിരുന്നവരെല്ലേ  എന്ന  നിലക്ക് ഇട പെടാന്‍ ഒരു ശ്രമം ഞങ്ങള്‍ നടത്തിയപ്പോള്‍ ടീച്ചര്‍ അത് വിലക്കി...പിന്നെ പോലീസുകാര്‍ വന്നു. രണ്ടു പേരെയും കൊണ്ടു പോയി.
ഒന്നും മനസ്സിലാകാതെ ഞങ്ങള്‍ നേരം വെളുപ്പിച്ചു. എഴുന്നേറ്റ ഉടനെ ടീച്ചറുടെ  അടുത്ത് പോയി.ഇന്നലെ നടന്നതിന്റെ സത്യാവസ്ഥ അറിയണമല്ലോ?.......
നമ്മുടെ മലയാളി സഹോദരന്മാരില്‍ മൂത്ത ആളാണ് പ്രതി. രാത്രി എല്ലാവരും ഉറങ്ങിയ നേരം അപ്പുറത്തെ ബര്‍ത്തില്‍ ഉറങ്ങിയിരുന്ന ഒരു പഞ്ചാബി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പഞ്ജാബി അല്ലെ പെണ്ണ്....അവളും ഭര്‍ത്താവും  കൂടെ പറ്റാവുന്നിടത്തോളം അവനെ കൈകാര്യം ചെയ്തു....ഞാന്‍ കരുതി.....ഇവന് എങ്ങിനെ തോന്നി.....സ്വന്തം അനിയന്‍ കൂടെ....പരിചയമില്ലാത്ത  ഇടം.....പിന്നെ മനസ്സിലാക്കി.......എന്തൊക്കെയായാലും അവന്‍ ഒരു മലയാളി ആണെല്ലോ?

2009 ജൂൺ 25, വ്യാഴാഴ്‌ച

മഴ



എന്തേ  ഞാന്‍ മഴയെ ഇത്ര മാത്രം പ്രണയിച്ചു...  

പ്രണയത്തിന്‍ മണം ചുരത്തിയ മുല്ലപ്പൂ - 

ചിതറിയ  പുസ്തകതാളുകളില്‍ നിന്നവള്‍ എനിക്ക് 

കൈമാറുമ്പോള്‍ സ്കൂള്‍ വരാന്തയില്‍ മഴ ചിതറി വീണിരുന്നു. 

അവളെ ആദ്യമായി കണ്ട് എന്‍റെ നെഞ്ചില്‍ 

കൊള്ളിയാന്‍മിന്നുമ്പോള്‍ പുളിമരത്തിലൂടെ ഇറ്റി വീണ 

മഴത്തുള്ളികള്‍എന്‍റെ കാഴ്ച മറച്ചിരുന്നു. 

ആദ്യമായി ഞങ്ങള്‍ കൈമാറിയ പ്രണയകുറിപ്പുകളും 

മഴതുള്ളിവീണു നിറം പടര്‍ന്നിരുന്നു............. 

പിന്നീടാ വരികളെല്ലാം അവളുടെ മിഴിക്കോണില്‍  നിന്നും 

വായിചെടുക്കുംപോള്‍  അവളുടെ കണ്‍ പോളകളിലൂടെ 

മഴ  ചാറുകള്‍  ഇറ്റിറ്റു വീണിരുന്നു..... 

വിരഹത്തിന്റെ ദിനരാത്രങ്ങള്‍ക്ക് വേനലവധിയുടെ ചൂടായിരുന്നു..... 

പുന  സമാഗമങ്ങള്‍ക്ക് ജൂണിലെ തണുപ്പും മഴയും...... 

അതുകൊണ്ടാകാം അവളുടെ പേരിനോടൊപ്പം മഴയും ചെര്‍നുവരുന്നത്‌.
         മഴപെയ്യുമ്പോള്‍ ഇപ്പോഴും എന്നെ ഓര്‍ക്കാരുന്ടെന്നു

         അടുതോരിക്കല്‍ അവള്‍ പറഞപ്പോള്‍ ഞാന്‍ അറിയാതെ


         പറഞ്ഞു പോയി......

        "ഈ മഴ പെയ്യതിരിക്കാന്‍ എന്താ ഒരു വഴി?'

2009 ജൂൺ 24, ബുധനാഴ്‌ച

ഉന്തുവണ്ടി സംസ്കാരം



യാന്ത്രിക സംസ്കാരം ഇന്ന് നമ്മുടെ  ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു......പണ്ട്  മനുഷ്യര്‍ ചെയ്തിരുന്ന
ജോലി ഇന്നു ആധുനിക മോട്ടോര്‍ വാഹനങ്ങള്‍ ഏറ്റടുതപ്പോള്‍ നമ്മുടെ ജീവിതത്തെയും അത് സാരമായി ബാധിച്ചു .
അമ്മയുടെ നെഞ്ചില്‍ ചേര്ന്നുകിടന്നു അമ്മയുടെ ചൂടേറ്റു   കഴിയേണ്ട കുഞ്ഞുകളുടെ ഗതികേട്
നോക്കേനെ. അമ്മയുടെ ചൂടിന്റെ നാലയലത്ത്‌ പോലും എത്താന്‍ പറ്റുന്നില്ല
എന്നുമാത്രമല്ല, ഈ പാവം മക്കള്‍ ഉന്തുവണ്ടിയില്‍ താഴെ നിന്നും വരുന്ന
പൊടിപടലങ്ങളും തിന്നു ,ആരോടും ഒരു പരിഭവവും പറയാന്‍ കഴിയാതെ,അഥവാ ഇനി പറയാന്‍ വാ പൊക്കിയാല്‍ നിപ്പില്‍ എടുത്തു വായിലിട്ടു സ്വതന്ത്രമായി ഒന്നു കരയാന്‍
പോലും അവകാശമില്ലാത്ത ഈ കുട്ടികളെ കാണുമ്പൊള്‍ ഈ കാലഘട്ടത്തില്‍ ജനിക്കാതെ പോയ നമ്മള്‍ എത്ര ഭാഗ്യവാന്‍മാര്‍ ആണെന്ന് ചിന്തിച്ചു പോകാറുണ്ട്.
അമ്മയുടെ നെഞ്ചിലെ പാല് പോലെ തന്നെ അമൂല്യമാണ്‌ അമ്മയുടെ നെഞ്ചിലെ ചൂടും......
മുലപ്പാല്‍ പോലും നേരം വണ്ണം കിട്ടാത്ത പുതിയ കുട്ടികള്‍ ആരോട് പരത്തി പറയാനാണ്?
വാര്‍ധക്യത്തില്‍ നിങ്ങളെയും ഉന്ത് വണ്ടിയില്‍ തള്ളി വൃദ്ധ സദനത്തിന്റെ മുന്നില്‍ കൊണ്ടു പോയി വിടുമ്പോള്‍ ഒട്ടും പരിഭവം പറയാതിരുന്നാല്‍ മതി.തന്റെ ലാലനെയും ശുശ്രൂഷയും കിട്ടേണ്ട പ്രായത്തില്‍ കുട്ടികളെ ബേബി സിട്ടിങ്ങ്കുകളിലെ ആയമാരുടെ കൈകളില്‍ വിടുമ്പോള്‍ ജീവിതത്തിലെ പണത്തിന്റെയും ജോലിയുടെയും ആവശ്യത്തിനുമുന്നില്‍ മാതൃത്വത്തിന്റെ വിലയുമായി ഒരു തുലനം നടത്തുക.......
ബന്ധങ്ങളുടെയും സ്നേഹത്തിന്റെയും അവസാന വാക്ക് പണം ആണെന്നിരിക്കെ ഈ
വാച്ചകങ്ങല്‍ക്കൊന്നും വിലയ്യില്ലെന്നരിയാം....പിന്നെയും പറഞ്ഞുപോവുകയാണ്....പറഞ്ഞുപോകളും
നിലക്കുന്ന കാലഘട്ടം വരെ .................

2009 ജൂൺ 23, ചൊവ്വാഴ്ച

എന്‍റെ നാടേ,നാട്ടുകാരെ.......

എന്‍റെ നാട് ഇപ്പോള്‍ എങ്ങിനെയുണ്ടാവും? ഈ ചൂടിലും തണുപ്പിലും എന്നെ ആവേശഭരിതനായി നിലനിറുത്തുന്ന ഒരേഒരു ഘടകം നാടിനെ കുറിച്ചുള്ള എന്‍റെ മനം കുളിര്‍പ്പിക്കുന്ന ഒരായിരം ഓര്‍മകളാണ്......കൂട്ടുകാരുമൊത്ത് സായാഹ്നങ്ങളില്‍ കഥ പറഞ്ഞു നടന്നിരുന്ന പുതുപൊന്നാനി പാലവും ഹാജിയാര്‍ സ്കൂളിന്‍റെ മൈദാനവും  നനുത്ത സ്മരണകളായി എന്നെ ജീവിപ്പിക്കുന്നു........
വൈകുന്നേരങ്ങളില്‍ സെലസിന്റെ  പുറകിലെ വോളിബോള്‍  കളിയും അത് കഴിഞ്ഞാല്‍ മഗരിബ് നിസ്കാരവും കഴിഞ്ഞു ഒരു നടതമുണ്ട് ,പുതുപോന്നനിയുടെ ഹൃദയ വീതിയിലൂടെ......കൂടെ, സാലിഹ്കിഴക്കേതില്‍ , മോഇനു , ഹസ്സന്‍, ഹംസ ,മുര്ഷിദ്‌...... അവിടെ ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ ഉണ്ടോ?......
മഹല്ല് തിരെഞ്ഞെടുപ്പ് മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരെഞ്ഞെടുപ്പ് വരെയും....റൊണാള്ടെയും മറഡോണയും,സച്ചിനും, കസാകും ,സുന്നിയും ,മുജഹിദുമ്....ഗള്‍ഫും....ചിലപ്പോള്‍ പാതി രാത്രി യോളം നീളുന്ന ചര്‍ച്ചകള്‍.....
ചില ദിവസങ്ങളില്‍ വീട്ടില്‍ പോലും പോകാതെ സെന്‍ട്രല്‍ പള്ളിയില്ലേ സുന്നി ഓഫീസിലോ കിടന്നുറങ്ങി രാത്രിയെയും സജീവമാക്കിയിരുന്ന പഴയ കാലം ...ആട്ടീരി റഹ്മാന്റെ കൂടെ പള്ളിയുടെ മുകളില്‍ predegre പുസ്തകങ്ങളോട് മല്ലിടുമ്പോള്‍  പാതിരാത്രി കടന്നു വന്നു എല്ലാവരെയും ഉറക്കിയിരുന്ന യൌസുഫ്‌ പുതുപൊന്നാനി.....
എല്ല്ലാം തിരികെ കിട്ടാത്ത സ്മരണകള്‍ മാത്രം....ഫുട്ബോളും ക്രിക്കെറ്റും സജീവമാക്കിയിരുന്ന ക്ലബ്ബ് ഓഫീസുകളില്‍ നിന്നും ഉയര്‍ന്നിരുന്ന ആരവങ്ങള്‍ ...സെലെസ്‌ ക്ലബ്ബില്‍ എപ്പോഴും കര്മനിരതനയിരുന്ന
കൂട്ടുകാരന്‍ അലി പുതുപൊന്നാനി .
ചിലപ്പോള്‍ കഥ പറഞ്ഞു നടത്തം കടലോരെതെക്ക് നീളാറുണ്ട്....ബീവിധര്‍ഗയുടെ പരിസരത്ത് വിതച്ചിരിക്കുന്ന കരിങ്കല്ലിലിരുന്നു സൊറ പറയുമ്പോള്‍ കിട്ടിയിരുന്ന ആനന്ദം എത്ര വലുതായിരുന്നു എന്ന  തിരിച്ചറിവ് എന്നില്‍ ഉണ്ടാക്കുന്ന നഷ്ടബോധം ചെറുതല്ല......
ഇവിടെത്തെ സൈക്ലിംഗ് ജീവിതം പുതിയ ഓര്‍മ്മകള്‍ ഒന്നും തരുന്നില്ല....എല്ലാം എഴുതി വെച്ച ജീവിത ശൈലി..എന്നും ഒരുപോലെ ഒരു മാറ്റവുമില്ലാതെ....
പിന്നെയും ഞാന്‍ ജീവിക്കുന്നു....എന്നെങ്കിലും ഒരിക്കല്‍ എന്‍റെ പഴയ കാലം കടന്നുപോയ വഴികളിലൂടെ ഒരു മൂളിപ്പട്ടെന്കിലും പടി നടന്നുപോകമെല്ലോ എണ്ണ സമാധാനത്തില്‍......