2012 നവംബർ 29, വ്യാഴാഴ്‌ച

കലികാലം


വെളുക്കെ ചിരിച്ചു അണക്കല്‍ കാമം തിളയ്ക്കുന്ന 
കണ്ണുമായി ഇന്നലെ ഞാന്‍ കണ്ടത് 
നിന്റെ അച്ഛനെ......
കാമപൂരണം  ചോരയില്‍  തീര്‍ത്ത മര്‍ത്ത്യന്റെ 
നീരില്‍ കണ്ടില്ല  ഞാനെങ്ങും മനുഗുണം.
കാലമിത്രയും വൃഥാവിലായ  നിന്റെ  അച്ഛനെന്ന 
വിളിക്ക് തിരികെ നല്കനെന്തുണ്ടവന്റെ  കയ്യില്‍ ...
നിന്റെ കൂടെ ഗര്‍ഭപാത്രം പങ്കിട്ട ചോരയും 
നിന്നൊപ്പം ശയിക്കുന്ന കാഴ്ച 
വീണ്ടും എനിക്ക് സമ്മാനിക്കുന്നത്  ദുര്‍കണികള്‍ ....
നിലാവില്‍ ഓരിയിടുന്ന പട്ടിക്കു നീ 
കൂട്ടാകുന്നത്  നിന്റെ തെറ്റാണെന്ന്  ഞാന്‍ 
തീരെ പറഞ്ഞില്ല ....
കാമ കേളിയാടി നിന്നെ പൊത്തിലോളിപ്പിച്ചു 
വെച്ചവന്‍ ഇന്നലെ വരെ നിന്റെ തോഴനായിരുന്നു.....
ഗര്‍ഭപാത്രം  മുളക്കാത്ത നിന്റെ 
ഉദരത്തില്‍ പാഷാണ  ബീജം വര്‍ഷിച്ചവനെ എന്തെ 
നീ തിരിച്ചറിഞ്ഞില്ല ....
തിരിച്ചറിവിന്റെ അറിവിലെതും  മുന്‍പേ 
നിന്റെ ഗുരു നിന്ന്നെ തിരിച്ചറിഞ്ഞത്  നിന്റെ 
മേനിയിലെ.........?;.....
കേളിയാടി തിരികെയെത്തുന്ന നിന്നെ 
തലക്കടിച്ച് മോക്ഷം വാങ്ങി നല്‍കാന്‍ 
നിനക്കൊരാങ്ങള ഇല്ലാതെ പോയത് 
നിന്റെ തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല....
കലികാലമെന്ന ഓമന പേരിട്ടു നിന്റെ 
ദുര്‍വിധിക്ക്  കാരണം തേടുന്നതെല്ലാതെ 
പരിഹാരമാകാന്‍ നീ പോലും വഴി 
തെടുന്നില്ലല്ലോ ,,, പിന്നെങ്ങിനെ ,,,,...........

2012 നവംബർ 28, ബുധനാഴ്‌ച

മഅദനി:മാധ്യമ ചര്‍ച്ചകള്‍ ഫലം കാണുമോ?


മഅദനി വിഷയം ചെറുതായെങ്കിലും വീണ്ടും മാധ്യമ ചര്‍ച്ചയായത്  എന്തൊക്കെയോ ശുഭ സൂചനകള്‍ നല്‍കുന്നില്ലേ? അടുത്ത കാലത്തായി മാധ്യമ സ്വാധീനം ജനങ്ങള്‍കിടയില്‍ എത്രെയോ മടങ്ങ്‌ കൂടിയിട്ടുണ്ട്..വിശിഷ്യ ദൃശ്യ മാധ്യമങ്ങളുടെ സജീവത രാഷ്ട്രീയക്കാരുടെയും പൊതുജനങ്ങളുടെയും നിത്യ ജീവിതത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അപരാതിയെ നിരപരാതിയാക്കാനും കുറ്റവാളിയെ മാന്യദേഹമാക്കിയെടുക്കാനും നമ്മുടെ മാധ്യമങ്ങള്‍ വിചാരിച്ചാല്‍ വളെരെ എളുപ്പം സാധ്യമാണ് ഇന്ന്. ഇത്തരത്തില്‍ "കളര്‍ മുക്കിയെടുക്കള്‍ " പ്രോഗ്രാമുകള്‍ ഒട്ടനവധിസ്ഥിരമായി നടന്നു വരുന്നുണ്ട് നമ്മുടെ ഒട്ടുമിക്ക ചാനലുകളിലും. അടുത്ത കാലത്ത് നടന്ന പല പീഡന കേസുകളിലും ഇരയായി പോയ പെണ്‍കൊടികളെ സമൂഹത്തില്‍ ഇറങ്ങി നടക്കാന്‍ കഴിയാത്ത വിധത്തില്‍ പൊതു ജനസമക്ഷം കൊത്തിവലിച്ചു അന്നം കണ്ടെത്തിയ പാവം മാധ്യമ തൊഴിലാളികളും ഉണ്ട് നമ്മുടെ കൊച്ചു കേരളത്തില്‍ .ഇപ്പറഞ്ഞത്  നമ്മുടെ ഹൈ സ്റാന്‍ടെര്‍ട്  വാര്‍ത്ത‍ ചാനലുകളുടെ അവസ്ഥ ആണെങ്കില്‍ പൈകിളി ചാനെലിന്റെ കഥ പറയാതിരിക്കലാണ് ഭേദം.എന്തായാലും  ഇവിടെ നമ്മുടെ ചര്‍ച്ച അതല്ല.
രണ്ടു കൊല്ലം മുന്‍പ് ഒരും" കൊടും ഭീകരനെ" കേരളത്തില്‍ നിന്നും കര്‍ണാടക പോലീസ് കൊണ്ട് പോയത് നാമാരും പൂര്‍ണമായും മറന്നു കാണില്ല. ഇന്ത്യയിലെ എല്ലാ ചാനെലുകളും ഗംഭീര റേറ്റിംഗ് നേടിയുടുത്ത മാധ്യമ ആഘോഷം തന്നെ ആയിരുന്നു അത്.ഇന്ന് നാളെ അറസ്റ്റ് എന്ന രീതിയില്‍ കര്‍ണാടക പോലീസ് ചവിട്ടു നാടകം കളിച്ചപ്പോള്‍ നമ്മുടെ മാധ്യമങ്ങള്‍ പ്രതീക്ഷിച്ച പോലെ വാര്‍ത്താവിശകലന നാടകത്തിനു ആയുസ്സ് നീട്ടി കിട്ടി കൊണ്ടേ യിരുന്നു. എന്തായിരുന്നു അനവാര്‍ശേരിയുടെ മുന്‍പിലെ കാഴ്ചകള്‍ . പത്രക്കാര്‍ക്കും  ടി വി ക്കാര്‍ക്കും ഒരു ചാകര കിട്ടിയ ആഹ്ളാദ ആരവങ്ങള്‍ ...അടുത്ത ദിവസങ്ങളില്‍ ഒന്നും അറസ്റ്റ് നടക്കരുതെ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു കൊണ്ട്  മാധ്യമ മേലാളന്മാര്‍ , അത്  മദനിയോടുള്ള താല്പര്യം കൊണ്ടൊന്നും ആയിരുന്നില്ല, മദനിയെ കൊണ്ട് പോയാല്‍ പിന്നെ ഈ പൂരപ്പറമ്പില്‍ ആരുണ്ട്‌...... ..,,മദനിയുടെയും അന്‍വാര്‍ശേരിയിലെ പിഞ്ചു യതീം മക്കളുടെയും ചുടു കണ്ണുനീര്‍ ഇറ്റിറ്റി വീഴുമ്പോള്‍ അത് ഒപ്പിയെടുതിരുന്ന ക്യാമറ കണ്ണുകളില്‍ സന്തോഷാശ്രു കണങ്ങള്‍ പോടിയുന്നതും നാം കണ്ടു....
അവസാനം മദനിയെയും കൊണ്ട് കര്‍ണാടക പോലീസിന്റെ വാഹനം അതിര്‍ത്തി വിട്ടപ്പോള്‍ വലിയൊരു ഉത്തരവാദിത്വം  നിറവെറ്റിയവനെ പോലെ നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ ഒന്ന് മൂരി നിവര്‍ന്നു.കഴിഞ്ഞു ,,തങ്ങളുടെ ഉത്തരവദിത്വം ഭംഗിയാക്കി......
പിന്നെ പതിയെ പതിയെ നമ്മെല്ലാം ആ വിഷയം മറന്നു,ഓര്‍മിപ്പിക്കാന്‍ മാധ്യമങ്ങള്‍ ആരും അതൊട്ട്‌ ഒരു ചര്‍ച്ചയും ആക്കിയില്ല.ഇടയ്ക്കു ഇടയ്ക്ക് ജാമ്യ ഹര്‍ജി തള്ളിയ വിവരം കോടതി വരാന്തകളില്‍ നിന്നും നമ്മെ അപ്പപ്പോള്‍ അറിയിച്ചു കൊണ്ടിരുന്നു.അല്ലാതെ  മീഡിയ എന്ത് ചെയ്യാന്‍ ,,,ഇവിടെ ഒരു മദനി പോയാല്‍ അടുത്ത ബാല്‍താകേറെ,അല്ലെങ്കില്‍  ഒബാമ,ഒസാമ,കസബ് ,പീഡനങള്‍ ,കൊല പാതകങ്ങള്‍ .........ഇങ്ങിനെ തീര്‍ത്താല്‍ തീരാത്ത വിഷയങ്ങള്‍ ഉള്ളപ്പോള്‍ മദനി എവിടെ? എപ്പോഴെങ്കിലും പുറത്തിറങ്ങുമ്പോള്‍ അല്ലെ അപ്പോള്‍ നോക്കാം , എന്ന മട്ടില്‍ ....
രണ്ടു കൊല്ലം പൂര്‍ത്തിയായ മദനിയുടെ പുതിയ ജയില്‍വാസ അജണ്ടയ്ക്കു കാര്യമായ മാറ്റൊങ്ങലോന്നും ഇത് വരെ നാം കണ്ടിരുന്നില്ല .എല്ലാം പഴയ കോയമ്പത്തൂര്‍ തിരക്കഥ തന്നെ. നായകന്‍ വില്ലനും എല്ലാം പഴയ ടീം തന്നെ ,ലൊക്കേഷന്‍ മാത്രം വ്യത്യാസമുണ്ട്.
പക്ഷെ കഴിഞ്ഞ ആഴ്ചകളില്‍ ഒരു ശുഭ സൂചന കണ്ടു തുടങ്ങിയിരിക്കുന്നു. ആദ്യം റിപ്പോര്‍ട്ടര്‍ ചാനലും ഇന്നലെ സാക്ഷാല്‍ ഏഷ്യനെറ്റും മദനി വിഷയം വീണ്ടും ചര്ചെക്കെടുതിരിക്കുകയാണ് .
മദനി നേരിടുന്ന മനുഷ്യാവകാശ നിഷേധം തന്നെയാണ് മുഖ്യ പ്രമേയം .അത് തന്നെ ആണ് നമുക്കും പറയാനുള്ളത്. മദനിയുടെ രാഷ്ട്രീയവും നിലപാടുകളും അദ്ധെഹത്തിന്റെ  പാര്ട്ടികാരും അദ്ധെഹവും നോക്കെട്ടെ.....നമ്മുടെ സമകാലത്തില്‍ നമ്മോടൊപ്പം ജീവിക്കുന്ന ഒരു മനുഷ്യ ജീവിയുടെ  നിഷേടിക്കപ്പെട്ട മനുഷ്യാവകാശപ്രശ്നമാണ് നമ്മുടെ ചര്‍ച്ച...
നന്മ ആരുടെ ഭാഗത്ത്‌ നിന്നായാലും അഭിനന്ദിക്കാതെ തരമില്ല.
മദനിയെ പോലെ തന്നെ  നീതി നിഷേദിക്കപ്പെട്ടു ആയിരകണക്കിന്  യുവാക്കള്‍ ഭാരതത്തിന്റെ പല ജയിലുകളിലും കഴിയുന്നതായി കണക്കുകള്‍ കാണിക്കുന്നു..അതില്‍ ഭൂരിഭാഗവും മുസ്ലിം ചെരുപ്പകാരനെന്നും കണക്കുകള്‍ കാണിക്കുന്നു..
മദനിയും ഈ യുവാക്കളും ഈ പുതിയ കാല ഘട്ടത്തില്‍ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ട മനുഷ്യ ജന്മങ്ങള്‍ ആണെല്ലോ? തോള്ളയിരവും ആയിരവും വര്‍ഷങ്ങള്‍ ജീവിച്ചിരുന്ന പൂര്‍വ കാല മനുഷ്യരെ നാം ചരിത്രത്തില്‍ ഒരു പാട് വായിച്ചിട്ടുണ്ട്.നൂഹു നബി  950 വര്‍ഷക്കാലം ജനങ്ങളെ സത്യ സരണിയിലേക്ക്‌ ക്ഷണിച്ചു എന്നാണ് ചരിത്രം പറയുന്നത്. പക്ഷെ ശരാ ശരി 50-55 വര്‍ഷക്കാലം ആയുസുള്ള ഇക്കാലത് പാത്തും പതിനജും വര്ഷം ജയിലിനകത്ത് കഴിച്ചു കൂട്ടുക എന്നത് ഏതു നീതിയുടെ തുലാസ് വെച്ച് നമുക്ക് അളക്കാന്‍ കഴിയും. മദനി ഇനി കേസില്‍ അകപ്പെട്ടാല്‍ തന്നെ 5 വര്‍ഷത്തെ ജയില്‍വാസം ആകും ശിക്ഷ എന്ന്  സോബസ്റ്യന്‍ പോളിനെ പോലെയുള്ള നിയമ വിദഗ്ധര്‍ ചൂണ്ടി കാണിക്കുന്നു.അപ്പോള്‍  കുറ്റം തെളിയുക ആണെങ്കില്‍ ഒരു 3 വര്ഷം കൂടെ ജയില്‍ വാസം പൂര്തീകരിപ്പിച്ചു തിരികെ മദനിയെ നമുക്ക് കേരളത്തിലേക്ക് ആനയിപ്പിക്കാം.പക്ഷെ നിരപരാതി ആണെന്ന് കോടതി വിധിചാലോ? നഷ്ട്ടപ്പെട്ട 2 വര്‍ഷം നാം എങ്ങിനെ പരിഹാരം കാണും?പണ്ട്  ഒരു ഒന്‍പതര കൊല്ലം നമ്മുടെ മദനിക്ക് കടമുള്ള കാര്യം ഇവിടെ വിസ്മരിക്കാന്‍ പാടില്ല.
എന്തായാലും പുതിയ മാധ്യമ ചര്‍ച്ചകള്‍ ചൂട് പിടിക്കട്ടെ..ഒപ്പം നമ്മുടെ സോഷ്യല്‍ നെറ്റ് വോര്‍ക്കുകളും .അടുത്ത  കാലത്തായി  ഒരു പാട് വലിയ വിപ്ലവങ്ങള്‍ക്ക് ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് ഭാഗവക്കാകാന്‍ ഫേസ്ബുക്ക്‌ പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക്‌  കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അറബ് വസന്തം യാഥാര്‍ത്ഥ്യ മാക്കിയതില്‍  ചെറിയ പങ്കല്ല ഇത്തരം മീഡിയകള്‍  വഹിച്ചിട്ടുള്ളത് .
നമ്മുടെ ഓരോ ശെയരിങ്ങും  ലൈകുകളും വലിയ ഒരു മനുഷ്യാവകാശ പോരാട്ട വീഥിയില്‍ വിജയ ഘടകമാകുമെങ്കില്‍ നാമെന്തിനു മടിച്ചു നില്‍ക്കേണം . നമ്മുടെ മീഡിയകളുടെ ശബ്ദം ആത്മാര്‍ത്ഥമായിട്ടനെങ്കില്‍ നമുക്കുംപങ്കു ചേരാം ഈ  നേരിന്റെ പാതയില്‍ ....നമ്മുടെ ചര്‍ച്ചകള്‍ ആ വഴിക്ക് നീങ്ങട്ടെ ....

2012 നവംബർ 26, തിങ്കളാഴ്‌ച

ഇസ്രായേല്‍ ക്രൂരതയുടെ പര്യായമോ?


സാമ്രാജ്യത്വം എന്ന വാക്കിനോട് കൂട്ടി വായിക്കേണ്ട ഒരു പദമാണ് ക്രൂരത.അധിനിവേശം സാധ്യമായിടതെല്ലാം കൊളോണിയല്‍ ശക്തികള്‍ നിഷ്ടൂരമായ ക്രൂര കൃത്യങ്ങളും നടത്തിയിട്ടുണ്ട്.സാമ്രാജ്യത്ത വിരുദ്ധ പോരാട്ടങ്ങളുടെയും സ്വതന്ത്ര സമര ചരിതങ്ങളുടെയും ഒരായിരം കഥകള്‍ പറയാനുള്ള നമുക്ക് ബ്രിട്ടീഷ് ക്രൂര കൃത്യങ്ങളുടെ നടുക്കുന്ന ഓര്‍മ്മകള്‍ ഒട്ടനവധിയുണ്ട്‌.. ..വാഗണ്‍ ട്രാജെടിയും ജാലിയന്‍ വലാബഗും നിറം മങ്ങാതെ എക്കാലവും നമ്മുടെ ഒര്മാകളിലുണ്ടാകും.അധിനിവേശ സാമ്രാജ്യതിലുപരി സാംസ്‌കാരിക സാമ്രാജ്യത്തില്‍ ശ്രദ്ധ  യൂന്നുന്ന കൊളോണിയല്‍ ശക്തികള്‍ സാമ്രാജ്യത്ത രീതിയിലും കാലോചിതമായ മാറ്റങ്ങള്‍ കൈവരിച്ചിട്ടുണ്ട്.ലോകത്തിന്റെ ചുമരെഴുത്തുകള്‍  വയിചെടുത്ത അവര്‍ സാമ്പത്തിക -സാംസ്‌കാരിക മേഖലകളുടെ അടിവേരുകളിലാണ് കണ്ണ് വെക്കുന്നത്.അത് കൊണ്ട് തന്നെ പഴയ പോലെ പ്രത്യക്ഷമായ ക്രൂര വിനോദങ്ങളും  നന്നേ കുറവാണ്. പക്ഷെ ,അതിലും അപകടകരമായ സാഹചര്യമാണ് നിയോ കോലോനിയളിസതിന്റെ ഫലം എന്ന വസ്തുത മറച്ചു വെക്കുന്നില്ല.പക്ഷെ,കൊളോണിയല്‍ ശക്തികളുടെ അമ്മിഞ്ഞപ്പാലില്‍ മുട്ടിലിഴഞ്ഞു വളര്‍ന്നു വലുതായി ഇന്നും അവരുടെ മാറിന്റെ ചൂടേറ്റു ജീവിക്കുന്ന ഇസ്രയേല്‍ എന്ന  അവിഹിത സന്തതി തങ്ങളുടെ "തന്തമാര്‍ "നടത്തി പോന്നിരുന്ന നിഷ്ടൂര ക്രൂര കൃത്യങ്ങള്‍ തങ്ങളുടെ സംരക്ഷകരായിരുന്ന ഒരു ജനതയുടടെ മേല്‍  ആഘോഷിച്ചു തീര്‍ക്കുകയാണ്.
ഇസ്രയേല്‍ പലസ്തീന്‍ -സംഘട്ടനങ്ങളുടെ അടിവേരന്യേഷിച്ചു പോകുമ്പോള്‍ തീര്‍ത്തും വിചിത്രമായ ഒരുപാടു വിശേഷങ്ങളാണ് നമുക്ക് വായിച്ചെടുക്കാന്‍ കഴിയുക.
ആധുനിക കാലഘട്ടത്തില്‍ ക്രൂരതയുടെ പര്യായപദമായി നാം ഇസ്രായേലിനു വായിക്കുമ്പോള്‍ ചരിത്രങ്ങള്‍ പിറകിലേക്ക് മറിക്കുമ്പോള്‍ തീര്‍ത്തും നിരാലംബരായ ചിലപ്പോള്‍ പീഡിതരായ ഒരു സമൂഹത്തിന്റെ കഥയാണ്‌ ഈ ക്രൂരന്മാരുടെത്.നിസ്സഹായരായിരിക്കുംപോള്‍ തന്നെ അല്പം സൌഭാഗ്യം കടന്നു വരുമ്പോള്‍ തിരിഞ്ഞു കൊഞ്ഞനം കുത്തുന്ന അശുദ്ധ അണുക്കള്‍ പണ്ട് മുതലേ ഇവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്.
ഇബ്രാഹിം നബി യുടെ പുത്രനായ ഇസ്ഹാക്ക് നബിയുടെ മകന്‍ യഖൂബ്  നബിയുടെ മറ്റൊരു പേരാണ് ഇസ്രയേല്‍ . ഇവരുടെ സന്താന പരമ്പരയില്‍ പെട്ടവരെ ബനൂഇസ്യെലികള്‍ എന്നാണ് വിളിച്ചിരുന്നത്‌.. ഖുര്‍ആനില്‍ പലയിടങ്ങളില്‍ ബനൂ ഇസ്രയെലികളെ പരാമര്ഷിക്കുന്നുമുണ്ട്. ഒരു മഹത്തായ നാമാം ക്രൂരതയുടെ പര്യായ പദമാക്കി മാറ്റിയെടുതെങ്കില്‍ പിന്നീട് വന്ന സന്തതികള്‍ തങ്കളുടെ പ്രവര്‍ത്തന ഫലമായി അങ്ങിനെ ഒരു വിശേഷണം നേടിയെടുക്കുക ആയിരുന്നു, അതായതു  ആ വിശേഷണത്തിന് അവര്‍ തീര്‍ത്തും അര്‍ഹരായിരുന്നു.
മൂസാ നബിയുടെ ജനനത്തിനു മുന്‍പ് ബനൂ ഇസ്രയെലുകള്‍ വളെരെ അധികം വേട്ടയാദപ്പെട്ടു.ചരിത്രം വളെരെ പ്രശസ്തമാണ്.ബനൂ ഇസ്രായേലില്‍ ജനിക്കുന്ന ഒരു സന്തതി തന്റെ നാശത്തിനു കാരണക്കാരന്‍ ആകുമെന്ന് മുന്‍പേ മനസ്സിലാകിയ ഫിര്‍ഔന്‍ ബനൂ ഇസ്രെയെലര്‍ക്ക് നേരെ നടത്തിയ നര നായാട്ടു തുല്യത ഇല്ലാത്ത ക്രൂരതയായിരുന്നു.ബനൂ ഇസ്രായേലിലെ കുഞ്ഞുങ്ങള്‍ക്ക്‌ ജനിക്കാനുള്ളസ്വതന്ത്രം നിഷേധിക്കപ്പെട്ടു കിബ്ത്തിസേനയുടെ നരനായാട്ടിനു മുന്‍പില്‍ നിസ്സഹായരയപ്പോള്‍ അല്ലാഹു മൂസാ എന്ന ഒരു രക്ഷകനിലൂടെ ഭൂമിയില്‍ വീണ്ടും ആയുസ്സ് നീട്ടി കൊടുത്തു. 
ഫിര്‍ഔന്റെ ക്രൂരതകള്‍ക്ക് അന്ത്യം വരുത്തി ബനൂഇസ്രായേലികള്‍ക്ക് ജീവിതവും അസ്തിത്വവും നേടികൊടുത്ത മൂസാ നബിയോട്  നന്ദി കേടു കാണിച്ചു കൊണ്ടാണ് ചരിത്രത്തില്‍ ഇവര്‍ തങ്ങളുടെ തനി നിറം കാണിച്ചു തന്നത്. 
തങ്ങളെ പിന്തുടര്‍ന്ന ഫിര്‍ ഔനെയും കിങ്കരന്മാരെയും നദിയില്‍ മുക്കി കൊന്നു ദൈവ സഹായം കരസ്ഥമാകിയ ഇസ്രയെലര്‍ തൊട്ടടുത്ത നിമിഷം ദൈവ നിന്ദ പ്രകടിപ്പിക്കുന്ന വേദനാജനകമായ അനുഭവമാണ് മൂസ നബിക്ക് സമ്മാനിച്ചത്‌ .ചെങ്കടല്‍  കടന്നു ജബല്‍ മൂസായിലൂടെ ജോര്‍ദാന്‍ വഴി പലസ്തീനിലേക്ക് കടന്നാല്‍ അവിടെത് കരോട് യുദ്ധം ചെയ്യേണ്ടി വരുമെന്ന ഭീരുത്വം കാരണം തങ്ങളുടെ രക്ഷകനായ മൂസ നബിയെ കയ്യൊഴിഞ്ഞു പറഞ്ഞത് "മൂസേ ,, നീയും  നിന്റ  രക്ഷിതാവും പോയി യുദ്ധം ചെയ്തോളൂ ,ഞങ്ങള്‍  ഇവിടെ ഇരുന്നോളാം "എന്നായിരുന്നു.. ഇസ്രയെലെരുടെ വഞ്ചനയുടെ ചരിത്രം അവിടെ തുടങ്ങുകയായിരുന്നു. പിനീട് അഭയം തന്നവരെ തന്നെ തിരിചാക്രമിച്ചു  പലപ്പോഴായി ഇവര്‍ ചരിത്രം ആവര്‍ത്തിച്ചു .
യേശുവിന്റെ ഘാതകര്‍ എന്ന നിലക്ക്  യഹൂദരെ ക്രിസ്ത്യാനികള്‍ ലോക വ്യാപകമായി ആക്രമിക്കപ്പെട്ടപ്പോള്‍ ഘതികിട്ടാ പ്രേതങ്ങളായി നൂറ്റാണ്ടുകളോളം അലയുകയായിരുന്നു ഈ വര്‍ഗം.
ഹിട്ലരുടെ ജൂത കശാപ്പു ആധുനിക ഉന്മൂലന ചരിത്രമാണെങ്കില്‍ അതിനും എത്രയോ മുന്‍പ് ക്രിസ്ത്യാനികള്‍ പലവിധത്തില്‍ ഇവരെ വേട്ടയാടിയിരുന്നു.പക്ഷെ  ചരിത്രത്തിലെവിടെയും മുസ്ലിംകള്‍ ജൂത വേട്ട നടത്തിയതായിട്ടോ അന്യായമായി അവരെ അക്രമിച്ചതായോ നമുക്കെവിടെയും കാണാന്‍ കഴിയില്ല.അതെ സമയം വിരോധബാസമെന്നു പറയെട്ടെ പരസ്പരം തഴുകി തലോടി നടക്കുന്ന ക്രൈസ്തവ -സയണിസ്റ്റ്  ടീമുകളാണ് ഒരു കാലത്ത് കൊമ്പ് കോര്തിരുന്നത്. പക്ഷെ ഏതു ഉടമ്പടിയുടെ പെരിലാനാവോ ഈ ഘാതക വര്‍ഗത്തിന് ക്രൈസ്തവ ലോകം മാപ്പ് കൊടുത്തത്.ജൂതരുടെ ജരൂസലമിലെ വിശുദ്ധ ദേവാലയമായ സോളമന്‍ ടെമബേല്‍ പൊളിച്ചു മാറ്റി റോമ സാമ്രാജ്യത്തിന്റെ സേന നായകന്‍ ടൈറ്റസ് ജൂത വര്‍ഗ്ഗത്തിന്റെ സംഹാരത്തിനു ആഹ്വാനം ചെയ്തപ്പോള്‍ പരിപ്രന്തരായി ചിതറി ഓടി  നിലവിളിക്കുകയായിരുന്നു ഇവര്‍ . ലോക ചരിത്രത്തില്‍ തന്നെ നീതിയിലും സമത്വ ഭാവനയിലും പകരം വെക്കാനില്ലാത്ത ഭരണാധികാരി  ഖലീഫ  ഉമര്‍ റ എ ഡി  637 ല്‍ പലസ്തീന്‍ കീഴടക്കിയപ്പോഴാണ്  അലഞ്ഞു തിരിയുകയായിരുന്ന യാഹൂടികള്‍ക്ക് നീതി കിട്ടി തുടങ്ങിയത് .സ്വതന്ത്രമായി ജീവിക്കാനുള്ള എല്ലാ മനുഷ്യാവകാശങ്ങളും ഖലീഫ ഉമര്‍ ഇസ്ലാമിക ഭരണത്തിന് കീഴില്‍ അവര്‍ക്ക് സാദ്യമാക്കി കൊടുത്തു.ഒരു പക്ഷെ ഇസ്രയെലര്‍ ഏറ്റവും സുരക്ഷിതവും സമാധാനവുമായി ജീവിച്ചത് ആ കാലങ്ങളില്‍ മാത്രമായിരിക്കും.
പിന്നീട് ഭരണ കൂടെങ്ങള്‍ മാരിവന്നെങ്കിലും ഇസ്ലാമിക ഭരണത്തില്‍ തന്നെയായിരുന്നു പലസ്തീന്‍ ജനത.തീര്‍ത്തും ന്യൂനപക്ഷമായിരുന്ന യാഹൂടികള്‍ പക്ഷെ ഒരു നിലക്കുള്ള നീതി നിഷേധവും അവിടെ ഏല്‍ക്കേണ്ടി വന്നില്ല.
1850 വരെ യുള്ള കാലങ്ങളില്‍ തുര്‍ക്കിയിലെ ഓട്ടോമന്‍ സുല്‍ത്താന്മാരുടെ ഭരണത്തില്‍ ബഹു ഭൂരി പക്ഷം വരുന്ന ഫലസ്തീനി മുസ്ലിമ്കല്‍ക്കൊപ്പം തീര്‍ത്തും ന്യൂന പക്ഷമായ ഈ സയനിസ്റ്റു വര്‍ഗ്ഗവും ജീവിച്ചു.
ഉറഞ്ഞു തുള്ളാന്‍ അവസരമില്ലതതിനാല്‍ ഉറങ്ങി കിടക്കുകയായിരുന്ന അക്കാലമത്രയും ഇവരുടെ ക്രൂരതയുടെ മനം.1800 ന്റെ അവ്സനങ്ങളില്‍ കൊളോനിയലിസം  ലോകത്തെ  ആകെമാനം വിശിഷ്യ ഏഷ്യന്‍ മേഘലയെ വരിഞ്ഞു മുറുക്കിയപ്പോള്‍ ഗാസയും വെസ്റ്റ് ബാങ്കും ജോര്‍ദാനും ഇസ്രയേലും പലസ്തീനും എല്ലാം ഉള്‍പ്പെടുന്ന വിശാല പ്രവിശ്യ ബ്രിടന്റെ കയ്യില്‍ വന്നു ചെരുകയായിരുന്നല്ലോ? ഒന്നാം ലോക മഹാ യുദ്ധത്തില്‍ ജര്‍മനിയെ പിതുനച്ചതിന്റെ പേരില്‍ തുര്‍ക്കിക്കു കിട്ടിയ പരാചയ സമ്മാനമായിരുന്നു ഈ അധപതനം. അതിനും മുന്‍പേ ചരിത്രത്തില്‍ ഒരിടത് മാത്രം അരങ്ങേരിയിട്ടുള്ള കുടിലമായ "കുടിയേറ്റ സാമ്രാജ്യത്വ ഭീകരത ആരംഭിച്ചിരുന്നു".
അവസരം ഒത്തു വന്നപ്പോള്‍ താഴ്ത്തി വെച്ചിരുന്ന പത്തികള്‍ ഉഗ്ര വിഷത്വോടെ വിടര്‍ത്തി യാടുന്ന കാഴ്ചയാണ് നാം കണ്ടതും ഇപ്പോള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നതും.
ആശക്തരകുംപോള്‍ ഉറങ്ങി കിടക്കുക,അവസരം വരുമ്പോള്‍ ചീറിയടുത്തു കടിച്ചു കീറുക എന്ന പാരമ്പര്യം കാത്തു സൂക്ഷിക്കുന്നവരാണ് യൂദ വര്‍ഗം.കാലമത്രയും ഇസ്ലാമിക ഭരണത്തിന്റെ കീഴില്‍ സുഖ സുശുപ്തമായി കഴിഞ്ഞു ഇപ്പോള്‍ തങ്ങളുടെ സംരക്ഷകര്‍ക്ക് നേരെ കുതിര കേറുന്ന ഈ നേരികെടിനെ എന്ത് പേരിട്ടു വിളിക്കണം?

2012 നവംബർ 23, വെള്ളിയാഴ്‌ച

മദനി:ആവര്‍ത്തിക്കപ്പെടുന്നത് കുറ്റകരമായ മൌനം

മദനി വിഷയത്തില്‍ എന്തെങ്കിലും പറയുക എഴുതുക എന്നത് ആവര്‍ത്തിക്കേണ്ട ആവര്‍തനമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.കുറ്റകരമായ മൌനങ്ങല്‍ക്കെതിരെ ഒരു ഓര്‍മ്മപ്പെടുത്തല്‍ ... .നീതി പീടവും നിയമ സംഹിതയും മുഖം തിരിക്കുന്നിടത് മനുഷ്യാവകാശ ശബ്ദങ്ങള്‍ നിലവിളിയാകുന്ന അത്യന്തം അപകടകരമായ അവസ്ഥാ വിശേഷം.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള നമ്മുടെ സ്വതന്ത്ര സമര ചരിതങ്ങള്‍ വായിച്ചു നാം പുളകിതരവുകയും പലപ്പോഴും സാമ്രാജ്യത്ത ഭീകരതയുടെ പുരാതന മുഖത്തിന്റെ കിരാതതം ഓര്‍ത്തു നെടു വീര്‍പ്പിടുകയും ഒപ്പം അക്ഷരാഭ്യാസതിന്റെയോ ലോക പരിഞാനതിന്റെയോ കുറവ് കൊണ്ട് ഈ നീതി നിഷേധം അനുഭവിച്ചു തീര്‍ത്ത നമ്മുടെ പൂര്‍വികരെ ഓര്‍ത്തു സഹതാപിക്കുകയോ നിരാശപ്പെടുകയോ ചെയ്തിട്ടുണ്ട് നാം.
സ്വതന്ത്ര അനന്തരം നമ്മുടെ അത്തരം നിരാശകല്‍ക്കെല്ലാം സമാപ്തി ആയെന്നെല്ലേ നാമെല്ലാം നിനച്ചത്. പക്ഷെ നമ്മുടെ ആ ധാരണകളെ തിരുത്തി കുറിക്കുന്ന ഒട്ടനവധി സംഭവങ്ങളാണ് പിന്നീടു സ്വതന്റ്രാനന്തര ഭാരതത്തില്‍ അരങ്ങേറിയത്.അതില്‍ ഏറ്റവും ഭീകരമായ
നീതി നിഷേടതിന്റെ ഇരയാണ് അബ്ദുല്‍ നാസര്‍ മദനി.
ഇന്ത്യയിലെ ചുരുക്കം ഫാസിസ്റ്റ് രാഷ്ട്രീയ നേതാക്കള്‍ അല്ലാത്ത എല്ലാ രാഷ്ട്രീയ നേതാക്കളും മതാചാര്യന്മാരും മനുഷ്യാവകാശ പ്രസ്ഥാനക്കാരും സാംസ്കാരിക സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ മദനിയുടെ രാഷ്ട്രീയ നയങ്ങളോട് യോജിക്കുന്നവരും എല്ലാത്തവരുമായ മുഴുവന്‍ പേരും മദനിക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ നിഷേധത്തിനെതിരെ ഒരേ അഭിപ്രായക്കാരാണ്.മുന്‍ കാല ന്യായാധിപര്‍ ഉള്‍പ്പെടെ പല പ്രമുഖരും പലപ്പോഴായി അദ്ധെഹത്തിന് വേണ്ടി രംഗത്ത്‌ വന്നിട്ടുണ്ട്. പക്ഷെ ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്ന ഈ നീതിയുടെ പക്ഷം ചെറിയൊരു ന്യൂന പക്ഷത്തിന്റെ തല്പ്പര്യതിനനുസ്സരിച്ചു മാറ്റി മരിക്കപ്പെടുകയാണ് നമ്മുടെ രാജ്യത്ത് എന്ന് സംശയിച്ചാല്‍ തെറ്റുണ്ടോ? സത്യത്തില്‍ ഈ നീതി നിഷേധം തന്നെ അല്ലെ സ്വതന്ത്ര ലബ്തിക്ക് മുന്‍പ് നമ്മുടെ പൂര്‍വികര്‍ അനുഭവിചിരുന്നതും.ന്യൂന പക്ഷമായിരുന്ന ഇംഗ്ലീഷ് കൊളോണിയല്‍ ശക്തികളുടെ ആയുധ ശക്തിക്കും അധികാര ഗര്‍വിനും മുന്‍പില്‍ ഭൂരിപക്ഷമായിരുന്നിട്ടും വിദേയപ്പെട്ടു ജീവിക്കാനായിരുന്നല്ലോ ഭാരത മക്കളുടെ യോഗം.
മദനിയുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ സംരക്ഷിക്കുക എന്റെ ലക്ഷ്യമല്ല.പക്ഷെ അദ്ധെഹതിനെതിരെയുള്ള മനുഷ്യാവകാശ  നിഷേധം കണ്ടില്ലെന്നു നടിക്കാന്‍ നമുക്കാകുമോ?
മദനിയുടെ ജീവ ചരിത്രം വര്‍ത്തമാന കേരള രാഷ്ട്രീയത്തിന്റെ പകപോക്കലിന്റെ ചരിതം കൂടിയാണ്.90 കളില്‍ ഇന്ത്യയിലാകെ സംജാതമായ ഒരു പ്രത്യേക രാഷ്ട്രീയ അരക്ഷിതാവസ്തയിലാണ് മദനി ഉദയം ചെയ്യുന്നത്.നാവിനു എല്ലില്ലാത്ത വിദത്തില്‍ വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയുകയും ആ പ്രഖ്യാപനങ്ങള്‍ ഒരു സമൂഹത്തിന്റെ വികാരം മൊത്തം ഇളക്കി വിടുകയും ചെയ്യുന്ന ഒരു അപകട രാഷ്ട്രീയ അവസ്ഥയായിരുന്നു സവര്‍ണ ഫസിസ്ടുകള്‍  ആ കാല ഘട്ടത്തില്‍ സ്വീകരിച്ചിരുന്നത് .
നിലനില്പ് ആഗ്രഹിച്ചിരുന്ന ന്യൂനപക്ഷങ്ങള്‍ പല തരത്തില്ലാണ് ഈ അപകട അവസ്ഥയെ നേരിട്ടത്. കാര്യങ്ങള്‍  പൂര്‍ണാര്‍ഥത്തില്‍ കൈ വിടുമ്പോഴും സംയമനത്തിന്റെ പാത കൈ വിട്ടു പോകാതിരിക്കാന്‍ വലിയൊരു പക്ഷം തീരുമാനിച്ചു.പക്ഷെ വാക്ക് കൊണ്ടെങ്കിലും ഈ നേരികെടിനു മറുപടി നല്‍കണമെന്ന് തീരുമാനിക്കുകയും അതിനു വേണ്ടി തന്റെ ഊര്‍ജം ചിലവഴിക്കുകയും ചെയ്തതായിരുന്നു മദനി ചെയ്ത പാതകം.ഇതിനു അദ്ധെഹം നല്‍കേണ്ടി വന്ന വില തന്റെ ജീവിതം തന്നെ യായിരുന്നു.അന്യ സംസ്ഥാന ജയിലറകള്‍ അദ്ധെഹത്തിന്റെ പാര്‍പ്പിടമായി തീരും മുന്‍പേ പലപ്പോഴായി തന്റെ വിഗലാംഗത്വവും പേറി കേരളത്തിലെ കോടതികളും പോലീസ് സ്റ്റേഷന്കളും കയരിയിരങ്ങാനായിരുനു അദ്ധെഹത്തിന്റെ യോഗം.പ്രതി യോഗികള്‍ക്കെല്ലാം എളുപ്പം പക തീര്‍ക്കാന്‍ കഴിയുന്ന തീര്‍ത്തും നിരാലംബമായ അവസ്ഥയിലേക്ക് മദനി എത്തി ചേരുകയായിരുന്നു.കേരളത്തിലെ കൂട്ട് കക്ഷി ഭരണത്തില്‍ കൂട്ട് കൂടാതെ ഒറ്റപ്പെട്ടു നിന്നതിന്റെ ഫലമായി, വന്നു ചേര്‍ന്ന പ്രതിസന്തികളെല്ലാം പങ്കുവെക്കാന്‍ ഒരു മുന്നണിയും കൂടെയുണ്ടായില്ല. അവസാനം മനുഷ്യാവകാശത്തിന്റെ എല്ലാ സീമകളും ലംഘിച്ചു തന്റെ യുവത്വത്തില്‍ നിന്നും ഒരു പതിറ്റാണ്ട് തകര്‍ന്നു തരിപ്പണമായ ഇന്ത്യന്‍ നീതി വ്യവസ്ഥയുടെ ശവ മഞ്ചത്തില്‍ ഒരു റീത്ത് കണക്കെ സമര്‍പ്പിച്ചു കേരളത്തിലേക്ക് തിരികെ എത്തിയപ്പോള്‍ അദ്ധെഹതെ മാലയിട്ടു സ്വീകരിക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന സഖാക്കളേ കണ്ടു നാം ഊറി ചിരിച്ചു.കാരണം പത്തു വര്‍ഷം മുന്‍പ് ഇതേ കൈകള്‍ തന്നെയായിരുന്നു ഇദ്ധെഹത്തെ ആരാച്ചര്‍മാരുടെ കയ്യിലെക്കെല്‍പ്പിച്ചു കൊടുത്തതും.ചരിത്ര പരമായ പല വിഡ്ഢിത്വങ്ങളും പറ്റിയിട്ടുള്ള ഇവരുടെ മറ്റൊരു അബദ്ധമായിരുന്നോ പത്തു വര്‍ഷം മുന്‍പുള്ള ആ കൈമാറല്‍  എന്ന് നാം സംശയിച്ചു. മദനിയെ മുന്നില്‍ നിറുത്തി കേരളത്തില്‍ അരങ്ങേറിയ പല ചവിട്ടു നാടകങ്ങള്‍ക്കും പിന്നീട് നാം കാഴ്ചക്കാരായി.
നഷ്ടപ്പെട്ട മദനിയുടെ 10 വര്‍ഷങ്ങള്‍ക്കു പകരം നല്കാന്‍ നമ്മുടെ നീതി പീടതിന്റെ കയ്യില്‍ എന്തുണ്ടെന്ന് മാനവിക കേരളം ഒന്നടങ്കം തൊണ്ട പൊട്ടുമാര്‍ ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു .ഇനി മദനി ക്കെന്നല്ല ഒരാള്‍ക്കും ഇത്തരമൊരവസ്ഥ ഉണ്ടാകരുതെന്നും ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നും മാനവിക കേരളം ഒന്നിച്ചു പ്രതിന്ജ എടുത്തു.പ്രതിനജയുടെ ചൂടാറും മുന്‍പ് മാനുഷിക കേരളത്തിന്റെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പി സവര്‍ണ ഭരണ കൂടം വീണ്ടും മദനിയെ കൊണ്ടുപോയി.പ്രതിന്ജ എടുത്തവരും അലറി വിളിച്ചവരും അടുത്ത അവസരത്തിനായി മൈക്കും വേദിയും കാത്തിരുന്നു.
ആയിരം അപരാതികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ് നമ്മുടെ നിയമ വ്യവസ്ഥയുടെ ആപ്ത വാക്യം.പക്ഷെ മദനിയുടെ കാര്യത്തില്‍ ഇത് തീര്‍ത്തും ലംഘിക്കപ്പെട്ടന്നു പത്തുവര്‍ഷത്തെ വിചാരണ തടവിലൂടെ നമ്മുടെ നീതി പീഠം മുന്‍പേ തെളിയിച്ചിരുന്നു. നീതി നിഷേധാതിനെതിരെയുള്ള ശബ്ദങ്ങള്‍ ദീന രോദനമായി മാറുന്ന ദയനീയ കാഴ്ചയാണ് അതിലും കഷ്ടം.
മദനിയുടെ രാഷ്ട്രീയ നയങ്ങളെ അംഗീകരിച്ചാലും ഇല്ലെങ്കിലും മനുഷ്യാവകാശ ധ്വംസനത്തിന്റെ
പേരിലെങ്കിലും നമുക്ക് മിണ്ടാതിരിക്കാന്‍ എന്ത് ന്യായമാനുള്ളത്.അദ്ധെഹത്തിന്റെ ഫോട്ടോയും പീഡന കഥകളും വോട്ടാക്കി മാറ്റുമ്പോള്‍ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും അദ്ധെഹത്തിന്റെ നയത്തിലെ തെറ്റും ശരിയും വേര്‍തിരിച്ചെഴുതാന്‍ മേനക്കെട്ടിരുന്നില്ലല്ലോ? പാതിരാ നീളുന്ന മത പ്രഭാഷണങ്ങളിലൂടെ നാക്കിട്ടടിച്ചു ലക്ഷങ്ങള്‍ പിരിവെടുത്തു തരുമ്പോള്‍ ഏതെങ്കിലും മഹല്ല് ജമാഅത്ത് കാര്‍ എന്തെങ്കിലും ഉപാധി വെച്ചിരുന്നോ ?നമ്മുടെ നാട്ടില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ചിലതെങ്കിലും പള്ളികളുടെ നിര്‍മാണ ചെലവിനു മദനിയുടെ നാവിന്റെ ഊര്‍ജം നാം ഉപയോഗിച്ചിട്ടില്ലേ?
നമ്മുടെ മത രാഷ്ട്രീയ നേത്രുത്വത്തിന്റെ കുറ്റകരമായ മൌനം സൃഷ്ടിക്കുന്ന നിശബ്ദ ഭീകരതയാവണം നമ്മെ ഏറെ അലോസരപെടുത്തേണ്ടത് .