2014 ഡിസംബർ 31, ബുധനാഴ്‌ച

മുഖം കാണിക്കലിലെ കോപ്രായങ്ങൾ


                      ഇത്തവണ നാട്ടിൽ പോയപ്പോൾ സംസ്ഥാന സ്കൂൾ ശാസ്‌ത്ര മേളയുടെ സമാപന ചടങ്ങുകൾ നേരിട്ടു വീക്ഷിക്കാൻ അവസരമുണ്ടായി. ചടങ്ങുകളിൽ എനിക്കേറെ കൗതുകകരമായി തോന്നിയത് സമ്മാനദാന സമയങ്ങളിൽ അധ്യാപകരും ജന പ്രതിനിധികളും ഉൾപ്പെട്ട "മുതിർന്ന " ഒരു കൂട്ടം പേർ തങ്ങളുടെ മുഖവും ഒന്ന് ഫോക്കസ് ചെയ്യപ്പെടാൻ വേണ്ടി കാട്ടി കൂട്ടിയ ആക്രാന്തമായിരുന്നു. പക്ഷെ, ഇത് ഏതെങ്കിലും ഒരു സ്ഥലത്തെ മാത്രം പ്രത്യേകത അല്ല. മീഡിയകൾക്ക് മുഖം കാണിക്കലും പത്ര താളുകളിലും ഫ്ലെക്സ് കോർണറുകളിലും ചിരിചിരിക്കലും ആർക്കുമൊരു സഭാകമ്പമില്ലാത്ത ഏർപ്പാടായി മാറിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് ഒരു പോസ്റ്റർ ശ്രദ്ധയിൽ പെട്ടു. ഒരു മന്ത്രിയും എം .പി.യും കുറെ എം.എൽ .എ മാരും ചിരിച്ചിരിക്കുന്ന വർണ മനോഹരമായ പോസ്റ്റർ. ആദ്യം കരുതിയത്‌ ഏതോ രാഷ്ട്രീയ ജാഥയോ സമ്മേളനമോ ആയിരിക്കും എന്നാണ്. അടുത്ത്‌ ചെന്നു നോക്കിയപ്പോഴാണ് മനസ്സിലായത്‌ ,ഒരു മഹാന്റെ ആണ്ടു നേർച്ചയുടെ പൊസ്റ്ററായിരുന്നു അതെന്ന്, അവിടെ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഇവരെല്ലാം പങ്കെടുക്കുന്നുണ്ട് പോൽ....

ഫ്ലെക്സ് ഇന്ന് ഏറ്റവും വലിയ ഭീകര മാലിന്യമാനെന്നാണ് സർക്കാരും അനുബന്ധ വകുപ്പുകളും പൊതു ജനങ്ങൾക്ക്‌ മുന്നറിയിപ്പായി നൽകുന്നത് .ഒരിക്കലും പ്രകൃതിയിൽ അലിഞ്ഞു ചേരാത്ത ഖര മാലിന്യമായി പ്ലാസ്റ്റികും ഫ്ലെക്സും വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും നിത്യ ജീവിതത്തിലെ ഒഴിച്ച് കൂടാനാവാത്ത പോളിത്തീൻ കീശകൾ വരെ ഈ കാരണം കൊണ്ട് പല തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ വിലക്കുകയും ചെയ്ത സന്ദർഭത്തിലാണ്  സ്ഥാനത്തും അസ്ഥാനത്തും രാഷ്ട്രീയ,മത,ഫാൻസ് , സംഘടനാ വ്യത്യാസമില്ലാതെ ഫ്ലെക്സുകളുയർത്തുന്നത്. തങ്ങളുടെ സമ്മേളനങ്ങളെ പൂർണമായും ഫ്ലെക്സ് വിരുദ്ധമാക്കുമെന്നു പ്രതിഞ്ഞ ചെയ്തവരുടെ പാർട്ടി കൊണ്ഗ്രെസ്സിന്റെ ഫ്ലെക്സുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കേരളത്തിൻറെ ഓരോ കവലയുമിന്നു. ഫ്ലെക്സ് വിപ്ലവത്തിന്റെ അതി പ്രസരത്തിൽ മണ്മറഞ്ഞു കൊണ്ടിരിക്കുന്ന ചാക്ക് ബോർഡ് -തുണിയെഴുത്ത് സമ്പ്രദായങ്ങൾ തിരിച്ചു കൊണ്ട് വരികയെന്ന ഉദ്യേശത്തിൽ സുന്നി സംഘടനകൾ വ്യാപകമായി നടത്തിയ "എഴുത്ത് മേള" പ്രഖ്യാപനങൾക്കപ്പുറം പ്രയോഗവത്കരണം എങ്ങിനെയെന്ന് അവതരിപ്പിക്കുന്നതായിരുന്നു.

                       ഫാൻസ്,രാഷ്ട്രീയ സംഘടനകളെ വെല്ലുന്ന വിധത്തിലാണിന്നു മത പ്രഭാഷകർ കേരളത്തിൻറെ കവലകൾ കീഴടക്കിയിരിക്കുന്നത് . ഈ മത പ്രഭാഷകരുടെ പല പോസിങ്ങും കാണുമ്പോൾ കൂളിങ്ങ് ഗ്ലാസ്‌ പ്രിയനായ മമ്മൂട്ടിയെയാണ് ഓർമ വന്നത്.താടിക്ക് കൈകൊടുത്തും  വിരൽ കൊടുത്തും കണ്ണട കയ്യിലെടുതും കണ്ണിലുറപ്പിച്ചും വിരൽ ചൂണ്ടിയും അക്രൊഷിചുമെല്ലാം പോസ്ററുകൾ കാണുമ്പോൾ ഇവർ സിനിമാ താരങ്ങലോടാണോ ഇവർ മത്സരിക്കുന്നത് എന്ന് തോന്നി പോകും....
ഫോട്ടോയുടെ വലിപ്പ വ്യത്യാസമനുസ്സരിച്ചു പ്രഭാഷകന്റെ മഹത്വവും അളക്കാൻ സംവിധാനമുണ്ട്.
                                 
                                  പതിറ്റാണ്ടുകൾക്ക് മുൻപ് വീടിന്റെ ഉമ്മറത്തെ ഭിത്തിയിൽ ആണിയടിച്ചു ഫോട്ടോ തൂക്കിയിടുന്ന ഒരു സമ്പ്രദായം മുസ്ലിം വീടുകളിലും ധാരാളമായുണ്ടായിരുന്നു.നമ്മുടെ പഴയ കാല പണ്ഡിതന്മാർ പാതിരാ വയളുകളിലൂടെ സമുദായത്തിന്റെ ആ മാനിയ ഏറെകുറെ തുടച്ചു നീക്കിയിരുന്നു. നമ്മുടെ പുത്തൻ പ്രഭാഷകർക്ക് ജന സഹസ്രങ്ങളെ ഹർഷ പുളകിതമാക്കാൻ തങ്ങളുടെ ചിരിച്ചിരിക്കുന്ന കൂറ്റൻ ചിത്രം പാശ്ചാതലമായി വേണം ഇപ്പോൾ.
     
                                 കുറ്റിപ്പുറം -വളാഞ്ചേരി റൂട്ടിൽ കുറച്ചു മുൻപ് മറ്റൊരു കാഴ്ച കണ്ടിരുന്നു. സുന്നികൾ എന്ന് പറയപ്പെടുന്നവരുടെ തന്നെ ഒരു സ്ഥാപനത്തിന്റെ  വാർഷിക സമ്മേളനത്തിൻറെ കൂറ്റൻ ഫ്ലെക്സ്. സമസ്തയുടെ സ്ഥാപക നേതാക്കൾ മുതൽ ശംസുൽ ഉലമ വരെയുള്ള സ്വതിക പണ്ഡിത മഹത്തുക്കളും പാണക്കാട് തങ്ങളും ഫ്ലെക്സിൽ ഇടം പിടിച്ചിട്ടുണ്ട്.സമ്മേളനം കഴിഞ്ഞു ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു, ഇപ്പോൾ ഫ്ലെക്സിന്റെ കിടപ്പിടം താഴെ കുപ്പതോട്ടിയിലെതിയിരിക്കുന്നു. അലഞ്ഞു തിരിയുന്ന അങ്ങാടി പശുക്കൾ പണ്ഡിതരുടെ തലപ്പാവും തടിയും കടിച്ചു വലിക്കുകയും പിച്ചി ചീന്തുകയും ചെയ്തിട്ടുണ്ട്. നമ്മുടെ പുത്തൻ പ്രചരണങ്ങളുടെ പരിണിത ഫലങ്ങൾ ......

      ഫോട്ടോ ടെക്നോളജി  നൂറ്റാണ്ടുകൾക്കു മുൻപ് നിലവിലുണ്ടായിരുന്നെങ്കിൽ വിഗ്രഹ സംസ്കാരം തന്നെ രൂപപ്പെടുമായിരുന്നില്ല. തങ്ങൾ മുന്നിൽ കാണുന്ന വിഗ്രഹത്തിൽ ഞങ്ങൾ ദൈവത്തെ ദർശിക്കുന്നു എന്നാനെല്ലോ വിഗ്രഹാരാധകർ പറയുന്ന ന്യായം. ഇസ്ലാമേതര മതങ്ങളെല്ലാം ലോകത്ത് പച്ച പിടിച്ചത് ഇത്തരം വിഗ്രഹങ്ങളുടെ പിൻബലത്തോടെയായിരുന്നു. പൌരാണിക ഭാരതത്തെ അടക്കി വാണിരുന്ന വേദ-ജാതി-വിഗ്രഹ-ബ്രാഹ്മണ-സംസ്കാരങ്ങളെ ചോദ്യം ചെയ്തു കൊണ്ടാണ് നിർവാണ പ്രത്യയ ശാസ്ത്രത്തിലൂടെ ഗൗതമ ബുദ്ധൻ രംഗ പ്രവേശം ചെയ്യുന്നത്.ഏറെക്കുറെ യുക്തി സഹാമായിരുന്നു അദ്ധേഹത്തിന്റെ സിദ്ധാന്തങ്ങൾ. അത് വരെ സജീവമായി നില നിന്നിരുന്ന ജാതീയ സംസ്കാരത്തെയും ബ്രാഹ്മണ മേധാവിത്വത്തെയും വിഗ്രഹ വത്കരനെതെയുമാണ് ബുദ്ധൻ ചോദ്യം ചെയ്തത്. ആ ബുദ്ധ മതം പോലും തങ്ങളുടെ നില നിൽപിനായി പിന്നീട് വിഗ്രഹ സംസ്കാരത്തിലേക്ക് വഴുതി മാറുന്ന ചരിത്രമാണ് പൌരാണിക ഭാരതത്തിൽ നാം കണ്ടത്.

                 വായനാ സംസ്കാരം നമുക്ക് ദ്യോതിപ്പിച്ച ഒരു ഇന്ദ്രിയ ശക്തിയുണ്ട്.അതായത് വായനയിലൂടെ മുൻ കഴിഞ്ഞ മഹാൻമാരെ നാം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഒരു മുൻ കാല ശാസ്ത്രന്ജനയോ  സാഹിത്യകാരനെയോ പണ്ഡിതനയോ വായനയിലൂടെ അടുത്തറിഞ്ഞ്‌ അവരുടെ രചനാ ശക്തിയും ശാസ്ത്ര മിടുക്കും അറിവിന്റെ ആഴവും നമ്മുടെ മനസ്സിന്റെ തുലാസിൽ വെച്ച് അളന്നു ഒരു ഫോട്ടോയുടെയും മുൻ കാഴ്ചയുടെയും സ്വാധീനമില്ലാതെ നമ്മുടെ മനസ്സിൽ നാം അവർക്ക് കൊടുക്കുന്ന ഒരു മുഖമുണ്ട്. അതാണ്‌ ഒരു മഹാന്റെ ശരിയായ മുഖം. ബർണാഡ്ഷായുടെ വിരൂപതക്കും വായനാ സംസ്കാരം നൽകിയ സുന്ദര മുഖം.

               സോഷ്യൽ മീഡിയകളുടെ കടന്നു കയറ്റമാണ് ഫോട്ടോ മാനിയ ഇത്ര മേൽ വ്യാപകമാക്കിയത്. അപരന്റെ സഹായമില്ലാതെ തന്നെ തന്റെ ചിത്രങ്ങൾ ലോകത്തിനു കാണിച്ചു കൊടുക്കാൻ ഓരോരുത്തർക്കും വിശാലമായ ഒരിടം നല്കുകയാണ് സോഷ്യൽ മീഡിയകൾ ചെയ്തത്. കൂട്ടിനു സ്മാർട്ട് ഫോണുകളുടെ വ്യാപനവും.

രാഷ്ട്രീയ സമ്മേളനമോ മത പ്രഭാഷണമോ കലോത്സവമോ എന്തു തന്നെയായാലും ഇന്ന് ഓരോ ശ്രോദ്ധവും ഒപ്പം ഒരു ഫോട്ടോ ഗ്രാഫർ കൂടെയാണ്.പ്രഭാഷകന്റെ തന്നെ ശ്രദ്ധ തിരിക്കുന്ന വിധത്തിൽ ശ്രോധാക്കൾ ഒന്നടങ്കം ഫോട്ടോയെടുക്കുന്നതിൽ വ്യാപ്രതരായാൽ പാവം പ്രഭാഷകൻ എന്തു ചെയ്യാൻ ,...............

                സെൽഫിയുടെ വരവോടെ പിന്നെ പറയേണ്ട....ഹജ്ജ് വേളയിൽ,ഉംറ കർമത്തിനിടയിൽ,എന്തിനേറെ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഒരു ഫോട്ടോ കണ്ടു,അബുദാബി എയർ പോർടിലെ ടിപ്പാർചർ ബെഞ്ചിൽ നിന്നും ഒരുത്തന്റെ വക ഒരു സെൽഫി, താഴെ ഒരു അടി കുറിപ്പും..."എന്റെ പിതാവ് ഇന്ന് ഉച്ചക്ക് മരണപ്പെട്ടു, ഞാൻ നാട്ടിൽ പോകുന്നു..".  ഇനി ഇവൻ വീട്ടിലെത്തിയാൽ പിതാവിന്റെ മയ്യിത്ത്‌ പശ്ചാത്തലമാക്കി ഒരു സെൽഫി പോസ്റ്റ്‌ ചെയ്യില്ലെന്ന് എന്താണിത്ര ഉറപ്പ് ...

          എൽ പി സ്കൂൾ തൊട്ട് പ്രൊഫെഷണൽ കോളേജുകൾ വരെ ചെറുതും വലുതുമായ വിജയങ്ങൾ നേടിയ തങ്ങളുടെ വിദ്ധ്യാർഥികളെ  ഫ്ലെക്സിൽ വാനിലുയർതാൻ മത്സരിക്കുന്ന കാഴ്ചയാണിന്നു എവിടെയും..കലോത്സവ സീസണായതിനാൽ കച്ചവടം പൊടി പോടിക്കുകയാണ് ....
  ഓർത്തു വെക്കാൻ പണ്ട് കലാലയങ്ങളിൽ നിന്ന് ആണ്ടിലൊരിക്കൽ ഒരു ഫോട്ടോ യെടുക്കുമായിരുന്നു. ക്ലാസ് ടീച്ചറെ മുന്നിലിരുത്തി പിന്നിൽ അണിയൊപ്പിച്ചു നിന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ...ആ കലാലയ ജീവിതം മൊത്തം ഓർമിപ്പിക്കാൻ ആ ഒരൊറ്റ ചിത്രത്തിന് കഴിയുമായിരുന്നു...

2014 ജൂൺ 27, വെള്ളിയാഴ്‌ച

വിലക്കു വാങ്ങാം വിപ്ളവകാരിയെ ....


വില പേശലിൽ സ്വാസ്ഥ്യം കെട്ട
വിപ്ളവകാരിയുടെയസ്ത്രം 
ആവനാഴിയിലന്തിയുറങ്ങി...

ക്ളാസ്സിഫൈഡിലഞ്ചു വരി 
പരസ്യം കൊടുത്തവൻ 
കൈവള്ളയിലിട്ടു കറക്കിയ
മൊബൈലിൽ കണ്ണും നട്ടിരുന്നു....

വിരിഞ്ഞ മാറുണ്ട്  മാറിൽ ചിരിച്ചിരിക്കുന്ന
ചെഗുവേരയുണ്ട്...
കത്തുന്ന കണ്ണിൽ അന്യൻറെ കിനാക്കൾക്ക്
തീ കൊളുത്താൻ നാമ്പുമുണ്ട്...
ഇതിലപ്പുറം പിന്നെന്തു വേണമൊരു
വിപ്ളവകാരിക്ക്..

ചൂഷിതന്റെ അലമുറയിടുന്ന ചോരയും
ആർതട്ടഹസിക്കുന്ന ചൂഷകന്റെ ചോരയും
നിസ്സംഗതയോടെ നക്കി തുടക്കുന്ന
വിവേകം നഷ്ടപെട്ട നീണ്ട നാക്കുണ്ടവന്റെ
വായ്കകത്ത്‌ ..

പുസ്തക താളുകളിൽ ദൈവത്തെ വെല്ലു
വിളിക്കാനും ചന്തിയുറപ്പിക്കാനൊരിടതിനായി
ആൾ ദൈവത്തെ പൂവിട്ടു തൊഴാനും തോൽക്കന-
മുണ്ടാവശ്യതിലേറെ....

മുഷ്ടി ചുരുട്ടി വാനിലെക്കെറിയുന്ന
കൈപ്പിടിക്കുള്ളിൽ പാതിരാ വേലയുടെ
കൂലിയുമിരിപ്പുണ്ട്  ചോന്ന നോട്ടിന്റെ കോലത്തിൽ ....

നിലാവിന്റെ പരിലാളനകൾക്ക്  കളങ്കം
ചാർത്താൻ പാതിരാ പട്ടിയുടെ മോങ്ങലുകൾകൂറ്റം
നൽകി ഉടപ്പിറപ്പിന്റെ വരെ ശിരസ്സും പാദവും
വെട്ടിയൊപ്പിചു മാനവ സമത്വം പാരിനേകാൻ
ഞാൻ വിപ്ളവ കാരിയുണ്ടിവിടെ....

കുറഞ്ഞ സമയവും പണവും
വലിയ വിപ്ളവം
അതാണിപ്പോൾ എന്റെ പരസ്യ വാചകം.

അമ്മേ... വാക്ക് തരുമോ?....


അമ്മേ...പിറവിയെടുക്കാനെനിക്ക്  വാക്ക്
തരുമോ?....
എൻറെ പിറവി ഇരുളിൻറെ മറവിലൊരു
അമ്മ തൊട്ടിലിലല്ല, പുഞ്ചിരി വെട്ടത്തിലെ-
ന്നമ്മ തൻ മടി തട്ടിലിലാകുമെന്നു.

എൻ ചുണ്ടിണകൾ നാപ്പിട്ടടക്കില്ലെന്നും
എനിക്കായി പാൽ ചുരത്താതെ കൊട്ടിയട-
ക്കില്ല  മാറെന്നും നെഞ്ചിലെ ചൂടും ചൂരും
അപ്രാപ്യമാക്കി ഉന്തു വണ്ടിയിലെന്നെ മലഞ്ചര-
ക്കാക്കില്ലെന്നും വാക്കു നല്കാനാകുമോ?.....

ഗർഭ പാത്രം പങ്കിട്ട ഉടപ്പിറപ്പിന്റെ
പാഷാണ ബീജമെൻ ഉദരത്തിൽ വളരി-
ല്ലെന്നും എൻറെ കിടാവെന്റെ അച്ചനെ-
അച്ചനെന്നു വിളിക്കില്ലെന്നും വാക്കു
തരാനാകുമോ യെന്നമ്മേയെൻ പിറവിക്കായ്.

കറുത്ത കോട്ടിട്ട ആരാച്ചരാൻമാർ
കോടതി കൂട്ടിലെന്നെ വലിച്ചു കീറുമ്പോൾ
മിന്നി മറയുന്ന ഫ്ളാഷ്  വെട്ടങ്ങൾക്കിടയിൽ
മുഖവും തലയും മുണ്ടിട്ടു മൂടി നടയടി നേടി
ഇരുൾ പാളിയിലഭയം തേടുമ്പോൾ
കൂട്ടിനൊരു വിഷകുപ്പി നല്കുമെന്ന്
അമ്മേയെനിക്കു വാക്കു നല്കുമോ?...

എൻറെ ശവക്കല്ലറ തുറക്കില്ലെന്നും
ഒടിഞ്ഞു തൂങ്ങിയ കുരിശിനരികിൽ
പൊട്ടി പൊളിഞ്ഞ കല്ലറക്ക്  ചെരുവിൽ
എനിക്ക്  വിശുദ്ധ നരകം തീർക്കില്ലെന്നും
എനിക്ക് നിത്യ നിദ്രയനുവധിക്കുമെന്നും
യെന്നമ്മേ ...വാക്കു നല്കാനാകുമോയെനിക്ക് ...

2014 ജൂൺ 20, വെള്ളിയാഴ്‌ച

ഭാഗ്യം ചെയ്ത ആത്മാക്കൾ


തെക്ക് നിന്നും വടക്ക് നിന്നും 
ഓരോ ആംബുലൻസുകൾ.
ഏക മകളുടെ തീരോധാനത്തിൽ 
ഹൃദയം പൊട്ടി മരിചൊരു പിതാവും 
മറ്റൊന്നിൽ ഭൂമി മടി തട്ടിലേക്ക്‌ 
കിനിഞ്ഞിറങാനോരുങ്ങി 
നിൽക്കുന്നൊരു പൂ പൈതലും.

തെക്കൻ ആംബുലൻസിലെ 
പ്രായം ചെന്ന ആത്മാവിനോട് 
വിരിയാനൊരുമ്പി നിന്ന 
കുഞ്ഞനാത്മാവ് 
ഉപദേശം തേടി.
മാറോടു ചേർതടക്കി പിടിച്ചു 
നാലഞ്ചു നിമിഷം കൊണ്ടാരായിരം 
കാര്യങ്ങളോതി കുഞ്ഞനാത്മാവിൻ 
ചെവിയിൽ.

കുഞ്ഞനെന്തോ തീരുമാനിച്ചുറച്ചു,
അമർത്തി മൂളി...
ആംബുലൻസുകൾ ഒരുമിച്ചു പിറകോട്ടെടുത്തു 
പിന്നെ ധൃതിയിൽ വന്നു കൂട്ടിയിടിച്ചു.
നിലവിളികൾ, പരക്കം പാച്ചിലുകൾ....
ബഹളത്തിനിടയിലെപ്പോഴോ 
വല്യാത്മാവിന്റെ വിരലിൽ തൂങ്ങി 
കുഞ്ഞനും യാത്രയായി...

2014 ജൂൺ 13, വെള്ളിയാഴ്‌ച

ഭീകര വാദി


സ്ക്രീനിൽ ഒരു ട്രെയിൻ അപകടം..
ചിതറി തെറിച്ച മൃതശരീരങ്ങൾ, ആധി പൂണ്ട കുടുമ്പഅംഗങ്ങൾ അലമുറയിട്ട് പാളത്തിനു
 ചുറ്റും തല തല്ലി ചതക്കുന്നു..പോലീസ് വാഹനങ്ങളുടെയും
ഫയർ ഫൊർസിന്റെയും നീണ്ട നിര, സംസ്ഥാനത്തെ തന്നെ ഒട്ടു മിക്ക ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്...
                പരികേറ്റവരെ ഏറെ കുറെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്...മൃത ശരീരങ്ങൾ എടുത്തു മാറ്റാൻ അല്പം കൂടെ സമയം എടുക്കും..
       തീവണ്ടിയുടെ പകുതി ബോഗി പാളത്തിലും പകുതി പുറത്തുമായി ഒരു ട്രിപ്പീസ് കളിക്കാരനെ ഓർമിപ്പിക്കും വിധം..
   വണ്ടികളെല്ലാം വഴി തിരിച്ചു വിടുന്നുണ്ട് കുറെ പോലീസുകാരും നാട്ടുകാരും.
ആളുകൾ അവരവരുടെ വാഹനത്തിലിരുന്നു അപകടത്തെ ശപിക്കുകയും മുരുമുറുപ്പിൽ അവ്യക്തമായ എന്തെക്കെയോ തെറി പദങ്ങൾ പറയുകയും ചെയ്തു. തങ്ങളുടെ യാത്ര വൈകിയതിലുള്ള അമർഷം തീർക്കുക യായിരുന്നു അവർ..."പണ്ടാരടങ്ങാൻ ഇത് വല്ല ഒഴിഞ്ഞ ഭാഗത്തും പോയി മരിഞ്ഞൂടായിരുന്നോ ?"....ഇത്തരത്തിലുള്ള ശാപ വാക്കുകളാണ് ഏറെ പേരും ഉരുവിട്ടിരുന്നത്.
എന്റെ കൈ തണ്ടയിൽ ഇതൊന്നുമറിയാതെ ക്ഷീണിച്ച് ഉറങ്ങുന്നുട്  എന്റെ 5 വയസുകാരനായ മകൻ ഒന്നാം ക്ലാസ് വിദ്യാർഥി അതുൽ . ഞങ്ങളുടെ ആ കുഞ്ഞു വണ്ടി ഒരു ഊടു വഴിക്ക് വേണ്ടി ഒന്ന് മുന്നോട്ടു ആഞ്ഞതും അതാകിടക്കുന്നു ഒരു കേബിൾ കുഴിയിലേക്ക് ..സർക്കാർ വക ടെലെഫോനിനു വേണ്ടി കുഴിച്ച ഒന്നര അടി ആഴത്തിലുള്ള കുഴിയാണ്.
"ഇനി രക്ഷയില്ല"...ഡ്രൈവർ പറഞ്ഞു....തിരക്ക് കഴിയുമ്പോഴേക്കും എന്റെ മോൻ...മനസ്സിൽ ആധി കൂടി കൂടി വന്നു.
         ഇനി ഒരു ഫ്ലാഷ് ബാക്ക് ...........
ഞാനും നാലഞ്ചു കൂട്ടുകാരും ഒരു സെക്കന്റ്‌ ഷോ കഴിഞ്ഞു വരുന്ന വഴിയായിരുന്നു...
ഇരുട് നിറഞ്ഞ വഴികളിലൂടെ കൂട്ടുകാരുമൊത്തു കഥ പറഞ്ഞു നടന്നു നീങ്ങാൻ നല്ല രസമാണ്...
                           ഇനി ഒന്നര മണിക്കൂർ കഴിയണം അത് വഴി ഒരു ട്രെയിൻ കടന്നു പോകാൻ..
പിന്നെയെന്തിന് പേടിക്കണം.
പാട്ടും കഥകളുമായി റയിൽ പാളത്തിലൂടെ കൂട്ടമായും ചിലപ്പോൾ വരിയായും ഞങ്ങൾ നടന്നു.

      ഷുക്കൂറിന്റെ കാൽ എവിടെയോ വെച്ചൊന്നു കുത്തി..റിലീസ് ദിവസമായതിനാൽ സെക്കന്റ്‌ ഷോക്കും നല്ല തിരക്കായിരുന്നു...
       അതിനിടയിൽ ആരോ അവന്റെ ചെരിപ്പിന്റെ വള്ളിയിൽ ചവിട്ടിയതായിരുന്നു. അങ്ങിനെ ആ രാത്രി നന്ഗ്ന പാദനായാണ്‌  ഇത്രയും നേരം അവൻ നടന്നത്.
                                നീണ്ടു കിടക്കുന്ന റെയിൽ പാളത്തിൽ ഇരുട്ടത്ത്‌  അഭ്യാസം നടത്താൻ മുതിർന്നതാണവൻ.
                  "എടാ ഹമുക്കെ....കാലിൽ ചെരിപ്പിലെങ്കിൽ പിന്നെ മര്യാദക്ക് നടന്നൂടെ.....നിന്റെയൊരു ബ്രേക്ക്‌ ഡാന്സ് ".....പോകെറ്റിൽ നിന്നും മൊബൈൽ എടുത്തു ഞാൻ അവന്റെ കാലിലേക്ക് വെളിച്ചം തെളിച്ചു...
         ആദ്യം ഞങ്ങൾക്ക് ഒരു പിടുത്തവും കിട്ടിയില്ല.....
        പാളത്തിൽ ഒന്ന് കൂടെ സൂക്ഷിച്ചു നോക്കിയ ഞങ്ങൾ ഞെട്ടിപ്പോയി...പാളത്തിൽ അഞ്ചോ ആറോ സെന്റീമീറ്റർ വ്യത്യാസത്തിൽ നാലും അഞ്ചും സെന്റി മീറ്റർ വ്യാസത്തിൽ എണ്ണിയാൽ തീരാത്തത്ര കുഴികൾ ...
                             "ഇതാരോ മനപൂർവ്വം ചെയ്തിരിക്കുകയാ......ഏതോ ഭീകര വാദികൾ ഒപ്പിച്ച പണിയാവുമിത് ..."
                          ഞങൾ ഏകാഭിപ്രായം പാസാക്കി...നമ്മളിനി എന്തു ചെയ്യും...?എല്ലാവരും എന്റെ മുഖത്തേക്ക് നോക്കി..
                       ഞങ്ങളെ ഒരുമിച്ചു ബാധിക്കുന്ന ഒരു കാര്യമാകുമ്പോൾ മിക്കപ്പോഴും തീരുമാനം പറയുന്നത് ഞന ആയിരിക്കും...
                                        ഞാൻ അൽപ നേരം നിശബ്ദനായി.
                 "നമ്മൾ ഇതിൽ ഇട പെടാതിരിക്കലാവും നല്ലത്...പിന്നെ പോലീസ്,സാക്ഷി പറയൽ ,പത്രക്കാർ ,ഉള്ള സമാധാനം പോയിക്കിട്ടും" ...
                മണി ലാൽ തന്റെ അഭി പ്രായം പാസ്സാക്കി..
                     ഞാൻ എന്തോ ചിന്തിച്ചു പറയാനായി തുനിഞ്ഞതും എന്റെ മൊബൈൽ റിങ്ങ് ചെയ്ഹു...
                           "ചേട്ടാ ..ഇതെവിടെയാ....."
                            അങ്ങേ തലക്കൽ നിന്നും ഭാര്യയുടെ വേവലാതി പൂണ്ട തേങ്ങലാണ് മൊബൈലിൽ വന്നലക്കുന്നത് ...
                      എന്ത് പറ്റി സുധീ?....
നമ്മുടെ മോൻ................
പിന്നെയൊന്നും മുഴുമിപ്പിക്കുന്നില്ല...മനസ്സിൽ വീണ്ടുമോരിടിവെട്ടി....
മോന് എന്ത് പറ്റി ?....
മോന്  നല്ല പനി ....ഒന്നും മിണ്ടുന്നില്ല....കിടക്കുമ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നു...നമ്മുടെ മോന് എന്തോ പറ്റിയിട്ടുണ്ട് ചേട്ടാ....
മണി,ഷുക്കൂരെ , എന്റെ മോന് എന്തോ തീരെ വയ്യെത്രേ....എനിക്കെത്രെയും പെട്ടന്ന് വീട്ടിൽ എത്തണം .
അപ്പോൾ ഇവിടെ?...ഇത് നിങ്ങൾ വേണ്ട പോലെ കൈകാര്യം ചെയ്യ് ...
     
                              അച്ഛാ നമ്മൾ എങ്ങോട്ടാ ഈ രാത്രിയിൽ ?...എന്താ ഇവിടെ ഇത്രയധികം വണ്ടികൾ ?....
ഹാവൂ അമ്മയുടെ പോന്നു മോൻ കണ്ണ് തുറന്നോടാ....?
                               സുധിയുടെ മുഖത്ത് പൂത്തിരി കത്തിയ പോലെ....റെയിൽ പാളത്തിൽ നിന്നും അപ്പോഴും പച്ച ഇറച്ചിയുടെ മണം തീവണ്ടിയുടെ ചൊർന്നൊലിച ഇന്ധനവുമായി കൂടി കുഴഞ്ഞു അന്തരീക്ഷത്തിൽ ഒരു മനം മടുപ്പിക്കുന്ന മണം രൂപപെട്ടു ...

എന്താ ചേട്ടാ അവിടെ?....മോൻ കണ്ണ് തുറന്നപ്പോഴാണ് സുധിയും  പുറം ലോകത്തേക്ക് കണ്ണ് തുറന്നത് ...
അവിടെ ഒരു ട്രെയിൻ പാളം തെറ്റി.കുറെ പേര് മരിച്ചു..അതിലേറെ പേർക്ക് വലിയ പരിക്കുകളും പറ്റി...
എങ്ങിനേ പാളം തെറ്റിയെ ?...സുധിക്ക് വീണ്ടും സംശയങ്ങൾ
ഏതോ ഭീകര വാദികൾ റെയിൽ പാളത്തിൽ തുളയുണ്ടാക്കി...ഇതറിയാതെ ട്രെയിൻ പാളത്തിലൂടെ കടന്നു പോയി...
പാതിരാത്രി ആയതു കൊണ്ട് ആരും കണ്ടിട്ടുണ്ടാവില്ല അല്ലെ?....സുധിയുടെ വക ചോദ്യവും സ്വയം ഉത്തരവും...
ആ കണ്ടിരുന്നു ഒരു അഞ്ചു പേർ ...
എന്നിട്ട് അവർ എന്തെ പോലീസിനോട് പറഞ്ഞില്ല..?
.അവരും ഭീകര വാദികളായിരുന്നു.
ങേ ..സുധി വീണ്ടും നടുങ്ങി..
അതെ
സ്വന്തം കാലിലൊരു മുള്ളു തറചോപ്പോൾ ശിരസ്സറ്റു അടുത്ത് കിടക്കുന്ന സഹജീവിയെ അവൻ മറന്നു...സർകാരിന്റെ ലിസ്റ്റിൽ പേരില്ല എന്നെയുള്ളൂ, അവരും ഭീകര വാദികളാ....സുധിക്ക് അയാൾ പറഞ്ഞത് പകുതി മനസ്സിലായി...

2014 ജൂൺ 10, ചൊവ്വാഴ്ച

തണുത്തു മരിച്ച സ്വപ്‌നങ്ങൾ


കുളിർ മഞ്ഞിൽ പൊടിയുന്ന നിൻ 
നറുതേൻ  കണങ്ങളിൽ 
ചുംബിചൊഴുകുന്ന കാട്ടരുവിക്കിങ്ങിനെ
മധുരമായമൃത്  പോൽ.

പൂനിലാ തോൽക്കുമീ പുഞ്ചിരിക്കിങ്ങിനെ
നിനവിൽ പുഷ്പ്പിക്കും ചെമ്പക പൂവിന്റെ
സൌന്ദര്യമോ സൌരഭ്യമോയെനിക്കറിയില്ല.

കാറ്റൊരു കുസൃതി ചൊല്ലി
തിര തൻ ചെവിയിൽ.
നിൻ തിരയൊടുങ്ങും നാളിൽ 
ഞാനൊരു നിഴലായി കാത്തിടാം 
നിൻ നുരയും പതയും..

കത്തുന്ന വെയിലിന്റെ കുത്തുന്ന 
നോവിനൊപ്പം ഉരുകുന്ന 
നിണ കണം നിറം മാറി 
ഉപ്പും പുളിയും ചെർന്നലിഞ്ഞു 
മണ്ണിൻറെ മാറിൽ ചേറിലലിഞ്ഞു 
വീണ്ടുമലിഞ്ഞു കാണാതെ പോയ്‌ .

ഇമ പൊയ്കയിൽ കളിവഞ്ചി കരക്കടു-
ത്തു  ഹിമ കണങ്ങൾ അലിയാനൊരുമ്പാതെ 
ഘനീഭവിച്ചങ്ങിനെ കിടന്നു..

തണുത്തു മരിച്ച സ്വപ്‌നങ്ങൾ 
മോക്ഷം കിട്ടാത്ത ദുർമെദസ്സുകളായി 
പറ്റിയൊരു മനസ്സ് തേടിയലഞ്ഞു.

പാതിവഴിയിൽ യാത്രയോടുക്കിയ 
വസന്ത രാവുകൾ പെയ്തൊഴിയാൻ 
പുതിയ ലോകം തേടിയലഞ്ഞു..

മന്ത്ര വാദികൾ കയ്യിൽ എലസ്സുമേന്തി 
ഭൂമിയുടെ പൊക്കിൾ കൊടി തേടിയോടി  
ശിരസ്സുയർതാതെ ഗർഭപാത്രത്തിലേക്ക് 
നുഴഞ്ഞു കയറി...

മർത്യനെ തിരിച്ചു വിളിക്കാനൊരുങ്ങിയ 
ദൈവം പിന്തിരിഞ്ഞു നടന്നു 
ഭൂമിയോട് മൊഴിഞ്ഞു , നീ കുറച്ചു കൂടെ  
അനുഭവിച്ചു തീർക്ക് .........

2014 ജൂൺ 2, തിങ്കളാഴ്‌ച

നിളാ പക്ഷിയുടെ സ്വപ്നകൂട്


                                     പണ്ട് പൂര പറമ്പുകളിൽ യന്ത്ര ഊഞ്ഞാലിൽ കയറി ആകാശത്തോളം പരന്നുയരുംപോഴാണ്  ഇങ്ങിനെയൊരവസ്ഥ. തീരെ ഭാരമില്ലാതെ ഒരു പഞ്ഞി കെട്ട് പോലെ പാറി നീങ്ങുന്ന ഒരനുഭവം. സീറ്റ് ബെൽട്ട് നന്നായി മുറുക്കിയിട്ടുണ്ടെങ്കിലും ഊർന്നു വീഴുന്നൊരു പ്രതീതി...
  നൈസാമിന്റെതു ആദ്യത്തെ വിമാന യാത്രയോന്നുമല്ല. കഴിഞ്ഞ പത്ത് കൊല്ലം കൊണ്ട്
നാലോ അഞ്ചോ തവണ നാട്ടിൽ വന്നു പോയിട്ടുണ്ട്. പക്ഷെ,അവനിപ്പോഴും  ആദ്യ യാത്ര പോലെയാണ്. ചെക്കിങ്ങ് കൌണ്ടെറിലും എമിഗ്രാഷനിലുമെല്ലാം  അകാരണമായ ഒരു ഭീതി ഇപ്പോഴും പ്രകടിപ്പിക്കും.
ഫ്ലൈറ്റിനകത്ത് കയറിയാലാകട്ടെ, കിളി വാതിലിനടുത്തു തന്നെ ഇരിക്കണം. ഇനി സീറ്റ് അവിടെയെല്ലെങ്കിൽ അടുത്തിരിക്കുന്ന ആളെ പറഞ്ഞു വശത്താക്കി കാര്യം സാധിപ്പിക്കും.
കൊച്ചു കുട്ടികളെ പോലെ പുറത്തെ കാഴ്ചകൾ നോക്കിയിരിക്കലാണ്  വിമാന യാത്രയിലെ പ്രധാന ഹോബി.
വിമാനം റണ്‍വേയിലൂടെ മൂവ് ചെയ്യുമ്പോഴും പറന്നുയരുംപോഴും അവൻ മറ്റൊന്നും ചിന്തിക്കാറില്ലത്രെ...
മഞ്ഞു പാളികൾക്കിടയിലൂടെ ശാന്തമായി വിമാനം ചലിച്ചു തുടങ്ങിയാൽ നൈസാമിന്റെ വിമാന യാത്രയുടെ പകുതി ആരവം അവസാനിച്ചു. ഇനി തിരിച്ചിറങ്ങുംപോഴാണ്‌ .
ബെൽറ്റ്‌ അഴിച്ചു വെച്ച് സ്വതന്ത്രരായികൊള്ളാനുള്ള സന്ദേശം കിട്ടിയതോടെ ഭക്ഷണം പോലും കാര്യമാക്കാതെ തന്റെ പതിവ് മയക്കത്തിലേക്കവൻ തല ചായ്ച്ചു കൊടുത്തു.
ഈ യാത്രയിലവൻ മനോഹരമായൊരു സ്വപ്നം കണ്ടു. ...തീരെ തുടർച്ചയില്ലാത്ത സ്വപ്നം, പക്ഷെ മുഖങ്ങളെല്ലാം വ്യക്തം..
ചിരിച്ചു കൊണ്ടോടി വരുന്ന ഓമനത്വം വിട്ടു മാറാത്ത നാല് വയസ്സുകാരി ചിന്നു എന്ന സന മോളും തൊട്ടു പിറകെ അവളുടെ ഉമ്മച്ചിയും..തന്റെ ഭാര്യയും മകളും..
ഒറ്റ ചാട്ടത്തിനു ചിന്നു തന്റെ മാറിലെക്കും പിന്നെ കഴുത്തിലേക്കുമെത്തി. കഴുത്തിൽ കയ്യിട്ടു കെട്ടി പിടിച്ചു ഒന്ന് രണ്ടു ആവർത്തി തന്റെ കവിളിൽ ഉമ്മ വെച്ചു. കയ്യിലുള്ള പത്തു മുപ്പതു കിലോ തൂക്കം വരുന്ന ലഗെജു്  തീർത്തും നിസ്സാരമായി കയ്യിലേന്തി വീട്ടിനകതേക്ക്  ഒറ്റയോട്ടം...
    ധൃതിയിൽ പെട്ടിയുടെ കയറുകൾ വലിച്ചഴിച്ചു കളിക്കോപ്പുകൾ വാരിയെടുത്തു അവനെ നോക്കി പുഞ്ചിരിച്ചു നിന്നു .....ആത്മ നിർവൃതിയുടെ പുഞ്ചിരി. വർഷങ്ങൾക്കു ശേഷം വാപ്പചിയെ വീണ്ടു കിട്ടിയ നിർവൃതി .
 ഇത് നിളയോരം..
   മലയാളത്തിൻറെ പ്രിയ കാഥികൻ എം ടി പലപ്പോഴായി മലയാളി മനസ്സിലേക്ക് അലകളുയർത്തി വിട്ട ഓളവും കാറ്റും സ്വന്തമായുള്ള നിളാ നദിയും ഓർമ്മകൾ തങ്ങി നിൽക്കുന്ന അതിന്റെ തീരവും.നിളയുടെ ഓരത്ത് പുതുതായി പണി കഴിപ്പിച്ച ഉദ്യാനത്തിലാണിപ്പോൾ നൈസാം..കൂട്ടിനവന്റെ മോളും പ്രിയതമയും..
   കാത് വട്ടം പിടിച്ചു വടക്കൻ പാട്ടിൻറെ സംഗീതം സാകൂതം ശ്രവിച്ച് ഇടയ്ക്കിടെ നിശ്ചലമാകുന്നുണ്ടയാൾ...പണ്ടെപ്പോഴോ ആരെല്ലാം പകുതി പാടി നിറുത്തിയ പാടിന്റെ തുടർ വരികൾ അങ്ങിനെ നിൽക്കുമ്പോൾ അയാൾ കേൾക്കാറണ്ടെത്രെ....
പുഴയോട് ചേർന്ന്  പണിതിരിക്കുന്ന വലിയ ഇരുമ്പു കമ്പിയിൽ തൂങ്ങിയാടി രസിക്കുകയാണ് ചിന്നു..
              ഉപ്പച്ചീ വാ..വാ.........ഞാനൊരു കൂട്ടം കാണിച്ചു തരാം...
   കാഴ്ച കാണാൻ ക്ഷണിക്കുകയാണ് ചിന്നു..മാറിൽ ചേർന്നിരിക്കുന്ന അവളുടെ ഉമ്മച്ചിയുടെ ശരീര ഭാരം ഒരു പൂവെടുത്ത്‌ വെക്കുന്ന ലാളനയോടെയെടുത്ത് മാറ്റി ചിന്നുവിന്റെയടുതേക്ക് നീങ്ങി........
                            എന്താ പൊന്നൂ..... ?
       ദാ ..അങ്ങോട്ടു നോക്ക്യാ ....
             
 മണൽ ആർത്തിയോടെ വലിച്ചു കുടിച്ചപ്പോഴും ബാക്കി വെച്ചിരിക്കുന്ന കുറച്ചൽപ്പം തെളിനീർ ഒരു ചെറിയ തടാകം കണക്കെ അങ്ങ് ദൂരെ.....ഇതൊരു പുഴയാണെത്രെ...ആയിരുന്നെത്രെ.....നിറഞ്ഞൊഴുകിയിരുന്ന, കാല വർഷങ്ങളിൽ ആർതലചിരുന്ന ഭാരത പ്പുഴയോട് ചേർന്ന നിളാ നദി..ഇപ്പോഴിതൊരു തരിശു ഭൂമി മാത്രം....വെള്ളം മുഴുവനായി മണൽ കുടിചിറക്കുമ്പോഴും ബാക്കിയായി നിൽക്കുന്ന പോയ്കയാണിപ്പോൾ ചിന്നുവിന്റെ കാഴ്ച വസ്തു...മൂന്നു കുട്ടികളുൾപ്പെടെ നാലഞ്ചു പേർ അവിടെ തിമർത്തുല്ലസിക്കുന്നുണ്ട് .
                    ഇക്കങ്ങുട് പൂവണം ....
                             ഇപ്പോഴോ?...
               ആ........ഇപ്പം തന്നെ................    മോളൂ...മഗ് രിബു  വാങ്ക് കൊടുക്കാനായി ..ഇനിയും നേരം വൈകിയാൽ ഉപ്പുപ്പ ചീത്ത പറയും....
       പൊയ്ക നോക്കി വിടർന്ന കണ്ണുകളിൽ  കണ്ണീരിന്റെ നനവ്‌ പടർന്നു.സായാഹ്ന സൂര്യൻറെ വിഷാദ ഭാവം പോലെ മോഹ ഭംഗയായവൾ ശബ്ദമില്ലാതെ തേങ്ങി.....
   നൈസാമിന്റെ മനസ്സലിയാൻ അത് ധാരാളമായിരുന്നു....
ചിന്നുവുമൊത്  ഓർമയിൽ തങ്ങി നിൽക്കുന്ന ഒരു സായാഹ്നം, കഥകളിരമ്പുന്ന നിളയുടെ തീരത്ത്....
                   കാഴ്ചയിലിപ്പോൾ അറബിക്കടൽ ...അലകളായി വന്നു പതിക്കുന്ന തിരകളിൽ വേവും നോവും വേണ്ടുവോളം..ഒരായിരം സ്വപ്നങ്ങളും മോഹഭംഗങ്ങളും മുറു മുറുപ്പെതുമില്ലാതെ ഏറ്റുവാങ്ങിയ കടലമ്മയുടെ മടിത്തട്ട് അതിന്റെ മക്കളുടെ ദുഖങ്ങൾ ഏറ്റു വാങ്ങാൻ ഇനിയും വിശലമാണ് .
ചിന്നു തിരമാലകൾക്കിടയിലൂടെ ചാടി മറിയുന്നുണ്ട്..വേവഥു പൂണ്ട അവളുടെ ഉമ്മച്ചി കടലിലേക്കിറങ്ങുമ്പോൾ അവൻ വിലക്കി...അവളൊരു അമ്മയുടെ മടിതട്ടിലാണിപ്പോൾ, പേടിക്കേണ്ട...
                         ഒരു വലിയ മല ...താഴ്‌വാരത്തിൽ അമ്മയുടെ  കണ്ണുനീർ തുള്ളി പോലെ കളങ്കമേശാത്ത തെളിനീർ അരുവിയായി ഒഴുകി.. ചിന്നുവും കൂടെ സമപ്രായക്കാരായ പിന്നെയും കുറെ കുരുന്നുകൾ...തലയിൽ മുല്ലപ്പൂ വെച്ച്  കയ്യിലും കാതിലും പൊന്നാഭരണമണിഞ്ഞു ഒരു മണവാട്ടി പോലെ ചിന്നു മോൾ...അവൾക്കു ചുറ്റും കൈ കൊട്ടി പാടി കുരുന്നു പട..പെട്ടന്നൊരു ഇടി വെട്ടി ...ചിന്നു ഓടി വന്നു അവനെ അണച്ചു പിടിച്ചു. കുഞ്ഞിളം ചുണ്ടിൽ ഭീതി നിറഞ്ഞ സങ്കടം...മുത്തിനെ മാറോടടുക്കി പിടിച്ചു ...നന്നായി ചേർത്ത് പിടിച്ചപ്പോൾ ആരോ ഉയരത്തിൽ നിന്നും താഴെക്കെടുത്തു എറിഞ്ഞ പോലെ ...ഞെട്ടിയുണർന്നപ്പോൾ മനസ്സിലായി വിമാനം റണ്‍വേയിൽ ഇറങ്ങിയതാണ് ...
             മനസ്സിൽ പറഞ്ഞറിയിക്കാനാവാത്തൊരു അനുഭൂതി...ചിന്നുവിന്റെയും അവളുടെ ഉമ്മചിയുടെയും സാമീപ്യം തരുന്ന സായൂജ്യം...മനസ്സ് തിടുക്കം കൂട്ടി, ഫ്ലൈറ്റിനു പുറത്തു കടക്കാൻ.കാത്തു നിൽക്കുന്ന ചിന്നുവിനെ കോരിയെടുത്തു കവിളിലോരായിരം മുത്തം നൽകാൻ ..കടക്കണ്ണ്  കൊണ്ട് അവളുടെ ഉമ്മച്ചിയുടെ നേർക്കൊരു നോട്ടമെറിയാൻ ..
         കൊട്ടിയടച്ച വിമാനത്തിന്റെ ഗുഹാ വാതിലിലൂടെ എയർ പോർട്ടിനകത്തു കടന്നതും നൈസാമിന്റെ തലയിൽ കൊള്ളിയാൻ മിന്നിയതും ഒരുമിച്ചായിരുന്നു...
               ഇത്  ദുബൈ എയർപോർട്ട്‌ ആണ് ...തന്നെ കാത്തു പുറത്തു ചിന്നു മോളും ഉമ്മച്ചിയും ഉണ്ടാകില്ല..മണിക്കൂറുകൾക്കു മുൻപ് നെടുമ്പാശേരിയിൽ നിന്നും ചിന്നുവിനെ കോരിയെടുത്തതും ആർത്തിയോടെ കുഞ്ഞു കവിളിൽ മുത്തം കൊടുത്തതും മോള് വാവിട്ടു കരഞ്ഞതും കണ്ണ്നീർ തുടച്ചു ചെകിംഗ്  കൌണ്ടറിലേക്ക് നീങ്ങിയതുമെല്ലാം  സ്വപ്ന ലഹരിയിൽ നൈസാം മറന്നിരുന്നു.....തന്റെ മുന്നിൽ ഇനി നീണ്ടു കിടക്കുന്ന പ്രവാസ ജീവിതമാണ്...ചിലപ്പോൾ  അത് രണ്ടു കൊല്ലം വരെ നീളാം...നൈസാമിറെ സ്വപ്‌നങ്ങൾ മരുഭൂമിയുടെ ഊഷരതയിൽ ആവിയായി ഉയർന്നു ..റൂം,മെസ്സ്, ഡ്യൂട്ടി,ഉറക്കം, ഫോണ്‍ വിളി....നൈസാം തന്റെ ജീവിതം വീണ്ടും പ്രവാസ ലോകത്തേക്ക് റീ കണക്ട് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു..   

2014 മേയ് 31, ശനിയാഴ്‌ച

അഴകുള്ള ദിന രാത്രങ്ങൾ


കയ്യിലൊരു പൂക്കുട
ചുണ്ടിൽ കോല് മിട്ടായിയും
കൂട്ടിനൊരു പീപ്പിയും.....
മുട്ടോളം പാകത്തിൽ കുഞ്ഞുടുപ്പും 
കാണാനഴകിലൊരു  തോൾ വള്ളിയും...
വർണങ്ങളിഴപിരിയിട്ട പൊൻ ചേല
യൊന്നഴകു വേറെ തന്നെ...
കരിമഷിയഴകുള്ള കുഞ്ഞെഴുത്ത്  ഫലകവും
കൂട്ടിനൊരു നീളൻ കരിപ്പെൻസിലും ...
ഇതളു വിടർത്തുമ്പോൾ പുതുമണം
ചൊരിയുന്ന കുഞ്ഞു ബുക്കിൽ
മുഖം പൂഴ്ത്തി മുധു നുകരുന്ന കുഞ്ഞിളം ബാല്യം.....
വർണ കടലാസിലെ തുമ്പിയും ശലഭവും
കൌശലക്കാരൻ നീലക്കുറുക്കനും
വിരുന്നുകാരി കൊക്കമ്മയും
തിരി താഴ്ത്തും സന്ധ്യകളിൽ കഥകൾ
ചൊല്ലിടും മുത്തശ്ശിയും .....
ഊണിലും ഉറക്കിലും തനിക്കു കൂട്ടായിരുന്നവരിവർ.
അന്നാദ്യമായി കൂട്ടത്തിൽ ഉറക്കെയുച്ചതിൽ
എന്റെ പേരുവിളിച്ചു ചോദിച്ചു ടീച്ചർ.
ചാടിയെണീറ്റു "ഹാജർ " മൊഴിഞ്ഞു
ഞെളിഞ്ഞിരുന്നിരുപ്പിടത്തിൽ വലിയ ഗർവോടെ ....
വേനലവധി കഴിഞ്ഞെത്തിയ പേമാരി
വരവേറ്റതാകെട്ടെയേറെ  തിമർപ്പോടെ....
തട്ടി തെറിപ്പിച്ച മഴ പൊയ്കയിൽ
ആടിയുലഞ്ഞു കടലാസു വഞ്ചികൾ...
മഴയൊടുങ്ങി മഴക്കാറു നീങ്ങി
വസന്തവും ഗ്രീഷ്മവും വിരുന്നെതി പിറകിലായി.
പുത്തക കെട്ടുകൾ തലച്ചുമടുമായി
അങ്കം വെട്ടിയതു ഇടവഴിയിലെ നെല്ലിയോടും
പുളിയോടും മുഴുത്ത മുവാണ്ടനോടും..
ഈണത്തിലേറ്റുപാടിയുറക്കെ
പന്തലിട്ടു പൂത്തു നിൽക്കുന്ന പുളി മര ചോട്ടിൽ
വട്ടത്തിൽ
നീണ്ട അഴകൊത്ത മുടിയഴകുള്ള
 ടീച്ചറും  കൂട്ടത്തിൽ..
ചായം മിനുക്കിയ കഥ കളിക്കാരനും
കുടു കുടെ ചിരിപ്പിക്കാൻ ഓട്ടം തുള്ളലും
ത്രസിപ്പിച്ചു നിർത്താൻ സർക്കസും മായാ ജാലവും.
ദിന രാത്രങ്ങൾക്ക്  ബഹുവർണമായിരുന്നു അന്ന് .
യുഗങ്ങളായി നീണ്ടു പോയിരുന്നു  ദിനങ്ങളോരോന്നും ...

2014 മേയ് 27, ചൊവ്വാഴ്ച

ചെമ്പക പൂവിൻറെ മണം


ചെമ്പകപ്പൂവിന്റെ മണമാണ്  പ്രണയത്തിന്
ഇന്നലെ ഞാനെന്റെ പ്രണയോർമകളെ  കോർത്തടുക്കി
വെച്ചപ്പോഴാണിത്  പിന്നെയും ഓർത്തെടുത്തത്‌ .
ഓരോ പെണ്ണിന്റെയും പ്രണയാഭിരുചി
തീർത്തും വിഭിന്നമെത്രേ.....
മെലിഞ്ഞു നീണ്ട പൊടുന്നനെ മിഴി വെട്ടിയടക്കുന്ന
കഴുത്തിലെപ്പോഴും വിയർപ്പു കിനിയുന്ന മുൻശുണ്ടിക്കാരി
അവളാനെന്റെയോർമയിലെ ആദ്യ കാമുകി.
വാട്ട്‌ സപ്പും  എസ് എം എസും  അന്യമായ
പുഴ വറ്റാത്ത കാലത്ത്  പ്രണയം മനസ്സിൽ  പലപ്പോഴും
തിരയായെങ്കിലും  ചിലപ്പോൾ കര കവിഞെങ്കിലും
അവളറിയാത്തത്രയേറക്കാലം സ്വകാര്യ സ്വത്തായി
കൊണ്ടുനടന്നു.....
നെല്ലി മരത്തിലെ കായ്കൾ വേണ്ടുവോളം കടിച്ചു പറിച്ചു
കുരു നീട്ടി തുപ്പി തൊടിയിലെ കിണറ്റിൻ കരയിൽ
 ഞാൻ പാർന്ന തെളിനീരിനായ്  ഇരു കയ്യും ചേർത്തു
മുന്നിൽ കുനിഞ്ഞു നിന്നപ്പോൾ നാക്കിൻ
തുമ്പിലെത്തിയ പ്രേമലേഖനം തെളിനീരിൽ കുതിർന്നതും
പിന്നെ കണ്ണുനീരായി തുളുമ്പിയതും  അവൾ  കണ്ടുവോ?
സതീർത്യരുടെ പ്രണയ ഗാഥകളിൽ ആവേശം പൂണ്ട്
ഏറെ അടുത്തവനോടൊരിക്കൽ പങ്കു വെച്ചു
എനിക്കിനിയും പ്രേമിക്കണം.
പണ്ടെങ്ങോ പാതിവഴിയിൽ കളഞ്ഞിട്ടു പോയ
പ്രണയ കോടി വീണ്ടുമെടുതണിയുമ്പോൾ
കാചെണ്ണയുടെ മദിപ്പിക്കുന്ന മണം ചെമ്പകപൂവുമായി
കിന്നരിച്ചവളുടെ തലയിൽ പ്രണയ ഗന്ധം പടചെടുത്തിരുന്നു.
അരയാൽ മരത്തിന്റെ ചോട്ടിലവൾ  ഞൊട്ടങ്ങ
വീർപ്പിച്ചുടക്കുമ്പോൾ പിറകിലവളുടെ തലയിൽ
നാസിക തുമ്പു ചേർത്ത്  പ്രണയ ഗന്ധം വലിചെടുക്കാൻ
മറ്റാരെയും അവൾ വിലക്കാതിരുന്നില്ല.
പോക്കു വെയിലേറ്റാൽ പൊന്നാകുമെന്നു മൊഴിഞ്ഞവൾ
സായം സന്ധ്യക്കൊപ്പം നൃത്ത ചുവടുകളുമായി
കണ്‍ മുന്നിലെനിക്ക് കാഴ്ച തീർത്തപ്പോൾ
ചിതറി തെറിച്ച കാൽ ചിലങ്കയിൽ എങ്ങു നിന്നോ
കിനിഞ്ഞിറങ്ങിയ നിണപ്പാടുകൾ അലങ്കാരം ചാർത്തിയിരുന്നു.
പടികെട്ടുകളിറങ്ങി തിരിഞ്ഞോടിയവളുടെ മുഖത്ത്
നാണവും ഭീതിയും ഒരുമിച്ചു തിര തല്ലിയിരുന്നു...
വയസ്സറിയിക്കലിന്റെ  അരങ്ങേറ്റം കെങ്കേമമാക്കിയെങ്കിലും
പിരിയറ്റ ചിലങ്ക തുണ്ടുകൾ പിന്നീടൊരിക്കലുമവൾ
കൂട്ടിയിണക്കിയില്ല.
അറിഞ്ഞതിലേറയും പറയാതെ പോയെന്നപോൽ
കഥയും കവിതയും കണ്‍ കോണുകളിലൊളിപ്പിച്ച
മറ്റൊരുത്തി,ഘടികാര സൂചി പിറകോട്ടു വലിക്കുമെന്നും
ശൂന്യതയെ സാക്ഷിയാക്കി കിനാക്കൾ കൊണ്ടൊരു
താജ് മഹൽ  സമ്മാനിക്കുമെന്നും ഞാൻ വൃഥാ നിനച്ചു.
കാലം മിഴിപൂട്ടിയുറങ്ങിയൊരു  പാതിരാ നേരത്ത്
തലക്കൊരു കിഴി കൊടുത്തു ഞാൻ സ്വയം തിരുത്തി....
ഇവിടെ നിന്റെ ശൈശവത്തിനൊപ്പം കളി കോപ്പുകളും
തീർന്നിരിക്കുന്നു...
നെഞ്ചിൽ തല ചായ്ച്ചുറങ്ങുന്ന ഭാരത്തെ ഒരു
ചെമ്പകപ്പൂ കണക്കെ നിന്റെ നാസിക തുമ്പിൽ തിരുകുക.
പാതിരാത്രിയൊരു മുല്ല വിരിഞ്ഞു, ഒരു പാല പൂത്തു
പക്ഷെ രണ്ടിനും ചെമ്പക പൂവിന്റെ മണമായിരുന്നു
അതായത് പ്രണയത്തിന്റെ മണം ..... 

2014 മേയ് 25, ഞായറാഴ്‌ച

രത്നഗിരിയിലെ പെണ്‍കുട്ടി


"സസോകി സരൂരത് ഹൈ ജൈസി ...സിന്ദഗി കേലിയെ ഏക്‌ സനം ചാഹിയെ ".....
രവി മാലികിൻറെ വരികൾക്ക് നദീം ശരവൻസ്  ഈണം നല്കിയ പ്രണയാർദ്ര വരികളും മൂളിയുള്ള ആ വരവ് കണ്ടാലേ എനിക്കറിയാം, ആള് ഇന്ന് നല്ല മൂടിലാണെന്ന് ...
        അല്ലെങ്കിലും ഉത്സാഹവതിയെല്ലാതെ അവളെ കണ്ടതായി എനിക്ക്  ഓർത്തെടുക്കാൻ കഴിയുന്നില്ല ....
എന്നും 6 മണിക്കും 6.15 നും ഇടയിൽ അവൾ ഇവിടെ എത്തിയിരിക്കും.....നല്ല മൂടിലാണെങ്കിൽ ചുണ്ടിലൊരു മൂളിപാട്ടും മുഖം നിറയെ നിലാവെളിച്ചം നിറഞ്ഞ പോലെ വെമ്പി നിൽക്കുന്ന പുഞ്ചിരിക്കും പൊട്ടി ചിരിക്കും മദ്ധ്യേയുള്ള മനം തുറന്നൊരു ചിരിയുമുണ്ടാകും....
                                                                        ഓട നിറഞ്ഞൊഴുകുന്ന കുർള ചേരിക്ക്  ഒട്ടും ചേരുന്ന ഒരു പ്രകൃതമല്ലായിരുന്നു അവളുടേത്‌ ....ഇടുങ്ങിയ ചേരി വഴികളിൽ അന്തരീക്ഷവുമായി ഇഴുകി ചേർന്ന ദുർഗന്ധങ്ങൾക്കിടയിൽ മൂക്കള യൊലിപ്പിചു നടക്കുന്ന ചേരി പിള്ളാരും സാദാ രൂക്ഷ ഗന്ധം വമിക്കുന്ന ഗുടുക്കയും പാൻ മസാലയും വായിൽ തിരുകി സായൂജ്യമടയുന്ന ആണ്‍ പെണ്‍ ഭേദമില്ലാത്ത ഈ ചേരി സൊസൈറ്റി അവൾക്കു തീരെ അനുഗുണ മല്ലെന്ന്  അവളുടെ മട്ടും ഭാവവും കണ്ട അന്ന് തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്.......
                           ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഈ ചേരി പ്രദേശത്തു ഇത്ര സുന്ദരിയായിരിക്കാൻ നിനക്കെങ്ങിനെ കഴിയുന്നു എന്നവളോട് ഒരിക്കൽ ഞാൻ ചോദിച്ചു....
            "ഏയ് മദ്രാസീ ,,തെരെകു അഭി സംജധൂങ്ക ..സബൂർ കരോ ...."
          പറഞ്ഞു തീരും മുൻപേ മൂന്നാം ഗല്ലിയിൽ താമസിക്കുന്ന ദൽഹി കാരിയായ സോനം അവിടെയെത്തി....
                                അവളെ യൊന്നു നോക്കാൻ കണ്ണ് കൊണ്ടൊരു ആക്ഷൻ തന്നു "സോൻ പപടിയുടെ " പ്ലാസ്റ്റിക് പാത്രം തുറന്നു ഒന്ന് രണ്ടെണ്ണം പുറത്തെടുത്തു .....
           സോൻ പാപടിയുടെ മദിപ്പിക്കുന്ന മധുരം രുചിചിറക്കി അവൾ സോനത്തെ കുറിച്ച് സംസാരിക്കാൻ തുടങ്ങി .....
                 നിങ്ങൾ സോനത്തെ കണ്ടില്ലേ?....
                        അവളുടെ സൌന്ദര്യത്തിനു എന്താ ഒരു കുറവ് ?...
   ആവശ്യമില്ലാത്ത ഒരൽപം ഭാഗമെങ്കിലും അവളുടെ മേനിയിൽ എവിടെയെങ്കിലും  ഉള്ളതായി തോന്നുന്നുണ്ടോ?....
              ശരിയായിരുന്നു  അത്.....സോനം അണിഞൊരുങ്ങി നടക്കുന്നില്ല എന്നേ യുള്ളൂ ...അഞ്ചര അടി നീള മുള്ള അവളുടെ ശരീരത്തിൽ നോക്കിയാൽ കാണുന്ന ഒരിടത്തും ഒരു അനാവശ്യ കുത്തു പോലുമില്ല ...വലത്തേ കവിളത്ത്  കടുക് മണി വലുപ്പത്തിൽ ബ്രൌണ്‍ കളറിലുള്ള ഒരേ ഒരു പുള്ളി യാണെങ്കിൽ അവളുടെ സൌന്ദര്യം ഇരട്ടിപ്പിക്കാനെ കാരണമാകൂ എന്ന്  ഗല്ലിയിലെ  ചെറുപ്പകാരുടെ സംസാരത്തിൽ നിന്നും  ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.
                         ഗുജറാത്തി സ്റ്റൈലിൽ സാരി യെടുത്ത് വരുന്ന ദിവസങ്ങളിൽ കുളിക്കാതിരുന്നിട്ടു പോലും ഒട്ടും അഭംഗി തോന്നാറില്ല...
                                     മുടിയിഴകൾ അലസമായി കിടക്കുമ്പോഴും കണ്‍ പോളകളിൽ ഉറക്കച്ചടവ് പ്രകടമാകുമ്പോഴും അടർന്നു വീഴാത്ത സൌന്ദര്യം അവളെ വ്യത്യസ്തയാക്കിയിരുന്നു....
     .ഇതൊക്കെ മനസ്സിലാക്കി കൊണ്ടാവണം സോനത്തെ നോക്കാൻ അവൾ എനിക്ക് ആക്ഷൻ തന്നത് ....
സോനതെക്കാൾ സുന്ദരി നീ തന്നെ.....
ഏതൊരു പെണ്ണും വീണു പോകുന്നൊരു പ്രഖ്യാപനമാണ് അത്....പക്ഷെ അവൾ അതിൽ വീഴില്ലാന്ന് എനിക്ക്  ഉറപ്പായിരുന്നു....
."വോ  മേരെസേ സ്യാദ കുപ്സൂരത്ത് ഹൈ ...'
തർക്കിക്കാൻ നിന്നാൽ രക്ഷയില്ലെന്ന് എനിക്കറിയാം . അത് കൊണ്ട് തന്നെ ഞാൻ പ്ലേറ്റ് ഒന്ന് മാറ്റി ...
      ഓക്കേ  ശരി സോനം നിന്നെക്കാൾ സുന്ദരിയാണ് , പക്ഷെ നിന്നെ പോലെ അവൾ വൃത്തിയായി നടക്കുന്നില്ല്ലോ ...അതിനവൾക്ക്  എതിർക്കാൻ വാക്കുൾ ഒന്നുമുണ്ടായിരുന്നില്ല ...                       അവളുടെ മറ്റൊരു പ്ലസ്‌ പോയിന്റ്‌ അതായിരുന്നു.....ജയിക്കാൻ വേണ്ടി വാദിക്കില്ല ....ശരിയാണെന്ന് മനസ്സിലായാൽ പിന്നെ സംസാരം നിറുത്തും.....
                                                  നിന്റെ ഈ ദൂഫട്ടയിലെ എംബ്രോയിഡറി വർക്ക്‌  വളെരെ മനോഹരമായിരിക്കുന്നു....സംസാരം തുടരാൻ വേണ്ടിയാണതു ഞാൻ തട്ടി വിട്ടത് ..
                    .തോളിലൂടെ മടക്കിയിട്ടിരുന്ന ഷാൾ തലയ്ക്കു മുകളിലൂടെ വലിചെടുത്തപ്പോൾ കുറെ അധികം മുടി ചുരുളുകൾ നെറ്റിയിലേക്ക് ഊർന്നു വീണു. അതങ്ങിനെ തന്നെ കിടന്നു. കൈകൊണ്ടത്  നേരയാകിടാനുള്ള ശ്രമം ഒന്നും അവൾ നടത്തി കണ്ടില്ല ...
                       നിന്റെ മുടി ഇങ്ങിനെ കാണുമ്പോൾ റാണി മുഖർജിയെ പോലുണ്ട് ....അവളുടെ മുഖത്തെ പുതിയ ഭാവ വ്യത്യാസങ്ങൾ കാണാൻ വേണ്ടി ഒന്ന് ചോദിച്ചു നോക്കിയതായിരുന്നു...
              ശരിക്കും?...
അവൾ അതിൽ വീണുവോ.....
    ഞാൻ ഒന്ന് കൂടെ ഉറപ്പിച്ചു ...
         അതെ ശരിക്കും.....നീ ഈ ചേരിയുടെ റാണിയാണ് ...ഇപ്പോൾ അവളുടെ മുഖത്ത് സ്ത്രീ ജന്യമായ ഒരു നാണം ഞാൻ കണ്ടു ..ക്യാ ശരം ആതെ ഹൈ ക്യാ? (നാണം വരുന്നുവോ?)                                         ചുണ്ടിലൊരു കുസൃതി വരുത്തി ഞാൻ ചോദിച്ചു....രത്ന ഗിരിയിൽ വളർന്നു വലുതാവേണ്ട നീ എന്തിനാ ഇവിടെ ഈ മുംബൈ ചേരിയിൽ വന്നു?....അവിടെ എല്ലാവരും നിന്നെ പോലെ സുന്ദരികളാണോ?.......
                രത്ന ഗിരിയിൽ എന്നല്ല ഭൂമിയിൽ എല്ലായിടത്തും ആണും പെണ്ണും സുന്ദരികളും സുന്ദരന്മാരുമാണ് ....
                      അതെനിക്കൊരു പുതിയ അറിവാണ് ....
                    ഏതായാലും പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതിനാൽ ഇന്ന് ഇവളുമായി അല്പം തർക്കിക്കുക തന്നെ...ഞാൻ തീരുമാനിച്ചുറച്ചു...
അതെങ്ങിനെ ശരിയാകും ?   ..അങ്ങിനെയെങ്കിൽ എല്ലാവരും സിനിമാ നടികളും നടന്മാരുമാകെണ്ടേ?....
               തർക്കിക്കാൻ വേണ്ടി ഒരു വെറും ചോദ്യം ചോദിച്ചതായിരുന്നു...അപ്പൊ സിനിമാ നടനും നടിയും ആകുന്നതാണോ സൌന്ദര്യത്തിന്റെ മാന ദണ്ഡം ?.....
                         ആ ചോദ്യം ഞാൻ ഏറെ ക്കുറെ പ്രതീക്ഷിച്ചതായിരുന്നു.....പിന്നെ അവൾ ഒരു താത്വികയെ പോലെ സംസാരിക്കാൻ തുടങ്ങി...
                                  സൌന്ദര്യം തീർത്തും ആപേക്ഷികമാണ് ....ഇപ്പോൾ തന്നെ നോക്കൂ എന്നെ അപേക്ഷിച്ച് സോനത്തിന് സൌന്ദര്യം കൂടുതലാണ് ....സോനത്തെ അപേക്ഷിച്ച് സൌന്ദര്യം കൂടുതലുള്ളവർ വേറെയുണ്ട്......
                                                      അതിനർത്ഥം എനിക്കോ സോനതിനോ സൌന്ദര്യം ഇല്ല എന്നാണോ?....
        അങ്ങിനെ എങ്കിൽ മറ്റൊരു തിരുത്തുമുണ്ട്...ഞാൻ പറഞ്ഞു....സൌന്ദര്യത്തിന്റെ ഏറ്റ കുറച്ചിലുകൾ അത് നോക്കി കാണുന്നവരുടെ കാഴ്ചപ്പാട് പോലെയാണ് ...
          .തെരഞ്ഞ്ടുപ്പിലോ ഓട്ട മത്സരതിലോ വിധി നിർണയിക്കുന്ന പോലെ കൃത്യമായി പറയാൻ കഴിയില്ല ....
      നീ തീർത്തു പറയുന്നു സോനം നിനെക്കാൾ സുന്ദരി ആണെന്ന്....അത് നിന്റെ വീക്ഷണം....പക്ഷെ എന്റെ കാഴ്ചപാടിൽ നീ ആണ് സുന്ദരി.....
         റാണി മുഖർജിക്കാനൊ പ്രീതി സിന്തക്കണോ കൂടുതൽ സൌന്ദര്യം?....
     ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യമായിരുന്നു എന്റെ ഭാഗത്ത്‌ നിന്നും ...
പ്രീതി സിന്റാ ...
അവൾ ഒറ്റയടിക്ക് ഉത്തരം നല്കി...
അല്ല ഞാൻ പറയുന്നു റാണി യാണ് സുന്ദരിയെന്നു ...
അതെങ്ങിനെ ശരിയാകും?.....
                               അത് ശരിയാവണം ..എന്നാലേ നീ പറഞ്ഞതും ഞാൻ പറഞ്ഞതും ശരിയാകൂ.....
കുറെ പേരുടെ കാഴ്ചപാടിൽ അവരുടെ മാനദണ്ഡം വെച്ച് റാണിയും മറ്റു  ചിലരുടെ കാഴ്ചപാടിൽ അവരുടെ മാനദണ്ഡം വെച്ച് പ്രീതിയും സുന്ദരികളാകുന്നു.
                   എന്തായാലും കല്യാണം കഴിഞ്ഞ സ്ത്രീകളും ആണുങ്ങളും സുന്ദരന്മാരും സുന്ദരികളും തന്നെ. അതെങ്ങിനെ?......
                 ഭൂമിയിൽ ഓരാണിന്റെ ജീവിതത്തിൽ ഏറ്റവും വലിയ സുന്ദരി അവന്റെ ഭാര്യയും ഭാര്യയ്ക്ക് സുന്ദരൻ ഭര്താവുമാകണം...
              അപ്പൊ പിന്നെ ലോകത്ത് അകെ സുന്ദരമാരും സുന്ദരികളും മാത്രമാകും.    കല്യാണം കഴിക്കാതവരോ?.....
എന്നായാലും അവർ കല്യാണം കഴിക്കുമല്ലൊ?....അത് വരെ പ്രണയിച്ചു നടക്കുക.....
       ഒരു പെണ്ണിന്റെ മനസ്സിലെങ്കിലും അവൻ എറ്റവും വലിയ സുന്ദരൻ ആകുമല്ലൊ?.....
പക്ഷെ ഒരു പ്രശ്നമുണ്ട്.....
എന്ത് പ്രശ്നം?....
ലോക സൌന്ദര്യ മത്സരം എന്ത് ചെയ്യും?...
അത് നടക്കെട്ടെ........
അതിനെക്കാൾ വലിയ സുന്ദരിമാർ കാമാട്ടി പുരയിലും പിലാ ഹൗസിലും തുടയും മുലയും കാണിച്ചു നില്ക്കുന്നില്ലേ?.......
എത്രായിരങ്ങൾ അത് ആസ്വദിക്കുന്നു.....
അപ്പൊ ഇടയ്ക്കിടെ വി ടി സ്റെഷനിലേക്ക് ടിക്കറ്റ്‌ എടുക്കുന്നത്  കമാത്തി പുരയിലെ പെണ്ണുങ്ങളുടെ തുടയും മുലയും കാണാനാണ് അല്ലെ?.....
ഇതാണ് പെണ്ണിന്റെ മനസ്സ്....എത്ര പെട്ടന്നാണ് നല്ല ഒരു ചർച്ച സ്വാർത്ഥതക്കു വേണ്ടി വഴി മാറ്റി വിട്ടത്. ഞാൻ പറഞ്ഞു....
എങ്കിൽ പറ ഞാനോ സോനമോ ..ആരാ കൂടുതൽ സുന്ദരി ?.....
ഇപ്പൊ നീ ശരിക്കും ഒരു പെണ്ണായി...
അസൂയയും കുശുമ്പും സ്വാർത്ഥതയും കൂട് കൂട്ടിയ മനസ്സുള്ള ഒരു രത്നഗിരിക്കാരി ...
.ജവാബ് ദെദൊ ....
സ്യാദ കുപ്സൂരത്ത്  കൊൻഹൈ ?...
മെരെലിയെ തും അച്ഛാ ലഗതാഹൈ ....പക്ഷെ സൌന്ദര്യം ശരീരതിലല്ലോ?.....
ബുദ്ധിയും സ്വഭാവവും നശിച്ച ശരീരത്തിൽ പിന്നെ എന്ത് സൗന്ദര്യമാ അവശേഷിക്കുന്നത്? 

2014 മേയ് 6, ചൊവ്വാഴ്ച

ദൈവം വാദിക്കുന്നത് ആർക്കു വേണ്ടി..?


വാക്കുകളിലെ സൗമനസ്യവും ചിന്തകളിലെ കുടിലതയും എത്രമാത്രം വൈരുദ്ധ്യാത്മകമാണെന്ന്  അമൃതാനന്ധമയിയിലൂടെ കുറച്ചു കാലങ്ങളായി കേരള ജനത കണ്ടു കൊണ്ടിരിക്കുകയാനെല്ലോ?..ഇപ്പോൾ മറ്റൊരു ആൾ ദൈവം സാത്താൻ വചനങ്ങളുമായി രംഗ പ്രവേശം ചെയ്തിരിക്കുന്നു. കൊർപറേറ്റ് ലോകവും സാമ്രാജ്യത്ത മീഡിയകളും പടച്ചുണ്ടാക്കിയ അവാസ്തവമാായ വികസിത ഐതിഹ്യങ്ങൾക്ക് പിൻബലം നല്കാൻ ശ്രീ ശ്രീ രവിശങ്കറും രംഗതെത്തിയിരുക്കുന്നു. വാരാണസിയിൽ നരേന്ദ്ര മോധിക്കെതിരെയുള്ള സ്ഥാനാർഥിത്വതെ രൂക്ഷമായി വിമർശിക്കാൻ അദ്ദേഹം കണ്ടെത്തിയ കാരണം മോഡിയുടെ നന്മയായിരുന്നു പോൽ....പണ്ട് ഗുജറാത്തിലെ ഹൈവേകളിലൂടെ യാത്ര ചെയ്യുമ്പോൾ ഇരു വശവും വിജനമായിരുന്നെത്രേ ...ഇപ്പോൾ മനോഹരമായ ഹരിത ഭംഗി നിറഞ്ഞൊഴുകുന്ന മരങ്ങൾ പ്രദേശത്തിന് തന്നെ ചാരുത നൽകുന്നുണ്ടെന്നാണ് ദൈവത്തിൻറെ കണ്ടെത്തൽ....ഭക്തന്മാരുടെ ആത്മീയതയിലേക്ക് ഉൾകണെറിയുന്ന ദൈവത്തിനു മോഡി വരുത്തിയ പുറം മോടിക്കപ്പുറത്ത്  പച്ചയായ ജീവിത യാതാര്ത്യങ്ങളെ മനസ്സിലാക്കാൻ കഴിയാത്തതോ അതോ മോദി കൊർപറേറ്റ്നു മുന്നിൽ ദൈവവും വിൽപ്പന ചരക്കായോ?....
2002 ൽ ഗുജറാത്തിൽ മോദി അധികാരത്തിൽ എത്തും മുൻപ് തന്നെ സാമൂഹ്യ-രാഷ്ട്രീയ സാമ്പത്തിക മേഖലകളിൽ കഴിവു തെളിയിച്ച ഒട്ടനവധി പേർ അവിടെ ജന്മം കൊള്ളുകയും തങ്ങളുടെ പ്രവർത്തന ഫലങ്ങൾ ആ നാടിനു സമർപ്പിക്കുകയും അതിന്റെ ഗുണ ഫലങ്ങൾ ആ നാട്ടുകാർ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഭാരത രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയും പാകിസ്താൻ രാഷ്ട്ര പിതാവ് മുഹമ്മദലി ജിന്നയും ഇന്ത്യൻ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായി പട്ടേലും ഗുജറാത്തിന്റെ രാഷ്ട്രീയ സംഭാവനകളായിരുന്നു. പ്രശസ്തമായ ടാറ്റ ഗ്രൂപ്പിൻറെ സ്ഥാപകൻ ജംസത്ജി ടാറ്റയും വിപ്രോ ലിമിറ്റഡ് ചെയർമാൻ അസിം പ്രേംജിയും ധിരുഭായ് അംബാനിയും ഗുജറാത്ത് ഭാരതത്തിനു സമ്മാനിച്ച സാമ്പത്തിക വട വൃക്ഷങ്ങളായിരുന്നു. ഇന്ത്യൻ ശാസ്ത്ര ലോകം ഒരിക്കലും മറക്കാത്ത ഇന്ത്യൻ സ്പേസ് പ്രോഗ്രാമിന്റെ പിതാവ് അഹ്മദാബാദിൽ നിന്നുള്ള വിക്രം സാരാഭായ് ഗുജറാത്ത് ഭാരതത്തിനു സമ്മാനിച്ച ഏറ്റവും വിലപ്പെട്ട സ്വത്തായിരുന്നു. മോഡിയുടെ വികസന ഗീർവാണങ്ങൾ മുഴങ്ങുന്നത്നിറെ എത്രയോ വര്ഷം മുൻപ് ഇത് പോലെയുള്ള എത്രയോ ജന്മങ്ങൾ ഗുജ്രാതിനും ഭാരതത്തിനും അനൽപമായ നേട്ടങ്ങൾ കൊയ്ത്  തന്നിട്ടുണ്ട്...ഇനി അതിനും മുൻപ്, ചരിത്ര രേഖകൾ പരിശോധിക്കുമ്പോൾ ലോകത്തിലെ ആദ്യത്തെ തുറമുഖമുണ്ടായിരുന്നെന്നു കണക്കാക്കപ്പെടുന്ന ലോത്തൽ നാഗരികതയും അതിനു ശേഷം മൌര്യ ഗുപ്ത കാലങ്ങളിൽ സജീവമായി നില നിന്നിരുന്ന ബാരുച് , കംപെട്, വ്യാപാര വ്യവസായ കേന്ദ്രങ്ങളും നില നിന്നിരുന്നത് 1960 ൽ രൂപം കൊടുത്ത ആധുനിക ഗുജറാത്ത് സംസ്ഥാനത്തിന്റെ പ്രാചീന അതിർ വരമ്പുകൾകകതായിരുന്നു.ഇതിനർത്ഥം ഗുജറാത്ത് പാരമ്പര്യമായി ശക്തമായ സാമ്പത്തിക അടിത്തറയും വ്യാപാര പ്രാധാന്യവുമുള്ള നഗരമായിരുന്നു എന്നെല്ലേ ?....മോഡിയുൾപ്പെടെയുള്ള  ഭരണാധികാരികൾ സംസ്ഥാന വികസനവും സാമ്പത്തിക മുന്നേറ്റവും മുരടിപ്പികുകയാണ് ചെയ്തതെന്ന് ചരിത്രവും വർത്തമാനവും കൂട്ടി വായിക്കുമ്പോൾ നമുക്ക് മനസ്സിലാകും.
അടിസ്ഥാന വികസനങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി പുറം മോടിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ഒരു വികസിത നയമായിരുന്നു മോഡി ഗുജറാത്തിൽ നടപ്പിലാക്കിയത്. വഴിയോരങ്ങളിലെ പച്ചപ്പും കൂറ്റൻ ബില്ടിങ്ങുകളും അക്കൂട്ടത്തിൽ നമുക്ക് വായിക്കാം. ഭക്ഷണം,വസ്ത്രം,പാർപ്പിടം, എന്ന ഏറ്റവും അടിസ്ഥാന പരമായ ആവശ്യങ്ങളിൽ നിന്നാണ് സമൂഹത്തിൻറെ വികസന സ്വപ്നങ്ങൾ ആരംഭിക്കുന്നത്. ഒരു സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ്  പൊതു ഭക്ഷ്യ വിതരണം. കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും വലിയ അഴിമതിയും പിടിച്ചു പറിയും പൂഴ്ത്തി വെപ്പും ഗുജറാത്തിൽ അരങ്ങേറിയത് ഈ മേഖലയിലായിരുന്നു. പൊതു വിതരണത്തിനായുള്ള  ഭക്ഷ്യധാന്യങ്ങളിൽ 70 ശതമാനവും ആവശ്യക്കാരിലെതാതെ ഇടക്കെവിടെയോ ചോർന്നു പോയതാണ് ഏറ്റവും പുതിയ വികസന വാർത്ത. അവിടെ നിന്നും തുടങ്ങി സാധാരണക്കാരായ ഗുജറാത്തി ജനതയുടെ അടിസ്ഥാന ആവശ്യങ്ങലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ഇന്ത്യയിലെ ഏറ്റവും പിന്നോക്കാവസ്ഥയിൽ നില്ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത് എന്ന് ഏറെ വൈകാതെ നമുക്ക് ബോധ്യമാകും. കേവലം 5 ശതമാനം ജനങ്ങൾ മാത്രമാണ് കൊച്ചു കേരളത്തിൽ സ്വന്തമായി ശൌചാലയം ഇല്ലാത്തവരായി ഉള്ളത്. എന്നാൽ ഗുജറാത്തിൽ 65 ശതമാനം പേർക്കും സ്വന്തമായി ബാത്ത് റൂമോ കക്കൂസോ ഇല്ല. പൊതു നിരത്തുകളിൽ കാലികലോടൊപ്പം നീരാട്ടും പ്രാഥമിക ആവശ്യങ്ങളും. ശുദ്ധ ജലം ഇന്നും ഗുജറാത്തിലെ ഭൂരിഭാഗം പേർക്കും സ്വപ്നം മാത്രമാണ്. ഗുജറാത്തിലെ ഗ്രാമീണ മേഖലയിലും പല നഗര പ്രദേശങ്ങളിൽ വരെയും രാവിലെ ഒരു മണിക്കൂർ മാത്രമാണ് കുടി വെള്ളം ലഭിക്കുക. കുടി വെള്ളം എന്ന് പേരുണ്ടെങ്കിലും ശുദ്ധ ജല പൈപ്പും മലിന ജല പൈപ്പും തീർത്തും അശാസ്ത്രീയമായി പണി കഴിപ്പിച്ചതിനാൽ പലപ്പോഴും കുടി വെള്ളത്തിൽ മാലിന്യം കലർന്ന് വരുന്നു. ഗ്രാമീണ മേഖലയിൽ 40 ശതമാനം പേർക്കും കുടി വെള്ളം ലഭ്യമല്ല. മാലിന്യ നിർമാർജനതിന്റെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ എത്രയോ പിറകിലാണ് വികസിത ഗുജറാത്ത്. ജന സാന്ദ്രത കൂടിയ ഇടങ്ങളിൽ വരെ പ്രാഥമിക വിദ്യാലയങ്ങളുടെ ദൂര വ്യത്യാസം ആറും ഏഴും കിലോ മീറ്റരുകളാണ് . അത് കൊണ്ട് തന്നെ പ്രൈമറി സ്‌കൂളുകൾ പോലും കാണാതെ ശൈശവം പിച്ച വെക്കുന്നു.
ആരോഗ്യ മേഖലയാവട്ടെ മഹാ കഷ്ട്ടം...നരേന്ദ്ര മോഡി അധികാരതിലെതിയത്തിനു ശേഷം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം പതിന്മടങ്ങായി വർദ്ധിപ്പിച്ചു. പക്ഷെ,എണ്ണത്തിൽ മാത്രം. ആവശ്യത്തിനു ഡോക്ടർമാരോ ജീവനക്കാരോ ഇല്ലാതെ അനാഥമായി കിടക്കുകയാണ്‌ മിക്ക ആരോഗ്യ കേന്ദ്രങ്ങളും. കേജ്രിവാൾ തന്റെ ദിവസങ്ങൾ നീണ്ട ഗുജറാത്ത് യാത്രക്ക് ശേഷം ഡൽഹിയിൽ ഇന്ത്യ ടുഡെ സംഘടിപ്പിച്ച 'കോണ്‍കേവ് 2014" ൽ ഗുജറാത്തിന്റെ ദയനീയ സ്ഥിതിയെ കുറിച്ച് വിശദമായി പ്രഭാഷണം നടത്തിയപ്പോൾ ഇത് വരെ രണ്ടു വരിയെങ്കിലും മറുപടി പ്രസ്താവന നടത്താൻ മോഡി തയ്യാറായിട്ടില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസ്സരിച്ച് ഗുജറാത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ 1156 ഡോക്റെർമാരെ ആവശ്യമുണ്ട്. പക്ഷെ,അവിടെ നിയമനത്തിലുള്ളത്  നാനൂറിൽ താഴെ മാത്രം.ആരോഗ്യ മേഖലയിൽ ആകമാനം ഈ ജീർണത കാണാനാവും.
റിലയൻസ് ആസ്ഥാനം നില കൊള്ളുന്ന ജാം നഗർ സന്ദർശിച്ച ഒരു കൂട്ടുകാരൻ ഫേസ് ബുക്കിൽ ഇങ്ങിനെ കുറിച്ചിട്ടു. "അംബാനിമാരുടെ സാമ്രാജ്യങ്ങൾക്കിപ്പരതുള്ള ജാം നഗർ തീർത്തും വൃത്തി ഹീനം. പൊട്ടി പൊളിഞ്ഞു യാത്ര ചെയ്യാൻ കഴിയാത്ത വിധം. ഓടകൾ നിറഞ്ഞൊഴുകി എങ്ങും ദുർഗന്ധം വമിക്കുന്നു. അവിടം തെരുവ് കച്ചവടക്കാരും തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവരും. പിന്നെ എവിടെയാണ് ഇവിടെ വികസനം സാധ്യമാക്കിയിട്ടുള്ളത്. ഫേസ് ബുക്ക്‌ കൂട്ടുകാരന്റെ ചോദ്യമാണത്. മുംബൈ കാമാത്തി പുരയെ വെല്ലുന്ന രൂപത്തിൽ സൂറത്തിലെ തെരുവോരങ്ങളിൽ രാപ്പകൽ വ്യത്യാസമില്ലാതെ മാംസ വിൽപ്പനക്കായി യുവതികൾ നിര നിൽക്കുന്ന കാഴ്ചയും വികസിത ഗുജറാത്തിന്റെ ചിത്രങ്ങൾ തന്നെ.
സംഗ്രഹിച്ചു മനസ്സിലാക്കിയാൽ "വികസനം" എന്ന പദത്തെ തീർത്തും തെറ്റായ രീതിയിൽ മനസ്സിലാക്കിയ ഒരു ആധുനിക ഭരണാധികാരിയാണ് നരേന്ദ്ര മോഡി. താഴെ തട്ടിലുള്ള ജന വിഭാഗങ്ങളെയും ഗ്രാമീണ മേഖലയെയും ഒഴിച്ച് നിറുത്തിയുള്ള വികസനം പണക്കാരെ വീണ്ടും വീണ്ടും പണക്കാരാക്കാനും രാഷ്ട്രീയക്കാർക്ക്  പോക്കറ്റ് വീർപ്പിക്കാനും മാത്രമേ ഉതകൂ..സഹകരണ മേഖല,കൃഷി,ജല സേചനം,തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ഗുജറാത്ത് മന്ത്രി ബാബു ലാൽ ബുക്രാജി മൂന്നു വർഷത്തെ ശിക്ഷക്കിടെ ജാമ്യത്തിലിറങ്ങിയ വ്യക്തിയാണ്. 2009 ൽ ഗുജറാത്തിലെ തടാകങ്ങളിൽ നിന്നും മത്സ്യ ബന്ധനതിനുള്ള കരാർ ടെണ്ടർ കൂടാതെ വൻ കമ്പനികൾക്ക് മറിച്ചു നല്കി 450 കോടിയുടെ നഷ്ടം സർകാരിനു സമാനിച്ച പുരുഷതൻ സോളങ്കിയാണ് മോഡി മന്ത്രി സഭയിലെ മറ്റൊരു കക്ഷി. ഇങ്ങിനെ 12 വർഷത്തെ ഭരണം കൊണ്ട് തുല്യതയില്ലാത്ത പേരു ദോഷങ്ങൾ സമ്പാദിചെടുത്ത നരേന്ദ്ര മോഡി, രവി ശങ്കറെന്ന ആൾ ദൈവത്തിനു പുണ്യാളനാകുന്നതെവിടെയാണ് ?
എല്ലാത്തിനും പുറമെ 2002 ൽ സ്വതന്ത്രാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കറുത്ത അധ്യായമായി നില നില്ക്കുന്ന മനുഷ്യ കൂട്ട കുരുതിക്ക് നേതൃത്വം കൊടുത്ത നരേന്ദ്ര മോഡി നാല് മരങ്ങൾ നാട്ടപോഴെയ്ക്കും അഗ്നി ശുദ്ധി നേടിയോ?...രവി ശങ്കറെ പോലുള്ളവരുടെ നോട്ടങ്ങളിലെ സൌമ്യതക്കപ്പുറം ചിന്തകളിലെ കുടിലതകൾ പുറത്തു വരുന്നത് ഇത്തരത്തിലുള്ള അധമന്മാർക്ക്‌ കുഴലൂത്ത് നടത്തുമ്പോഴാണ് . ആത്മാവിനെ  കളങ്ക രഹിതമാക്കുമ്പോഴാണ്  ആത്മീയത സാധ്യമാകുന്നത്. നല്ല ആത്മജ്ഞാനികൾ വിഭാവനം ചെയ്യുന്നതും നില കൊള്ളുന്നതും മനുഷ്യ നന്മയിലും നിഷ്കളങ്കതയിലും കെട്ടിയുയർത്തുന്ന ആത്മീയതക്ക് വേണ്ടിയാണ്. മോഡിയെ പോലുള്ള കറ പുരണ്ട ഭരണാധികാരികൾക്ക്  ഇവിടെഎവിടെയുണ്ട് സ്ഥാനം......

2014 ഏപ്രിൽ 9, ബുധനാഴ്‌ച

ചില തെരഞ്ഞെടുപ്പ് ഓർമകൾ


ഏഴാം ക്ളാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു തെരഞ്ഞെടുപ്പിനെ നേരിട്ടത്. അത്ഭുതപ്പെടുകയൊന്നും വേണ്ട. ക്ലാസ് ലീഡർ തെരഞ്ഞെടുപ്പ് ആയിരുന്നു അത്. പുതുപൊന്നാനി എ യു പി സ്കൂളിൽ ആയിരുന്നു എൻറെ യു പി സ്കൂൾ ജീവിതം. ആറും ഏഴും ക്ലാസ്സുകൾ മാത്രം. അധ്യയനം ആരംഭിച്ചതിനു ശേഷമാണ് ഞാൻ ആറാം ക്ലാസ്സിലേക്ക്  എത്തുന്നത്‌. അത് കൊണ്ട് തന്നെ ക്ലാസ് ലീഡർ തെരഞ്ഞെടുപ്പിന്റെ ആരവങ്ങൾക്കെല്ലാം  അവസാനമായിരുന്നു.  പക്ഷെ എഴാം ക്ലാസ്സിലേക്ക് എത്തുമ്പോഴേയ്ക്കും ലീഡർ സ്ഥാനത്തേയ്ക്ക് മത്സരിക്കാനുള്ള ജനകീയ സെറ്റപ്പ് ഞാൻ നേടിയെടുത്തിരുന്നു...ഇപ്പോൾ തുറന്നു പറയുന്നത് ഒരു രസമെല്ലേ ....മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ്‌ എന്നതാവും കുറെ കൂടെ അനുയോജ്യം...അത് വഴിയെ ബോധ്യമാകും....1992 ജൂണ്‍ മാസത്തിലാണ്‌ ആ സംഭവ ബഹുലമായ തെരഞ്ഞെടുപ്പു നടന്നത്. ബാലറ്റ് പെട്ടിയും പേപ്പറുമോന്നുമില്ല, കൈ പൊക്കൽ സമ്പ്രദായമായിരുന്നു...പല വോട്ടർമാരുടെയും പ്രതിഷേധത്തിനിടെയിലാണ്  ഈ സമ്പ്രദായം നടപ്പിലാക്കിയത്.ആണ്‍ പെണ്‍ സാമുദായിക ധ്രുവീകരണം നന്നായി നിലനിന്നിരുന്ന ക്ലാസ് ആയതാണ് സത്യത്തിൽ എനിക്ക് ഏറ്റവും വലിയ അനുഗ്രഹമായത്. കിട്ടുന്ന അവസരങ്ങളിലെല്ലാം ആണ്‍ പെണ്‍ വാഗ്വാദങ്ങളും ഏറ്റു മുട്ടലുകളും നന്നായി അരങ്ങേറി. മുനീർ ,ഷരീഫ്, റാഫി, കൂട്ടത്തിൽ ഞാനും ആണ്‍ പക്ഷത്തിനു വേണ്ടി മുൻ നിരയിൽ എപപോഴുമുണ്ടായിരുന്നു. സിമി മാത്യു ( ഹെഡ് മാഷ്ടെ മോൾ ) റഹമത് , ശജരത് , ബുഷറ തുടങ്ങിയ പെണ്‍ പുലികൾ പലപ്പോഴും ഞങ്ങൾക്ക് വലിയ വെല്ലു വിളി തന്നെ തീർത്തിരുന്നു....
ഹെഡ് മാഷിന്റെ മകൾ സിമി മാത്യു ആറാം ക്ലാസിൽ ഞങ്ങളുടെ ലീഡർ...അവളുടെ ചില സ്വജനപക്ഷ പാത സമീപനങ്ങളിൽ  അമർഷം പൂണ്ട കാരണം കൊണ്ടാണ് അടുത്ത തെരഞ്ഞെടുപ്പിൽ ഒരു നിലക്കും സ്ത്രീ പക്ഷത്തു നിന്നും ഒരാളെ സ്കൂൾ  പാർലിമെന്റ് കാണിക്കില്ലെന്ന് ഞങ്ങൾ തീരുമാനിച്ചത്.
ഏഴാം തരത്തിലെ അധ്യായനം തുടങ്ങിയതിനു ശേഷമാണ് ആ സത്യം ഞങ്ങൾ തിരിച്ചറിഞ്ഞത്. ക്ലാസിൽ ആണ്‍ കുട്ടികളെക്കാൾ പത്തു അംഗസംഖ്യ പെണ്‍കുട്ടികൾ കൂടുതലാണ് . സമുദായികാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പു നടന്നാൽ ഒരു രക്ഷയുമില്ല...അവസാനം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ വജ്രായുധം തന്നെ പുറത്തെടുത്തു ...സിമി മാത്യുവിന്റെ കൂടെ പഠനത്തിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന രഹ്മതിനെ പാട്ടിലാകി..അവസാനം അവളെ വിമത സ്ഥനാര്തിയാക്കി പെണ്‍കുട്ടികളുടെ വോട്ടിൽ വൻ വിള്ളൽ വരുത്തി. തെരഞ്ഞെടുപ്പു ദിവസം ആണ്‍ കുട്ടികൾ ഒന്നടങ്കം എനിക്ക് വോട്ടു ചെയ്തു. സ്ത്രീ വോട്ടുകൾ കൃത്യമായി വിഭജിച്ചു..പകുതി മാത്യുവിനും പകുതി രഹ്മതിനും ...പെണ്‍ മേല്ക്കോയ്മ തകർത്തു എന്നതെല്ലാതെ അവളെ പോലെ ഒരു മാതൃകാ ലീഡർ ആവാൻ എനിക്കൊരിക്കലും കഴിഞ്ഞില്ല....ലിജിത ടീച്ചറുടെ കണക്കു ക്ലാസിൽ ലീഡർ സ്ഥിരമായി പുറത്തായിരുന്നു....ക്ലാസിൽ ടസ്റെർ എറിഞ്ഞു കളിച്ചതിനു മിക്കപ്പോഴും പഴിയും മുന്നരിയുപ്പും പിന്നെ ക്ലാസ്സിലെ നീണ്ടു വെളുത്ത കാണാൻ ചന്തമുള്ള പെണ്‍  കുട്ടിയെ കരണ കുറ്റിക്ക് പെടച്ച്‌ ക്ലാസ്സിൽ കയറാൻ പേടിച്ചു ഗ്രൗണ്ടിൽ പതുങ്ങി നടന്നതും ക്ലാസ്സ് ലീഡർ ആയിരുന്നു..ജനാധിപത്യ രീതിയിൽ തെരഞ്ഞെടുത്ത ഒരാളെ എങ്ങിനെ അയൊഗ്യനാക്കും എന്നത് കൊണ്ട് മാത്രമാകും എന്നെ ക്ലാസ് അവസാനം വരെ ലീഡർ സ്ഥാനത്തു നില നിറുത്തിയത്.
 പൊന്നാനി എം ഐ ഹൈസ്കൂളിൽ ഒൻപതാം ക്ളാസ്സിൽ പഠിക്കുമ്പോഴാണ്  കുറെ കൂടെ ജനാധിപത്യ രീതിയിൽ നടന്ന ഒരു തെരഞ്ഞെടുപ്പിൽ ഞാൻ ജനവിധി തേടിയത്. തെരഞ്ഞെടുപ്പിന് മുൻപ് ശക്തമായ പ്രചരണ പരിപാടികൾ നടന്നിരുന്നു. അടുത്ത ചില കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് സ്ഥനാര്തിത്വം എന്ന സാഹസത്തിനു മുതിർന്നത്. ശക്തമായ രണ്ടു മുന്നണികളെ നേരിട്ട് വേണമായിരുന്നു വിജയം നേടാൻ...കാമ്പസുകളിലെ സജീവ സാനിധ്യമായ ഇടതു വലതു മുന്നണികൾക്കെതിരെയായിരുന്നു മത്സരം. വലതു പക്ഷ മുന്നണി സ്ഥാനാർഥിയുടെ വലം കയ്യും ക്ലാസ്സിലെ ഏറ്റവും മുതിർന്ന അംഗവുമായ നൗഷാദ്  പരസ്യ ഭീഷണി മുഴക്കി. ക്ളാസ്സിൽ എം എസ് എഫ് സ്ഥാനാർഥി തോൽക്കുന്ന പക്ഷം അതിന്റെ ഭവിഷ്യത് എല്ലാവരും അനുഭവിക്കേണ്ടി വരും...പലരും ആ ഭീഷണിയിൽ നന്നായി പേടിച്ചു. സ്ഥാനാർഥിത്വം പിൻവലിക്കാൻ വരെ അടുത്ത പല കൂട്ടുകാരും ഉപദേശിച്ചു. തോല്ക്കാൻ എനിക്ക് വളരെ വിഷമമായിരുന്നു. പക്ഷെ വിജയിചാലുല്ല ഉത്തരവാദിത്വങ്ങളെ കുറിച്ച് പെടിയുമുണ്ടായിരുന്നു....എങ്കിലും പ്രചാരണ പരിപാടികൾ കേമമായി തന്നെ നടന്നു.
തെരഞ്ഞെടുപ്പു കഴിഞ്ഞു പെട്ടി പൊളിച്ചപ്പോൾ ആയിരുന്നു രസാവഹം. 13 വോട്ടു മാത്രം നേടിയ എസ് എഫ് ഐ സാരഥി പുറത്ത് ..19 വീതം വോട്ടു നേടി ഞാനും എം എസ് എഫ് സ്ഥാനാർഥി മഹ്ബൂബും ഒപ്പത്തിനൊപ്പം...അവസാനം റിട്ടേണിംഗ് ഓഫീസർ വന്നു നറുക്കെടുപ്പ് നടത്തി ..എന്റെ ഭാഗ്യത്തിന് മഹബൂബ് അസ്ലം വിജയിയായി...കാരണം ഞാൻ തോറ്റതുമില്ല ...ലീഡറുടെ ഉത്തര വാദിത്വം ഏല്ക്കേണ്ടിയും വന്നില്ല..
1998 ൽ നടന്ന പാർലിമെന്റ് തെരഞ്ഞെടുപ്പിൽ ഔദ്യോഗിക കൃത്യ നിർവഹണം നടത്താനുള്ള ഒരവസരം ലഭിക്കുകയുണ്ടായി. പൊലീസുകാർക്കൊപ്പം തെരഞ്ഞെടുപ്പു സുരക്ഷയ്ക്ക് ഞങ്ങൾ എൻ സി സി കേടറ്റിനെയും ഉൾപ്പെടുത്തിയിരുന്നു. എം ഇ എസ് പൊന്നാനിയിൽ പഠിക്കുന്ന കാലമായിരുന്നു അത് ...സുരക്ഷയ്ക്ക് വേണ്ടി എന്നെ പോലുള്ള കോലങ്ങളെ വിളിച്ച സുരക്ഷാ ഉധ്യോഗസ്തരുടെ കാര്യം ആലോചിച്ചു എനിക്കിപ്പോഴും ചിരി വരാറുണ്ട്...എടപ്പാളിനടുത്ത മാണൂർ പാള്ളിയോടു ചേർന്ന ഒരു മദ്രസ്സയിലായിരുന്നു ഞങ്ങൾക്ക് ഡ്യുട്ടി. ഒരു പോലീസുകാരനും മൂന്നോ നാലോ തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥരും പിന്നെ എൻ സി സി കേടറ്റ ആയ ഞാനും. ഒരു പോലീസുകാരനുമായി ഉള്ളു തുറന്നു സംസാരിക്കാൻ കിട്ടിയ അവസരമായിരുന്നു അത് ..നിർത്താതെ സംസാരിക്കുന്ന സരസനായ കാക്കിയുടുപ്പുകാരൻ..രാത്രി കുറെ നേരം ഞങ്ങൾ ഇലക്ഷൻ സാമഗ്രികൾക്ക് കാവൽ നിന്ന്  സ്വാറ പറഞ്ഞിരുന്നു....തെരഞ്ഞെടുപ്പു ഡ്യുട്ടി ക്കു രണ്ടു സ്കൂൾ ടീച്ചര്മാരുമുണ്ടായിരുന്നു..കാണാൻ തരക്കേടില്ലാത്ത ചെറുപ്പകാരികളായ രണ്ടു പേർ . രാത്രി ഭക്ഷണം കഴിഞ്ഞു അടുത്തുള്ള ഒരു വീട്ടിലേക്ക് അവർ ഉറങ്ങാൻ പോയി. വൈകുന്നേരം മുതലേ അവരുമായി കമ്പനി കൂടിയ നമ്മുടെ പോലീസുകാരൻ അവരോടു പറയുന്നുണ്ടായിരുന്നു "  എന്തിനാ ആ വീട്ടുകാരെ ബുദ്ധിമുട്ടിപ്പിക്കുന്നെ ...നിങ്ങൾക്കിവിടെ തങ്ങി കൂടെ ...അയാളുടെ കള്ള ചിരിയിൽ നിന്നും കാര്യം പിടി കിട്ടിയത് കൊണ്ടാകാം ടീച്ചർമാർ വേഗം അടുത്ത വീട്ടിലേക്കു യാത്രയായി ...അഞ്ചു മണിക്കു അവസാന വോട്ടും പെട്ടിയിൽ വീണതോടെ അവിടെ നിന്നിറങ്ങി പോലീസ് സ്റ്ഷനിൽ പോയി 350 രൂപ കൂലിയും മേടിച്ചു ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും തെരഞ്ഞെടുപ്പു ഡ്യുട്ടിയും നിർവഹിച്ചു വീടും ലക്ഷ്യമാക്കി യാത്രയായി ...

2014 മാർച്ച് 28, വെള്ളിയാഴ്‌ച

കേജ്രിവാൾ കണ്ടറിയേണ്ടതും മഅദനി കാണാതെ പോയതും


മഅദനി തരംഗം കേരളത്തിൽ ശക്തമായ സമയത്ത് മഅദനിയെ ഗാന്ധിജിയോടുപമിച്ചു കമ്മ്യൂണിസ്റ്റ് ആചാര്യൻ സഖാവ് ഇ എം എസ് നമ്പൂതിരിപ്പാട്‌ നടത്തിയ പ്രസ്താവന രാഷ്ട്രീയ കേരളം ഏറക്കാലം കൊട്ടിഘോഷിച്ച ഒന്നായിരുന്നു. ഇപ്പോൾ ഇന്ത്യയാകെ അലയടിച്ചു കൊണ്ടിരിക്കുന്ന കേജ്രിവാൾ തരംഗത്തെ മഅദനി തരംഗവുമായി ഉപമിക്കുമ്പോൾ ചിലർക്കെങ്കിലും നെറ്റി ചുളിയാൻ സാധ്യതയുണ്ട്. വിഭിന്ന അഭിപ്രായങ്ങൾ പല കോണുകളിൽ നിന്നും ഉണ്ടാകാമെങ്കിലും ഒരു പാട് സാമ്യതകൾ ആശയപരമായും പ്രകടന പരമായും രണ്ടു പേരിലും സമ്മേളിച്ചിരുന്നു. "അവർണ്ണന്  അധികാരം പീഡിതർക്ക്  മോചനം " എന്ന മുദ്രാവാക്യമായിരുന്നു തന്റെ പാർട്ടിയുടെ പ്രഖ്യാപിത നയമായി മഅദനി മുന്നോട്ടു വെച്ചത്. ആം ആദ്മി മുന്നേറ്റത്തിലൂടെ കേജ്രിവാൾ അവതരിപ്പിക്കുന്നതും ഏറെക്കുറെ  ഇതേ നയം തന്നെ.ഐ എസ് എസ്  എന്ന ഒരു തീവ്ര സാമുദായിക സംഘടനയുടെ പശ്ചാത്തലം മഅദനിയുടെ രാഷ്ട്രീയ പ്രവേശനത്തിനില്ലായിരുന്നുവെങ്കിൽ അദ്ധെഹത്തിന്റെ രാഷ്ട്രീയ ചിത്രം തന്നെ മറ്റൊന്നാകുമായിരുന്നു.
"സാധാരണക്കാരൻ " എന്ന പ്ലാറ്റ്ഫോമിലുപരി പീഡിതർ, അവർണർ ,എന്ന കാറ്റഗറിക്ക്  മഅദനി പ്രാമുഖ്യം കൊടുത്തു. തന്റെ പാർട്ടി എന്നെങ്കിലും അധികാരത്തിലെത്തുകയാണെങ്കിൽ പിന്നോക്ക വിഭാഗത്തിൽ പെട്ട ഒരു അവർണനായിരിക്ക്കും അതിനെ നയിക്കുക എന്ന് പ്രഖ്യാപിക്കാനും അദ്ദേഹം മടി കാണിച്ചില്ല. ദേശീയ തലത്തിൽ തന്നെ മുലായം സിംഗുമായി കൂടി കാഴ്ച നടത്തി ദലിത് പിന്നോക്ക വിഭാഗങ്ങളെ ഒരുമിപ്പിക്കെണ്ടാതിന്റെ ആവശ്യകതയും സമകാലിക അനിവാര്യതകളും ചർച്ചയ്ക്കു തുടക്കമിടാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അംബെദ്ക്കറുടെ ജന്മദിനത്തിൽ രൂപം കൊടുത്ത അദ്ധെഹത്തിന്റെ പ്രസ്ഥാനം മഅദനിയുടെ പശ്ചാത്തലക്കറ കഴികിക്കളയാൻ ആവുന്നത്ര ശ്രമങ്ങൾ നടത്തി നോക്കി. പക്ഷെ, പി ഡി പി യുമായുള്ള രാഷ്ട്രീയ കൂട്ട് കെട്ടുകളെ വരെ അംഗീകരിക്കാൻ തയ്യാറാകാതെ ഒരുമിച്ചു വേദി പങ്കിട്ടവരെ പോലും ഒറ്റപ്പെടുത്തി മഅദനിയുടുള്ള സാമുദായിക അകൽച്ച മതേതരത്വം പ്രസംഗിക്കുന്ന കമ്മ്യൂണിസ്റ്റുകൾ വരെ നടപ്പിലാക്കി. മഅദനിയുടെ പശ്ചാത്തലക്കറയുടെ കാഠിന്യം അദ്ധെഹം തന്നെ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. ഇന്ന് കേജ്രിവാൾ ഒരു അലകടലായി മുഖ്യധാരാ രാഷ്ട്രീയ ശക്തികൾക്കെതിരെ ആഞ്ഞടിക്കുമ്പോൾ പണ്ട് കേരളത്തിലങ്ങോളമിങ്ങോളം പതിനായിരങ്ങളെ അഭിസംബോധനം ചെയ്തു നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിക്കെതിരെ വജ്രാസ്ത്രങ്ങൾ തൊടുത്തുവിട്ടിരുന്ന യുവ നേതാവിനെയാണ് ഓർമപ്പെടുത്തുന്നത്.
പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാക്കളെല്ലാം അദ്ധെഹത്തിന്റെ വാക്ക് ശരങ്ങൾക്ക് മുന്നിൽ പതിതാഴ്തുന്ന ഒട്ടനേകം രംഗങ്ങൾക്ക് തൊണ്ണൂറുകളിൽ കേരളം സാക്ഷിയായി. ഹരിയാനയിൽ നിന്നു കേജ്രിവാൾ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന രാഷ്ട്രീയ സമ്മേളനങ്ങൾക്ക് ഗുജറാത്ത്, മഹാരാഷ്ട്ര, യു.പി , തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ നല്കി വരുന്ന സ്വീകരണങ്ങൾ വാസ്തവത്തിൽ അധികാര കേന്ദ്രങ്ങളുടെ ഉറക്കം നഷ്ട്ടപെടുതിയിരിക്കുകയാണ് . അദ്ധേഹത്തിന്റെ ഗുജറാത്ത് യാത്രയും മോഡിയെ നേരിട്ട് കണ്ടു ചോദിക്കാൻ തയ്യാറാക്കിയ 16 ചോദ്യാവലിയും വൻ മാധ്യമ പ്രാധാന്യമാണ് നേടിയത്. എക്സിസ്റ്റ് പോളുകളിൽ മോഡി തരംഗത്തിന് വാൻ ഇടിവ് സംഭവിപ്പിക്കാനും ഇത് കാരണമായിട്ടുണ്ട്. ഏറെക്കുറെ ഇതേ കാഴ്ചയായിരുന്നു തൊണ്ണൂറിന്റെ ആദ്യ പകുതിയിൽ മഅദനിയിലൂടെ കേരളവും കണ്ടത്. ബാബരി മസ്‌ജിദ്‌ പുനർനിർമിക്കുക, ടാഡ പിൻവലിക്കുക, മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കാസർകോട്‌ നിന്നും തിരുവനന്തപുരത്തേക്ക് മഅദനി രാജ് ഭവൻ മാർച്ച് നടത്തുമ്പോൾ പാർട്ടിക്ക് രണ്ടു വയസ്സ് തികഞ്ഞിട്ടുണ്ടായിരുന്നില്ല. പക്ഷെ, മുന്നണി സംവിധാനം വെച്ച് എംപി മാരെയും എം എൽ എ മാരെയും വാർത്തെടുത്തു രാഷ്ട്രീയ നാടകം കളിക്കുന്ന പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കക്ഷികൾക്ക് സ്വപ്നത്തിൽ പോലും കാണാൻ കഴിയാത്ത അതിഗംഭീര രാഷ്ട്രീയോത്സവമായിരുന്നു അത്. ചുരുക്കി പറഞ്ഞാൽ ജനക്കൂട്ടത്തെ ആകർഷിക്കുന്ന പോലെ ഒരു കാലത്ത് മഅദനിയും ജനങ്ങളെ നന്നായി ആകർഷിച്ചിരുന്നു. നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പോരായ്മകളും സ്വതന്ത്രം കിട്ടി ഇത്ര വർഷമായിട്ട്ടും വികസനത്തിന്റെ കാറ്റ് എത്തിപ്പെടാത്ത നാട്ടിൻ പുറങ്ങളെ കുറിച്ചുള്ള കഥകളും അഴിമതിയുടെ തീരാകണക്കുകളുമാണ് രണ്ടു കൂട്ടരും മുന്നോട്ടു വെച്ചത്.ഹർഷദ്‌ മേത്തയുടെ ഹവാലാ ഇടപാടും ലാലുവിന്റെ കാലിതീട്ടയുമെല്ലാം മഅദനിക്ക് വിഷയങ്ങലായപ്പോൾ യു പി എ സർക്കാരിന്റെ ഔദാര്യം കൊണ്ട് കേജ്രിവാളിനു അഴിമതിയെ കുറിച്ച് സംസാരിക്കാൻ വിഷയത്തിനു ഒരു പഞ്ഞവുമുണ്ടായില്ല.
ഏത് ഈർക്കിലി പാർട്ടിക്കും മുന്നണി സംവിധാനത്തിൽ നിന്ന് കൊണ്ട് നേട്ടങ്ങൾ കൊയ്തെടുക്കാവുന്ന ഒരു "പൊളിറ്റിക്കൽ സിസ്റ്റ " മാനെല്ലൊ നമ്മുടെ രാജ്യത്തുള്ളത്. ഏഴു വീതം ഘടക കക്ഷികളെ ഒരുമിച്ചു കെട്ടി 94 ലും 95 ലും യു ഡി എഫ് -എൽ ഡി എഫ് മുന്നണികൾ ഗുരുവായൂരിലും തിരൂരങ്ങാടിയിലും തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ഇരു മുന്നണി കളോടും സമദൂരം പാലിക്കുന്ന രാഷ്ട്രീയ സമീപനമാണ്  മഅദനി സ്വീകരിച്ചത്. ഒരു വർഷം മാത്രം പഴക്കമുള്ള പി ഡി പി അന്ന് നേടിയത് പതിനാലായിരത്തി അഞ്ഞൂറോളം വോട്ടുകളായിരുന്നു. വിജയിച്ച എൽ ഡി എഫ് ന്റെ പി ടി കുഞ്ഞിമുഹംമെദ് മുന്നണി സംവിധാനത്തിലൂടെ നേടിയത് പി ഡി പി ഒറ്റയ്ക്ക് നേടിയതിന്റെ ഇരട്ടി മാത്രമായിരുന്നു. ഇതേ ചരിത്രം തിരൂരങ്ങാടിയിലും ആവർത്തിച്ചു. പക്ഷെ,അവിടം ലീഗിന്റെ കൊട്ടയായിരുന്നതിനാൽ എ കെ ആന്റണി കനത്ത ഭൂരിപക്ഷം നേടുകയുണ്ടായി. മുന്നണി സംവിധാനത്തിലൂടെ മത്സരിച്ച എൽ ഡി എഫും തനിച്ചു മത്സരിച്ച പി ഡി പി യും തമ്മിലുള്ള അന്തരം കേവലം പതിനായിരം വോട്ടുകളുടെതായിരുന്നു. അതായത് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇരു മുന്നനികളിലെയും ഘടക കക്ഷികലായിരുന്ന പല പാർട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ പി ഡി പി ഒരു വലിയ കക്ഷി തന്നെയായിരുന്നു. എങ്കിലും നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളോട് സമരസപ്പെടാൻ തയ്യാറല്ലാത്ത കാരണത്താൽ അവർ തനിച്ചു നില്ക്കുകയും "അധികാരമില്ലാത്ത രാഷ്ട്രീയ പാർട്ടിക്ക്  നില നില്പ്പില്ലെന്ന " വാക്കിനെ അന്വര്തമാക്ക്കി അങ്ങിനെയൊരു പാർട്ടി തന്നെ ചരിത്രമായി തീരുകയും ചെയ്ത സംഭവമാണ് കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ നാളുകളിൽ നാം കണ്ടത്.
ഇതേ ഒരു രാഷ്ട്രീയ സിദ്ധാന്തമാണ് ഇപ്പോൾ കേജ്രിവാലും മുന്നോട്ടു വെച്ചിരിക്കുന്നത്. വർഗീയതയുടെ കരിപുരണ്ട ബി ജെ പി യെയും അഴിമതിയിൽ മുങ്ങി കുളിച്ച കൊണ്ഗ്രസ്സിനെയും സമദൂരം നിറുത്തി ഏക കക്ഷി സംവിധാനത്തിലൂടെ ഇന്ത്യ ആകെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണവർ. അത്തരമൊരു പരീക്ഷണം ഡൽഹിയിൽ വിജയിച്ചു എന്ന ഒറ്റ കാരണം കൊണ്ടാണ് തെരഞ്ഞെടുപ്പിന് ശേഷം ആം ആദ്മി ഇത്രമേൽ വ്യാപിച്ചത്. ഫലം തിരിച്ചായിരുന്നെങ്കിൽ കേജ്രിവാലിന്റെ മോഹം സ്വപ്നമായി അവശേഷിചേനെ....പക്ഷെ, ആം ആദ്മിയുടെ ഭാവി ഇപ്പോഴും തുലാസിൽ തന്നെ. ഈ ലോകസഭാ തെരഞ്ഞെടുപ്പിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്കിൽ ഈ അവേശമെല്ലാം ആവിയായ് മാറും. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ എ എ പി നില നില്ക്കണോ വേണ്ടയോ എന്ന് കൂടി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്.
ആം ആദ്മിയുടെ ഉദയം തൊട്ടു കണ്ടു വരുന്ന ഒരു പ്രവണതയാണ് കേജ്രിവാളിൽ കേന്ദ്രീകരിച്ചു കൊണ്ടുള്ള നേതൃത്വം. ഒരു നേതാവിന്റെ ഗർവൊ ഹുങ്കോ അദ്ദേഹം പ്രകടിപ്പിക്കുന്നില്ലെങ്കിലും അറിഞ്ഞോ അറിയാതയോ പാർട്ടി മൊത്തമായി അദ്ധേഹത്തിൽ കേന്ദ്രീകൃതമാകുന്ന നല്ലതല്ലാതൊരു പ്രവണത ആപ്പിൽ നില നില്ക്കുന്നുണ്ട്. പി ഡി പി യുടെ കാര്യത്തിൽ പണ്ട് സംഭവിച്ചതും ഇതായിരുന്നു. മഅദനി ഇല്ലെങ്കിൽ പാർട്ടി ഇല്ല എന്ന ഒരവസ്ഥ. അതുകൊണ്ട് തന്നെ അദ്ദേഹം ജയിലിലായപ്പോൾ നോക്കി നടത്താൻ ആളില്ലാതെ പൂട്ടി പോകേണ്ട അവസ്ഥയിലായി പാർട്ടി. പ്രശാന്ത് ഭൂഷനെ പോലെ യോഗേന്ദ്ര യാദവിനെപൊലെ കുമാർ ബിശ്വാസിനെ പോലെ പ്രതിഭാ സമ്പന്നരായ നേതാക്കൾ ഒരു പാടുന്ടെങ്കിലും കേജ്രിവാൾ എന്ന ഒരു വ്യക്തിയിൽ എല്ലാം കേന്ദ്രീകരിക്കപ്പെടുന്നു. ഇത് സ്വാഭാവികമായും കെജ്രിവാളിനു ശേഷം ആര് എന്ന ചോദ്യം ചോദിക്കാൻ സാദാരണക്കാരെ പ്രേരിപ്പിക്കുന്നു.
വ്യതസ്ഥമായ പ്രകടനാത്മകത കൊണ്ട് മഅദനിയും കേജ്രിവാളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രകടനാത്മകത ലാളിത്യവത്കരിക്കാൻ ശ്രമിച്ചു എന്നതാണ് കെജ്രിവാളിന്റെ പ്ലസ്‌ പോയിന്റ് . ഉത്തരഇന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടു വന്നിരുന്ന കരിമ്പൂച്ച സംസ്കാരത്തെ കേരളത്തിന്‌ ആഘോഷ പൂർവ്വം പരിചയപ്പെടുത്തി വരവറിയിച്ച നേതാവായിരുന്നു മഅദനി. കറുത്ത പാന്റും ടി ഷർട്ടും തലയിൽ ഹെൽമറ്റും കയ്യിൽ മുച്ചാൻ വടിയുമായി മഅദനിക്ക് അകമ്പടി സേവിച്ചിരുന്ന കരിമ്പൂച്ചകൾ  കുറച്ചു കാലം കേരളത്തിന്‌ ആഘോഷ കാഴ്ചകളായിരുന്നു. തന്റെ വാക്കിലും പ്രവർത്തിയിലും പ്രകടനാത്മകത കുത്തിനിറച്ച മഅദനി , അത് കൊണ്ട് തന്നെ അതിനതീതമായി ചിന്തിക്കുന്ന ആളുകളെ സ്പർശിക്കാതെ പോയി. പക്ഷെ കേജ്രിവാളാകെട്ടേ ലാളിത്യത്തെ പ്രകടവത്കരിച്ചു.

തണുപ്പ് കാലങ്ങളിലെ ദൽഹിക്കാരുടെ അനൗദ്യോഗിക യൂണിഫോമായ കറുത്ത രോമകുപ്പായവും ധരിച്ചു റിപ്പബ്ലിക് ദിന പരേഡിന് സല്യൂട്ട് സ്വീകരിക്കുന്ന ഡൽഹി മുഖ്യമന്ത്രിയുടെ ചിത്രം സോഷ്യൽ നെറ്റ് വർക്കുകളിൽ ഒരു വൈറലായി പടർന്നിരുന്നു .പിന്നേടദ്ദേഹം, പാരമ്പര്യമായി അധികാരി വർഗങ്ങൾ ഉപയോഗിച്ച് വന്നിരുന്ന സൌകര്യങ്ങളെ ഒഴിവാകിയും കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് ലളിതനാകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. അങ്ങിനെ ലാളിത്യതെയും പ്രകടവാത്കരിക്കാം എന്ന ഒരു പാഠം പാരമ്പര്യ രാഷ്ട്രീയക്കർക്കദേഹം പകർന്നു കൊടുത്തു. രാജസ്ഥാനിലും മധ്യപ്രദേശിലും മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ കേജ്രിവാലിന്റെ ഈ ലാളിത്യ സമീപനങ്ങളെ പിന്തുടർന്നത്‌ സമകാലിക സംഭവങ്ങൾ. കേജ്രിവാലിന്റെ ലാളിത്യ വത്കരണം കൂടിപ്പോകുന്നുണ്ടോ എന്നതു പലര്ക്കുമിപ്പോൾ ഒരു സംശയമായി ഉയർന്നു വരുന്നുണ്ട്. കഴിഞ്ഞ ദിവസം മുംബയിൽ വിമാനമിറങ്ങിയ കേജ്രിവാൾ ഓട്ടോ മാർഗമാണ് അന്ധേരി റെയിൽവേ സ്റെഷനിൽ എത്തിയത്. അവിടെ നിന്നും സാദാരണക്കാരുടെ യാത്രാ മാർഗമായ ലോക്കൽ ട്രെയിൻ വഴി ചർച്ച് ഗെട്ടിലെക്കും. കേജ്രിവാളിനെ പോലുള്ള ഒരു ദേശീയ നേതാവാകുംപോൾ ഒപ്പം ആളുകൾ കൂടലും തിരക്കനുഭാവപ്പെടലും സ്വാഭാവികം. പക്ഷെ,സ്ഥിരമായി യാത്ര ചെയ്യുന്ന ആളുകൾക്ക് ഇത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിചെന്ന് മുംബൈ സംസാരം. കേജ്രിവാൾ സ്വപ്നം കാണുന്ന ഇന്ത്യ യാഥാർത്യമാകണമെങ്കിൽ കുറച്ചു കാലം കൂടെ അദ്ദേഹം ജീവിചിരിക്കൽ അനിവാര്യമാണ്. രാഷ്ട്രപിതാവ് ഉൾപ്പെടെയുള്ള സമുന്നതരായ രാഷ്ട്ര നേതാക്കൾ കൊല ചെയ്യപ്പെട്ടിട്ടുള്ള നാടാണ് നമ്മുടേത്‌. ഭരണ ഘടന അനുവദിക്കുകയും അനുശാസിക്കുകയും ചെയ്യുന്ന സുരക്ഷ സ്വീകരിക്കൽ കേജ്രിവാലിനു വേണ്ടിയെല്ലെങ്കിലും അദ്ദേഹം സ്വപ്നം കാണുന്ന ഇന്ത്യക്ക് വേണ്ടി നല്ലതായിരിക്കും.
തനിക്കു പറയാനും പകരാനുമുള്ള ആശയങ്ങൾ മുന്നോട്ടു വെക്കുമ്പോൾ അതനനുകൂലമായ ഒരു നിലം അദ്ദേഹം ഉഴുതു മറിച്ചു പകപ്പെടുതിയിരുന്നു. വലിയൊരു ഗൃഹ പാഠം നടത്തിയാണ് അദ്ദേഹം അങ്കതട്ടിലെക്കിരങ്ങിയത്. ഡൽഹിക്ക് പുറത്തുള്ളവരെ സംബന്ധിച്ച് 2012 ൽ ഉദയം ചെയ്ത "ആം ആദ്മി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവാണ്‌ കേജ്രിവാൾ. പക്ഷെ തന്റെ സ്വന്തം തട്ടകത്തിൽ വർഷങ്ങളായി അദ്ദേഹം പണിയെടുക്കുകയായിരുന്നു. ജോയിന്റ് കമ്മീഷണർ ജോലി രാജിവെച്ചു "പരിവർതൻ" എന്ന സംഘടനയിലൂടെ നിരന്തരം ബോധവത്കരണം നടത്തി അഴിമതിക്കെതിരെയും വർഗീയതെക്കെതിരെയും ചിന്തിക്കുന്ന കുറെയേറെ മനസ്സുകളെ പാകപ്പെടുതിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.മഅദനി കാണാതെ പോയതും അതായിരുന്നു. തീരെ ഗൃഹ പാഠമില്ലാത്ത ഒരു വിദ്യാർഥിയുടെ പരീക്ഷ പോലെ യായിരുന്നു അത്. തന്റെ നാക്ക് ബലത്തിന്റെ ആവേശത്തിൽ മാത്രം ഒരുമിച്ചു കൂടിയവരെ "വെറും ഒരാൾ കൂട്ടം " എന്ന് മഅദനി തന്നെ പിന്നീട് തിരുത്തുകയുണ്ടായി.
           കേജ്രിവാളിന്റെ ഭാഷണത്തിൽ പക്ഷെ ആക്രോശങ്ങളോ അലമുരയിടാലോ ഇല്ല. ശുദ്ധ ഹിന്ദിയിൽ സദസ്സിനു കൂടെ ഇടപെടാൻ അവസരം കൊടുത്തു ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് കൊണ്ടുള്ള സംസാരം. മഅദനിയുടേത് പോലെ ശ്വാസമടക്കി പിടിച്ചിരുന്നു കേൾക്കുന്ന കേൾവിക്കാർ എവിടെയുമില്ല. മോഡിയുടെ വികസന പ്രഖ്യാപനങ്ങളെ ചോദ്യം ചെയ്യുമ്പോൾ സദസ്സിനെ കൂടെ ഉൾപ്പെടുത്തി മോടിയുടെത് നിരർതക വാദമാണെന്ന് തെളിയിക്കുന്നു.യു.പി. യിലെ കർഷകരും ദലിതരും നേരിടുന്ന പിന്നോക്കാവസ്ഥ കണക്കുകൾ വെച്ച് നിരത്തുമ്പോൾ "ജീ സാബ്"എന്ന മറുപടി പറയാൻ അവർ തയ്യാറാവുന്നു.തെരുവിൽ ജീവിതം നയിക്കുന്ന ലക്ഷക്കണക്കിന്‌ നഗരവാസികളുടെ ഉന്നമനമില്ലായ്മയെ കുറിച്ച് വാചാലമാകുമ്പോൾ തിരിച്ചൊന്നും മറുപടി നല്കാൻ നഗര വാസികൾക്ക് വാക്കുകൾ കിട്ടുന്നില്ല.ഓരോയിടങ്ങളിലും അതതു പ്രദേശത്തെ തദ്ധെശീയരുടെ പ്രശ്നനങ്ങൾ അവതരിപ്പിക്കാനും കയ്യടി നേടാനും കേജ്രിവാലിനു കഴിയുന്നുണ്ട്.
  ദളിത് പിന്നോക്ക ന്യൂന പക്ഷങ്ങളുടെ പ്രശ്നങ്ങളെകുറിച്ച് മഅദനി വാചാലനായിരുന്നെങ്കിലും അദ്ധേഹത്തിന്റെ മുസ്ലിം ഐഡന്റിറ്റി വലിയൊരു തടസ്സമായിരുന്നു.തൊപ്പിയും താടിയും വെച്ച മുറ തെറ്റാതെ ആരാധന കർമങ്ങൾ അനുഷ്ടിക്കുകയും ചെയ്യുന്ന മഅദനിയിൽ നിന്നും ലഭിക്കുന്ന മോചന വഴികൾ,അതെത്ര സുതാര്യമാണെങ്കിലും നിരുപാധികം അതിനെ വാരിപ്പുണരാൻ ദളിത് പിന്നോക്ക ജനത തയ്യാറായില്ല.പറഞ്ഞു ഫലിപ്പിച്ച മത മൗലിക വാദത്തിന്റെ തൊപ്പിയും താടിയും മഅദനിയിൽ ഒരു മോചകനെ കാണാൻ അവർക്ക് തടസ്സമായി. അത് കൊണ്ട് തന്നെ എൻപതു ശതമാനത്തോളം വരുന്ന പിന്നോക്ക -ദളിത് ന്യൂന പക്ഷ കൂട്ടായ്മ എന്ന മഅദനി സ്വപ്നം എങ്ങുമെത്തിയില്ല.പി ഡി പി വെറുമൊരു മുസ്ലിം രാഷ്ട്രീയ പാർട്ടിയായി ഒതുങ്ങി.
കേജ്രിവലിന്റെ നല്ല കാലത്തിനോ എന്തോ കഴിഞ്ഞ യു പി എ ഭരണ കാലത്ത് ആവശ്യത്തിലേറെ അഴിമതി കഥകൾ വീണു കിട്ടി.അണ്ണാ ഹസ്സരയുമൊതു രാംലീല മൈതാനിയിൽ തുടങ്ങിയ അഴിമതി വിരുദ്ധ സമരം വിദ്യാസമ്പന്നരായ ലക്ഷകണക്കിന് യുവതെയെയാണ് ആകർഷിച്ചത്. അവരെ ഏറെ ക്കുറെ തനിക്കൊപ്പം നിറുത്തുന്നതിലും കേജ്രിവാൾ വിജയിച്ചു.പക്ഷെ,അന്നത്തെ മുഖ്യ സഹകാരികളായ ഹസ്സാരെയും കിരണ്‍ ബേദിയും കൂട് വിട്ട് പോയത് വലിയ നഷ്ടമായി.കേജ്രിവാലിന്റെ പ്രവർത്തനങ്ങളിൽ ആത്മാർഥത ദർശിച്ചത് കൊണ്ടാകാം ഒട്ടേറെ വിദ്യാഭ്യാസ വിചക്ഷണരും ജഡ്ജിമാരും ഐ പി എസ് കാരുമുൾപ്പെടെ സമൂഹത്തിൽ വിലയും നിലയുമുള്ള ഏറെ പേർ ആം ആദ്മിയിലേക്ക് കടന്നു വന്നത്.
ആപ്പിലേക്ക് കയറി വന്നതിനേക്കാൾ ഏറെ പ്രമുഖർ ഇപ്പോഴും അർദ്ധ മനസ്സോടെ പുറത്തു നില്പ്പുണ്ട്.അരുന്ധതി റോയിയെ പോലുള്ളവർ അതിൽ ചിലർ മാത്രം. നയ വ്യക്തതയില്ലായ്മയാണ് അവരുടെ അർദ്ധ മനസ്സിന് കണ്ടെത്തുന്ന മുഖ്യ കാരണം.ഏറെക്കുറെ അത് ശരിയുമാണ്. പക്ഷെ രണ്ടു വയസ്സ് മാത്രം പ്രായമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് അൽപ്പം കൂടെ സാവകാശം നൽകേണ്ടതുണ്ട് . പക്ഷെ, പിണറായി വിജയൻ പറയുന്ന പോലെ ഒരു അരാഷ്ട്രീയ വാദം ആപ്പിൽ കാണേണ്ട ആവശ്യമില്ല.അഴിമതിക്കെതിരെ എന്നതല്ലാതെ മറ്റെന്തൊരു നയമാണ് ആപ്പിനുള്ളതെന്നു പിണറായി ചോദിക്കുന്നു. വർഗീയതക്കെതിരെ കടുത്ത പ്രഖ്യാപനങ്ങൾ നടത്തിയ കേജ്രിവാൾ മതേതര വിശ്വാസികൾക്ക് പ്രതീക്ഷകൾ നല്കുന്നുണ്ട്." ഞങ്ങൾ 18 കോടി മുസ്ലിംകൾക്ക് വേണ്ടി നിങ്ങൾ എന്ത് ചെയ്തു എന്ന ചോദ്യത്തിനു നിങ്ങൾ 18 കൊടിയല്ല നാം 120 കൊടിയാനെന്നാനു കേജ്രിവാൾ മറുപടി നല്കിയത്.കടുത്ത വർഗീയത മനസ്സിൽ സൂക്ഷിക്കുന്നവരുടെ വരെ മനസ്സിളക്കാൻ പ്രാപ്തമാണ് ഈ വാകുകളെന്നു നമുക്ക് വിശ്വസിക്കാം.
കമ്മ്യൂണിസ്റ്റ് പാർട്ടി വിഭാവനം ചെയ്യുന്ന പോലെ ഒരു മനുഷ്യ ജീവിതത്തിനു വേണ്ട ജീവിത ക്രമങ്ങൾ പടചെടുക്കുന്ന ഒരാശയ സംഹിത സമർപ്പിക്കേണ്ട ബാധ്യതയൊന്നും ഇവിടെ രാഷ്ട്രീയ പാർട്ടികൾക്കില്ല. അതെല്ലാം മതത്തിന്റെ വരുതിയിൽ വരുന്നു.
പൌരന്മാരുടെ അടിസ്ഥാന പ്രശ്നങ്ങളായ ഭക്ഷണം പാർപ്പിടം വസ്ത്രം എന്നിവയിൽ നിന്നും തുടങ്ങി വിദ്യാഭ്യാസം സാമൂഹിക ജീവിതം ഗതാഗത സംവിധാനങ്ങൾ ആരാധന സ്വതന്ത്രം മുതലായവ സ്വസ്ഥമായും ക്രമമായും ചെയ്തു പോരാനുള്ള അനുയോജ്യ അവസ്ഥ സൃഷ്ടിച്ചുതരിക എന്നതാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രഥമ കർമ പരിപാടി. കമ്മ്യൂണിസം വിഭാവനം ചെയ്യുന്ന പോലെ അവരുടെ വിശ്വാസ കർമങ്ങളെ കൂടെ സ്വോധീനിക്കേണ്ട ബാധ്യത രാഷ്ട്രീയ പാർട്ടികൽക്കില്ല. ബി ജെ പി ,ശിവ സേന പോലുള്ള രാഷ്ട്രീയ പാർട്ടികൾ അത്തരം ഇടപെടലുകൾ ശക്തമായി നടത്തിയതിന്റെ ദുരന്ത ഫലങ്ങളാണ് മതേതര ഇന്ത്യ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്.ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തമായി നില നില്ക്കുന്ന രണ്ടു സംസ്ഥാനങ്ങളാണ് കേരളവും ബംഗാളും. ഇവിടെങ്ങളിൽ മത വിശ്വാസത്തിനു എന്ത് കുറവാണുള്ളത്?...എന്താണിതിനർത്ഥം ?...കമ്മ്യൂണിസത്തിന്റെ അടിസ്ഥാന ഘടകമായ ദൈവിക നിരാകരണത്തെ അവർ തന്നെ അംഗീകരിക്കുന്നില്ല എന്നല്ലേ ഇത് വ്യകതമാക്കുന്നത്.
എങ്കിലും,ആപ് നയ നിലപാടുകൾ വ്യക്തമാക്കേണ്ട ഒട്ടനേകം മേഖലകൾ അല്ലാതെ തന്നെ കിടപ്പുണ്ട്. വിദേശ നിക്ഷേപം,കാർഷിക മേഖല,ഇസ്രയേൽ അമേരിക്ക തുടങ്ങിയ കൊളോണിയൽ ശക്തികളോടുള്ള സമീപനങ്ങൾ -തുടങ്ങീ സമകാലികമായി നമ്മെ ബാധിക്കുന്ന വിഷയങ്ങളിൽ ആപ് നയം വ്യക്തമാക്കി അർദ്ധ മനസ്സിൽ നില്ക്കുന്നവരെ സ്വതന്ത്രമാക്കണം.
ഡൽഹിയിൽ സാധ്യമാക്കിയത് പോലെ ഒരു അധികാര പ്രവേശമാണ് കേജ്രിവാലിന്റെ ഭാരത പര്യടനത്തിലൂടെ ആപ് ലക്‌ഷ്യം വെക്കുന്നത്. പക്ഷെ,ഗുണതെക്കാളേറെ ദോഷമേ ഇപ്പോൾ ആപ്പിനു ഇത് നല്കുകയുള്ളൂ .പൊരുതി നിൽക്കാനുള്ള കുറെ ഏറെ എം പി മാരെ സൃഷ്ടിചെടുക്കുന്നതിനപ്പുറാം നിൽപ്പുറപ്പിക്കും മുൻപ് ഇന്ത്യ പോലുള്ള ഒരു മഹാരാജ്യത്തിന്റെ ഭരണം കയ്യാളാനുള്ള രാഷ്ട്രീയ താണിയൊന്നും ആപ് നേടിയെടുത്തിട്ടില്ല.കുറച്ചു കൂടെ വർഷങ്ങൾ എടുത്തു സംഘടനാ സംവിധാനം കുറെ കൂടെ ശക്തവും സുദൃഡവും ആകിയതിനു ശേഷം  അത്തരമൊരു സാഹസത്തിനു  മുതിരലാണ് ആപ്പിനു നല്ലത്.
49 ദിവസത്തെ ഭരണം കൊണ്ട് ഒട്ടേറെ പരിഷ്കരണ പ്രവർത്തങ്ങൾക്ക് കേജ്രിവാൾ മുന്നിട്ടിറങ്ങിയെങ്കിലും അദ്ധേഹത്തിന്റെ ചില പ്രഖ്യാപനങ്ങൾ യഥാർത്ഥ ഫലം ചെയ്തുവോയെന്നു പലരും സന്ധേഹിക്കുന്നുണ്ട്. ഉദാഹരണമായി ഡൽഹിയിൽ പ്രഖ്യാപിച്ച ഇലക്ട്രിസിറ്റി ബില്ലിളവ്‌ . പകുതിയായി വെട്ടി കുറച്ച കറന്റു ചാർജു പ്രത്യക്ഷത്തിൽ ജനങ്ങൾക്ക്‌ ആശ്വാസമായെങ്കിലും പരോക്ഷമായി ജനങ്ങളുടെ പണം തന്നെയെല്ലേ സബ്സിഡിയായി ചോർന്നത്‌ . അമ്പതു ശതമാനം സർക്കാർ സബ്സിഡി നൽകുമ്പോൾ സാധാരണകാരന്റെ നികുതിപ്പണത്തിൽ നിന്നു തന്നെയാണ് റിലയൻസ് പോലെയുള്ള കുത്തക സ്വകാര്യ കമ്പനികളുടെ കാശ് കൌണ്ടറിലേക്ക് പണമോഴുകിയത്. നേരെ മറിച്ചു വൈദ്യുത വിതരണം നടത്തുന്ന കമ്പനികളെ കൊണ്ട്  വില കുറപ്പിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ സാധാരണക്കാരന് പൂർണ ആശ്വാസമാകുമായിരുന്നു. ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ പ്രവർത്തി പഥത്തിൽ കൊണ്ട് വരാൻ എത്രത്തോളം സാധ്യമാകും എന്ന് കൂടെ വിലയിരുത്തുന്നത് നന്നായിരിക്കും.
സാംസ്കാരിക മേഖല,ശാസ്ത്രീയ മേഖല,എന്ന പോലെ തന്നെ രാഷ്ട്രീയവും അതിനെ ചുറ്റി പറ്റി മാത്രമുള്ളവരുടെ ഒരു മേഖലയാണ് ഇന്ത്യയിൽ. സത്യത്തിൽ എല്ലാ മേഖലയിലുമുള്ളവർ ഒന്ന് ചേരേണ്ട ഒരു മേഖലയെല്ലേ രാഷ്ട്രീയം. ബുദ്ധിയും ഗ്രാഹ്യ ശക്തിയുമുള്ള വലിയൊരു വിഭാഗം എന്നും അകന്നു നിന്ന് മാത്രമാണ് രാഷ്ട്രീയത്തെ വീക്ഷിക്കാര് . അവരെ കൂടെ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുക എന്ന വലിയൊരു ദൌത്യം ആപ്പിനു നിറവേറ്റാനുണ്ട് . ആപേക്ഷികമായി അത് നിറവേറ്റുന്നത്  "ആപ് " തന്നെ എന്ന സത്യം വിസ്മരിക്കുന്നില്ല.
സത്യത്തിൽ ഇതൊന്നുമല്ല ആപ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലു വിളി. വ്യതസ്ത മത വിഭാഗങ്ങളും ജാതികളും ഉപ ജാതികളും സമ്മിശ്രമായി കഴിയുന്ന ലോകത്തെ അപൂർവ്വം രാജ്യമാണ് ഇന്ത്യ. ജാതി താല്പര്യവും സാമുദായിക ചിന്തയും ചെറുതായൊന്നുമല്ല സമൂഹത്തെ സ്വോധീനിചിട്ടുള്ളത് . നമ്മുടെ കൊച്ചു കേരളത്തിലെ സാമുദായിക അവസ്ഥ തന്നെ പരിശോധിച്ചാൽ നമുക്കത് മനസ്സിലാക്കാൻ കഴിയും. അപ്പോൾ പിന്നെ പ്രവിശാലമായ ഇന്ത്യാ മഹാ രാജ്യത്തെ ആയിരക്കണക്കിന് ജാതി സംഘടനകളെയും സാമുദായിക പ്രസ്ഥാനങ്ങളെയും പിണക്കാതെ എങ്ങിനെ കൊണ്ട് പോകാം എന്നിടത്താണ് കേജ്രിവാൾ പരീക്ഷണങ്ങൾ നടത്തേണ്ടത്. സ്ഥാനാർഥി നിർണയത്തിലും പ്രകടന പത്രികയിലും പദ്ധതി പ്രഖ്യാപനങ്ങലിലുമെല്ലാം ഈ വെല്ലുവിളി മുന്നിൽ കാണേണ്ടതുണ്ട്. ബി ജെ പി പോലുള്ള മതകീയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക്‌ വിഭിന്ന വികാരങ്ങളെ മാനിക്കേണ്ട ആവശ്യമില്ല.പക്ഷെ, ആപ്പിനെ പോലുള്ള ഒരു മതേതര പ്രസ്ഥാനത്തിന്റെ അവസ്ഥ അതല്ലല്ലോ....
ചുരുക്കി പറഞ്ഞാൽ തിരിച്ചു പോകാൻ കഴിയാത്ത വിധത്തിൽ കുറഞ്ഞ കാലം കൊണ്ട് കേജ്രിവാലും സംഘവും ബഹുദൂരം മുന്നേറി കഴിഞ്ഞു. പക്ഷെ, സൂപ്പെർ ഗെയിമുകൾ ഇനിയാണ് കിടക്കുന്നത്.ലൈഫ് ചാൻസുകൾ വളരെ കുറവാണ് .നോക്കൌട്ട് മത്സരങ്ങൾ എന്ന് വേണമെങ്കിൽ പറയാം. ആവേശതിനടിമാപ്പെടാതെ സശ്രദ്ധം നീങ്ങിയാൽ ലക്ഷ്യതിലെതാനുള്ള സാദ്ധ്യതയുണ്ട്. അതായതു ആം ആദ്മി ഇന്ത്യ ഭരിക്കും. അല്ലെങ്കിൽ പതിവ് പോലെ അംബാനിമാർ തന്നെ ഭരണം നടത്തും

2014 മാർച്ച് 19, ബുധനാഴ്‌ച

തിവാരിയും അബ്ദുള്ളകുട്ടിയും നമ്മുടെ രാഷ്ട്രീയ സദാചാരവും, ഭാഗം-2


എത്ര വലിയ വെളിപ്പെടുത്തലുകൾ വന്നാലും പിടിച്ചു നിൽക്കാനുള്ള കരുത്ത് നമ്മുടെ രാഷ്ട്രീയ നേതാക്കൾ ആർജിചെടുതിട്ടുണ്ട്. തങ്ങളുടെ രാഷ്ട്രീയ ഭാവി തകർക്കാനുള്ള ഗൂഡ ശ്രമം എന്ന നാലുവരി പ്രസ്താവന മാത്രം മതി, അണികൾ ശാന്തരായിക്കൊള്ളും. തുടർന്നതിനെ കുറിച്ചു ചിന്തിക്കുകയേ ഇല്ല. മല പോലെ വന്ന എത്രയെത്ര കേസുകളാണ് നമ്മുടെ കൊച്ചു കേരളത്തിൽ വരെ മഞ്ഞു പോലെ ഉരുകി തീര്ന്നിട്ടുള്ളത്. നിയമ സഭാ സാമാജികൻ തന്നോടൊപ്പം ശയിക്കുന്നത് വീഡിയോയിൽ പകർത്തി പൊതു ജനത്തിന് സമർപ്പിച്ചു കൊടുത്തു, വിരുതയായ ഒരുത്തി. എന്നിട്ട് വിലപ്പോയോ ജനം അത് എന്നോ മറന്നു.
വിതുരയും പറവൂരും ഐസ് ക്രീമും തെറ്റയിലും നളിനിയും തുടങ്ങി എണ്ണിയാലോടുങ്ങാത്ത കേസുകളും വെളിപ്പെടുത്തലുകളും നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ പലപ്പോഴായി ഉയർന്നു വന്നിട്ടുണ്ട്.പക്ഷെ, ഒന്നിനും ആയുസ്സില്ലെന്നതാണ് യാഥാർത്ഥ്യം. ഒതുക്കാനുള്ള ശക്തി രാഷ്ട്രീയ തലകൾക്കും ;മറക്കാനുള്ള കഴിവ് പൊതുജനത്തിനുമുണ്ടെങ്കിൽ പിന്നെയെന്തിനു പേടിക്കണം. പണ്ടൊരു ഉന്നത നേതാവിനെ സംശയാസ്പദമായ നിലയിൽ ഒരു യുവതിക്കൊപ്പം ലോഡ്ജ്ൽ നിന്നും പിടികൂടി അതെ ജില്ലയിൽ അതെ പാർട്ടിയുടെ ഓഫീസിൽ ഒരു യുവതി കൊല്ലപ്പെട്ടത്തിന്റെ അലയൊലികൾ ഇപ്പോഴും അടങ്ങിയിട്ടില്ല.
നിയമങ്ങളിലെ പഴുതുകളാണോ അതോ നിയമത്തിന്റെ അപര്യാപ്തതയോ കുറ്റ വാളികൾ എവിടെയുമെത്തുന്നില്ല.
കുറച്ചു ദിവസം നല്ലത് പോലെ ആഘോഷിച്ചു മീഡിയകൾ പുതിയത് തേടി യാത്രയാവുന്നു.അവരെ പറഞ്ഞിട്ടും കാര്യമില്ല.ജനങ്ങൾ ആഗ്രഹിക്കുന്നതെല്ലേ അവർക്ക് നല്കാനാവൂ...
മന്ത്രി പുത്രനായ ഒരു മുൻ മന്ത്രിയുടെ വിവാഹ മോചനവും പുനർവിവാഹവും അടുത്തിടെയാണ് ആഘോഷിക്കപ്പെട്ടത്‌. അതിനടുത്ത ദിവസങ്ങളിൽ തന്നെ കേരളത്തിൽ നിന്നുള്ള ഒരു മന്ത്രി ഭർത്താവിന്റെ മൊബൈലിൽ നിന്ന് പാകിസ്ഥാനിലെ ഒരു സുന്ദരിയുടെ ഫോണിലേക്ക് തുരു തുരെ എസ് എം എസുകൾ പാഞ്ഞതും ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയതും.പ്രായം ചെന്ന ഒരു എം പി യുവതിയായ സിനിമാ നടിയെ തലോടിയതും പീഡനം നടി നല്ല പോലെ ആഘോഷിച്ചതും മാസങ്ങൾക്ക് മുൻപായിരുന്നു.
 വളർന്നു വരുന്ന തലമുറയുടെ ആരാഷ്ട്രീയവസ്ഥയെ കുറിച്ച് ഏറെ ആശങ്കാ കുലരാണ്  നാം. ഇന്റർനെറ്റിലും തൊഴിൽ മേഖലയിലും ഒതുങ്ങി കൂടി സ്വയം ഉൾവലിയാൻ ശ്രമിക്കുന്ന ഒരു തലമുറയെ കുറിച്ചാണ് ഈ ആശങ്ക. നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ സഞ്ചാരം ഈ നിലക്കാണെങ്കിൽ അവരെയെങ്ങിനെ കുറ്റപ്പെടുതാനാകും. പൊതു നിരത്തിൽ  ഉടു മുണ്ടഴിച്ചും തെറി വിളിച്ചും കൊലവിളിച്ചും മുന്നേറുന്ന രാഷ്ട്രീയ നേതൃത്വം ആശങ്ക പെടുന്നതെന്തിനു?
രാഷ്ട്രീയ പാർട്ടികളുടെ നയങ്ങളും ബൈലോകളും കടലാസുകളിൽ തന്നെ വിശ്രമിക്കുന്നു. അവിഹിത മാർഗത്തിൽ എർപ്പെട്ടതിന്റെ പേരില് ഒരംഗതിനെതിരെയും നടപടിയെടുക്കാൻ ഒരു കക്ഷിയും മുന്നോട്ടു വരുന്നില്ലല.പരമാവധി സംരക്ഷണം കൊടുക്കുകയാനവർ ചെയ്യുന്നത്.എത്ര വലിയ തെമ്മാടിത്തരം ചെയ്താലും സംരക്ഷണത്തിന്റെ കോട്ട വലയം തീർക്കാൻ പാര്ട്ടിയും അനുയായികളു മുള്ളപ്പോൾ പിന്നെന്തിനു പേടിക്കണം?തെറ്റ് ചെയ്യാത്തവർ വേണ്ടേ കല്ലെറിയാൻ?മോന്തായം  തന്നെ  വളഞ്ഞാൽ എന്ത്‌ ചെയ്യും?
സരിതയുടെ വെളിപ്പെടുതലിലൂടെ അബ്ദുള്ള കുട്ടിയുടെ ചിരി മാഞ്ഞ പോലെ മറ്റു പലർക്കും ചിരി നഷ്ടപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ഊഴമെന്നാനെന്നാലോചിച്ചു നിദ്രാവിഹീനരാനവരിപ്പോൾ. പത്തു മാസമായി താനനുഭവിക്കുന്ന വേദനയുടെ ഒരു ശതമാനമെങ്കിലും തന്നോടൊപ്പം പലതും പങ്കു വെച്ചവരും അനുഭവിക്കെട്ടെ എന്ന നിലപാടാണവർക്ക്. ഒന്നുമില്ലായ്മയിൽ നിന്നും ഇവിടം വരെയെതാനും പലരെയും ഇരുതെണ്ടത് പോലെ ഇരുത്താനും സരിതയ്ക്ക്  കഴിയുന്നുണ്ടെങ്കിൽ അതിനർത്ഥം നമ്മുടെ നേതാക്കൾ ഉള്ളുകൊണ്ട് പേടിക്കുന്ന പോലെ എന്തൊക്കെയോ ഉണ്ട് എന്ന് തന്നെ അല്ലെ...
രാഷ്ട്രീയക്കാർക്കൊപ്പം തന്നെ സദാചാര ബോധത്തിന്റെ അപ്പോസ്തലന്മാരായി വാഴ്ത്തപ്പെടുന്ന മടങ്ങളും പുണ്യ പുരുഷന്മാരും ഈ ച്യുതിയിൽ അകപ്പെടുന്നതും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.അമൃതാനന്ദ മയീ മടവുമായി ചുറ്റി പറ്റി അരങ്ങേറി കൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകൾ വിശ്വാസി ജനങ്ങളോട് കാണിച്ച ചതിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.

അതെ പ്രകാരം തിരുവനതപുരം പാളയം പള്ളിയിലെ താടി നീട്ടി വളർത്തിയ ഒരു മൌലവി ഖുർആൻ ക്ലാസിന്റെ മറവിൽ പഠിതാവിനെ വശതാക്കിയതും ഗത്യന്തരമില്ലാതെ രഹസ്യ വിവാഹം ചെയ്തതും ഇതേ ഗണത്തിൽ പെടുതെണ്ടാതാണ്. ഇവർ നേടി കൊണ്ടിരിക്കുന്ന ആദരവുകൾ അനർഹാമാനെന്നത് തന്നെ കാരണം.
രാജ്യത്തിന്റെ മതേതര പാരമ്പര്യങ്ങളും സദാചാര മൂല്യങ്ങളും വാതോരാതെ പ്രസംഗിക്കുന്ന നമ്മുടെ രാഷ്ട്രീയ നേതാകൾ അൽപമെങ്കിലും ആത്മാർഥത ഈ വിഷയത്തിൽ പ്രകടിപ്പിച്ചില്ലെങ്കിൽ ന്യൂ ജനറേഷൻ രാഷ്ട്രീയത്തിനു നൽകുന്ന പേരും വിലാസവും മറ്റെന്തെല്ലാമോ ആയിരിക്കും 

2014 മാർച്ച് 7, വെള്ളിയാഴ്‌ച

തിവാരിയും അബ്ദുള്ളകുട്ടിയും നമ്മുടെ രാഷ്ട്രീയ സദാചാരവും, ഭാഗം-1



പണ്ടൊരു അമേരിക്കൻ പര്യടനം കഴിഞ്ഞു തിരിചെത്തിയ സരസനായ മുൻ മുഖ്യ മന്ത്രി ഇ.കെ.നായനാർ പറഞ്ഞു. "നമ്മുടെ നാട്ടിൽ ചായ കുടിക്കുന്നത് പോലെയാണ് അമേരിക്കയിൽ പെണ്‍ വാണിഭവും സ്ത്രീ-പുരുഷ സംസർഗവും നടക്കുന്നത്. നായനാർ അപ്പോൾ മാത്രം അതു നേരിട്ടറിഞ്ഞത് കൊണ്ടാവാം അദ്ധേഹതിനത്തിൽ പുതുമ തോന്നിയതും തന്റെ നർമം നിറഞ്ഞ ഭാഷയിലൂടെ നമ്മോടു പറഞ്ഞതും.അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ-യൂറോപ്യൻ രാഷ്ട്രങ്ങളിലെ ലൈംഗിക ഉദാരവത്കരണവും അരാജകത്വവും എല്ലാവര്ക്കും എന്നോ അറിയുന്ന കാര്യമാണ് . പച്ച മലയാളത്തിൽ പറഞ്ഞാൽ ആണിനും പെണ്ണിനും താല്പര്യമുണ്ടെങ്കിൽ പിന്നെയൊരു സദാചാര പോലീസിനെയും പേടിക്കണ്ട.....പക്ഷെ, എന്നിട്ടു പോലും അവിടെ ഒരു മുൻ പ്രസിഡണ്ട്‌ ലൈംഗിക അപവാദ കേസിൽ പെടുകയും ജനകീയ വിചാരണക്കു വിധേയനാവുകയും ചെയ്തത് കഴിഞ്ഞ കാലങ്ങളിൽ നാമറിഞ്ഞ സത്യം. അമേരിക്കയിലെ ജീവിത സാഹചര്യങ്ങൾ വെച്ച് വിലയിരുത്തുമ്പോൾ ഒരു പുരുഷനായ ബിൽക്ലിന്റന്  സുന്ദരിയായ മോണിക്ക ലെവിന്സ്കിയോട് തോന്നുന്ന അഭിനിവേശവും അവളുടെ കൂടെ താൽപര്യ പൂർവമുള്ള ഇടപെടലുകളും ഒരു ചർച്ചയെ ആക്കേണ്ട ആവശ്യമില്ല. പ്രായപൂർത്തിയായിട്ടും തന്റെ മകനോ മകളോ ഗേൾ ഫ്രണ്ടും ബോയ്‌ ഫ്രണ്ടുമില്ലാതെ ജീവിക്കുന്നത് കാണുമ്പോൾ അവിടെയുള രക്ഷിതാക്കൾക്ക് ആധിയാണെത്രെ..തങ്ങളുടെ മകനു/ മകൾക്ക് മാനസികമായി വല്ല തകരാറുമുണ്ടോ ?..ഇത്ര മാത്രം ലൈംഗിക  ഉദാരത നില നില്ക്കുന്ന രാജ്യത്ത് രണ്ടു പ്രായ പൂര്തിയായാവരുടെ അടുപ്പത്തെ ഈ നിലയ്ക്ക് ആഘോഷിചെങ്കിൽ അത് മറ്റൊന്നും കൊണ്ടല്ല, ആ ജനത ആരോപണ വിധേയനായ അലങ്കരിച്ചിരുന്ന പദവിക്ക് കണ്ട മാന്യതയായിരുന്നു.
                                  സദാചാര മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന കാര്യത്തിൽ ഭാരതീയരുടെ അത്ര തന്നെ പോരിശ അവകാശപ്പെടാൻ അർഹതയില്ലാത്ത അമേരിക്കയിലെ അവസ്ഥ ഇതാണെങ്കിൽ സദാചാര ബോധം നഷ്ടപ്പെടുന്ന നമ്മുടെ രാഷ്ട്രീയ നേതാക്കളെ പൊതു ജനം ഏതു നിലയ്ക്ക് കൈകാര്യം ചെയ്യണം?...
സ്വാതന്ത്ര ലബ്ധിയുടെ തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി നെഹ്‌റു ഒരു പ്രസംഗം നടത്തി.ഡൽഹിയിൽ വെച്ചു നടന്ന ഒന്നാം ഏഷ്യൻ രാജ്യങ്ങളുടെ സമ്മേളനമായിരുന്നു വേദി. ഇന്ത്യൻ സംസ്കാരത്തിന്റെ മഹത്വവും മൂല്യവും മറ്റു രാഷ്ട്ര നേതാക്കന്മാരെ ബോധ്യപ്പെടുതാനായിരുന്നു അന്നദേഹം തന്റെ പ്രസംഗത്തിന്റെ ഭൂരിഭാഗ സമയവും വിനിയോഗിച്ചത്. ഇന്ത്യയുടെ ചുറ്റു വട്ടത്തുള്ള അഫ്ഗാനിസ്ഥാൻ, പശ്ചിമ ഏഷ്യ ,മധ്യ ഏഷ്യ ,ചൈന  തുടങ്ങിയ സ്ഥലങ്ങളിൽ നിങ്ങൾ എന്തെങ്കിലും മൂല്യമോ മഹത്തമോ ദർശിക്കുന്നുണ്ടെങ്കിൽ അത് പോലും ഇന്ത്യൻ സംസ്കാരത്തോട്‌ ഒട്ടി നിന്ന കാരണത്താൽ പകർന്നു കിട്ടിയതാണെന്ന് അന്നദേഹം തന്റെ പ്രസംഗത്തിൽ സൂചിപ്പിക്കയുണ്ടായി.ചുരുക്കി പറഞ്ഞാൽ ലോകത്തിനാകമാനം മാതൃകയാക്കാവുന്ന മൂല്യ സംഹിതകൾ കാത്തു സൂക്ഷിക്കുന്ന ഒരു വിശുദ്ധ നാഗരികതയുടെ വക്താക്കളാണ് നാം.
പക്ഷെ, കുറച്ചു കാലങ്ങളായി നമ്മുടെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് നമ്മെ തേടിയെത്തുന്ന വാർത്തകളോ?...കേരളത്തിൽ നിന്നും കേന്ദ്രത്തിൽ നിന്നും ഒന്ന് വീതം വെളിപ്പെടുതലുകലാണ് കൂട്ടത്തിൽ ഏറ്റവും പുതിയത്.
സംഭവ ബഹുലമായ ഒരു രാഷ്ട്രീയ ജീവിതത്തിന്റെ അവസാന കാലങ്ങളിലാണ് വലിയൊരു ഏറ്റുപറച്ചിലുമായി തന്റെ തന്നെ മൂല്യ ശോഷണത്തിന്റെ കഥ നാരായണ്‍ ദത്ത് തിവാരി എന്ന കോണ്‍ഗ്രസ്  പ്രസ്ഥാനത്തിന്റെ ആചാര്യൻ തുറന്ന് സമ്മതിക്കുന്നത്. രാഷ്ട്രീയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഉന്നത വഴികളിലൂടെയായിരുന്നു തിവാരി ഇത്ര കാലവും സഞ്ചരിച്ചത് .
പൂർണാനന്ദ് തിവാരി എന്ന ഫോറെസ്റ്റ് ഡിപ്പാർട്ട്മെന്റ് ഓഫീസറുടെ മകനായി 1925 ൽ ജനനം. ഉത്തർ പ്രദേശിലെ നേനിട്ടാൽ ,ബറേലി,ഹാൽദ്വനി തുടങ്ങിയവിടങ്ങളിലെ ഏറ്റവും പ്രശസ്തമായ സ്കൂളുകളിൽ വിദ്യഭ്യാസം. അലഹാബാദ് യൂണിവെഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം.അതെ യൂണി വെഴ്സിറ്റിയിൽ നിന്നും എൽ .എൽ ബി. ഓൾ ഇൻഡ്യ സ്റ്റുഡാന്റ്റ്‌  കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലേക്ക്. മൂന്ന് തവണ ഉത്തർ പ്രദേശ്‌ മുഖ്യമന്ത്രി.ഉത്തരാഖണ്ട്  രൂപീകരിച്ചതിന് ശേഷം ഒരു തവണ അവിടെയും മുഖ്യമന്ത്രി. ലോക്സഭയിലും രാജ്യ സഭയിലും സജീവ സാന്നിധ്യം.രാജീവ് ഗാന്ധി മന്ത്രി സഭയിൽ വിദേശകാര്യം കൈകാര്യം ചെയ്തു. കോണ്‍ഗ്രസ്‌ അഖിലേന്ത്യാ പ്രസിഡണ്ട്‌. ഇങ്ങിനെ കടന്നു പോയത് സംഭവ ബഹുലമായ ജീവിതത്തിലൂടെ. അതായത് എന്നും ജനങ്ങളോട് ഒട്ടി നിൽക്കേണ്ട, ജനങ്ങളിൽ നിന്നു ബഹുമാനാദാരവുകൾ അർഹിക്കുന്ന തിരക്കിട്ട ജീവിതം. പക്ഷെ ഇതിനിടയിലും ഇത്ര വലിയ രാഷ്ട്രീയ അചാര്യനു പിഴച്ചതെവിടെ?..എങ്ങിനെ?.. 
അതിനേക്കാൾ ഏറ്റവും ആശ്ചര്യവും സങ്കടവും തോന്നിയത് 34 വയസ്സുള്ള ഒരു യുവാവ്‌ താങ്കൾ എന്റെ അച്ഛനാണെന്ന്  ഇന്ത്യ ഓണടങ്കം ബഹുമാന പൂർവ്വം കാണുന്ന ഒരു രാഷ്ട്രീയ കാരണവരുടെ മുഖത്ത് നോക്കി പറയുമ്പോൾ പ്രായാധിക്യത്തിൽ പോലും ആ യാഥാർത്ഥ്യം അംഗീകരിക്കാൻ തയ്യാറാകാത്ത അദ്ധേഹത്തിന്റെ മരവിച്ച മനസ്സിനെ കുറിചാലോചിച്ചായിരുന്നു. രോഹിത് ശേകർ എന്ന മകൻ അകെട്ടെ, തനിക്കു മറ്റൊരു ആനുകൂല്യവും വേണ്ട താൻ മകനാണെന്ന് അംഗീകരിച്ചാൽ മാത്രം മതിയെന്ന സഹാനുഭൂതിയുണർത്തുന്ന അഭ്യർഥനയും.
വർഷങ്ങളോളം കേസും ഫയലുമായി കോടതി കയറിയിറങ്ങി, അവസാനം ഡി.എൻ .എ  ടെസ്ടിനു കോടതി ഉത്തരവിട്ടപ്പോൾ അതിനു പോലും തയ്യാറാകാത്ത ദാർഷ്റ്റ്യമായിരുന്നു ആ വൃദ്ധ മനസ്സിൽ. ഗന്ത്യന്തരമില്ലാതെ അവസാനം എല്ലാം തുറന്നു സമ്മതിച്ചപ്പോൾ പിതാവിനും മകനും മകന്റെ മാതാവിനും ഹാപ്പിയെങ്കിലും കാലമിത്രയും സർവാദരവുകളോടെ ഈ മാന്യ ദേഹത്തെയും താങ്ങി നടന്നിരുന്ന ലക്ഷോപലക്ഷം അനുയായികളോട് എന്തു മറുപടിയാണ് നല്കാനുള്ളത്?
തങ്ങളുടെ കൂട്ടത്തിൽ നിന്നു തങ്ങളെ നയിക്കാൻ ഒരാളെ നേതാവായി തെരഞ്ഞെടുക്കുമ്പോൾ പൊതു ജനം അവരിൽ നിന്ന് ഒരുപാടു ഗുണമേന്മകൾ ആഗ്രഹിക്കുന്നുണ്ട്. ആദർശ നിഷ്ഠയുള്ള ഏതു പ്രതിസന്ധിയിലും മുന്നിൽ നിന്ന് നയിക്കുന്ന സദാചാര ബോധമുള്ള ഒരു നേതാവിനെയാണ് ജനം ആഗ്രഹിക്കുന്നത്.ഇനി,അങ്ങിനെയൊന്നുമല്ലെങ്കിൽ തന്നെ അത്തരമൊരു കുപ്പായവും അണിയിപ്പിച്ചു കൊണ്ടാണ് ജനം ജനകീയ നേതാക്കളെ എഴുന്നെള്ളിക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഞാൻ ഒരു അസാന്മാർഗിയാണെന്ന് വിളിച്ചു പറയുന്ന ഒരു നേതാവിനെ കൊണ്ട് നടക്കാൻ ജനത്തിനൽപ്പം ബുദ്ധിമുട്ടുണ്ട്.

ജനകീയ എം.എൽ.എ എന്ന വിശേഷണത്തിലൂടെ തരംഗം തീർത്ത കണ്ണൂരിൽ നിന്നുള്ള അബ്ദുള്ളകുട്ടിയാണ്  മറ്റൊരു വെളിപ്പെടുതലിലൂടെ രാഷ്ട്രീയ സദാചാരത്തിന്റെ വേലിക്കെട്ടുകൾ തകർത്തിരിക്കുന്നത് . സരിതയുടെത് ചാരിത്ര പ്രസംഗം എന്നു പറഞ്ഞു തള്ളാമെങ്കിലും എന്തൊക്കെയോ ചിലത് മണക്കുന്നില്ലേ എന്നൊരു സന്ദേഹം പലർക്കുമുണ്ട്. സരിതയുടെ വാർത്താസമ്മേളനം കഴിഞ്ഞയുടെനെ അബ്ദുള്ളകുട്ടിയോടുള്ള പത്രക്കാരുടെ ചോദ്യങ്ങൾക്ക് പലതും അദ്ധേഹം തൃപ്തികരമായ മറുപടിയല്ല നല്കിയത്. ഏതായാലും നമ്മുടെ രാഷ്ട്രീയക്കാരുടെ പിന്നാമ്പുറങ്ങളിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്. ജനങ്ങൾ വെച്ചു നീട്ടിയ അധികാരവും സംവിധാനങ്ങളും മറ്റു പല നിലക്കും ദുരുപയോഗം ചെയ്യുന്നതായി കുറെ മുൻപേ ജനം മനസ്സിലാക്കിയിട്ടുണ്ട്.കോളിളക്കം സൃഷ്ടിച്ച സൂര്യ നെല്ലി കേസ് മുതൽ കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ രാഷ്ട്രീയ നായകർ വേഷമിട്ട നീല ചിത്രങ്ങൾ ഒട്ടനവധിയുണ്ട്. പലതും കേസും അപ്പീലുമായി ഇപ്പോഴും നീണ്ടു പോവുകയും ചെയ്യുന്നുണ്ട്.പലർക്ക്കും മന്ത്രി പദവിയും പാർട്ടി പദവിയും നഷ്ട്ടപെടുകയും പൊതു ജന മദ്ധ്യേ വിചാരണ ചെയ്യപ്പെടുകയും ചെയ്തെങ്കിലും ജനങ്ങൾ എല്ലാം പൊടുന്നനെ എല്ലാം മറക്കുകയും വീണ്ടും വീണ്ടും വാരിപ്പുണരുകയും പതിനായിരങ്ങൾ ഭൂരിപക്ഷത്തിനു പർലിമെന്റിലെക്കും നിയമ സഭയിലേക്കും അയക്കുന്ന കാഴ്ചകൾക്കും കുറവില്ല. 

2014 മാർച്ച് 6, വ്യാഴാഴ്‌ച

കിനാവിലെ വർണങ്ങൾ ..ഉണർവിലെ കാഴ്ചകൾ ....


പാഞ്ഞടുക്കുന്ന ശത്രു വ്യൂഹത്തിൻ മുന്നിലവൻ
മലപോലെ നിന്നവനെന്നു കേട്ടപ്പോൾ
എനിക്കാരാധന തോന്നിയതവനോടല്ല,
മലയോടായിരുന്നു.
കാറ്റും കോളും തിരിച്ചു വിട്ട്
ഒരു ദേശത്തിൻ ആവാസ വ്യവസ്ഥിതിയും
കാല വസന്തങ്ങളും നിർണയിക്കാൻ കെൽപ്പുള്ള
ഗിരി ശക്തിയിൽ പലരെന്ന പോൽ
ഞാനും നമിച്ചു.
പിന്നീടെപ്പോഴോ അവന്റെ ഗർവിന്റെ
അടിവാരത്തിലൂടെ ഒരു തുരങ്കമായി
ചീറി പാഞ്ഞപ്പോൾ
മലയോടു ഞാൻ സഹതപിച്ചു.
കാറ്റിനു ഞാനിതു വരെ കേട്ട പേര്
മന്ദ മാരുതെനെന്നും ഇളം തെന്നലെന്നുമായിരുന്നു.
കുളിർ കാറ്റേറ്റു കൂമ്പി നിന്നവളെന്ന
വരികൾ കേട്ട് ഞാൻ പോലും
തരളിതയായിട്ടുണ്ട്.
പക്ഷെ, ഇന്നലെ ഞാൻ കണ്ട കാറ്റിനു
ക്രൗര്യതയും ദ്രംഷ്ടകൾ നീണ്ട വന്യതയുമായിരുന്നു.
നിലാവിൽ ഇളം തെന്നലിനെയും
കാത്തു കിടന്നവരെ തൂത്ത് വാരിയെടുത്ത കാഴ്ച
എന്നിൽ വീണ്ടും വീണ്ടും വിതച്ചത്‌ ഭീതിയുടെ വിതുകളായിരുന്നു.
നിശക്കും നിലാവിനും പുലരിക്കും മാതൃത്വത്തിനും ബാല്യത്തിനും
പള്ളികൂടത്തിനും വാദ്യാർക്കും പുസ്തക താളുകൾക്കും
പേനയ്ക്കും യോഗിക്കും വേദ ഗ്രന്ഥത്തിനും ഇടവഴികൾക്കും
ഇടതോടുകൾക്കും ....ഇവക്കെല്ലാം ഇത് വരെ
സ്നേഹത്തിന്റെയോ ആർദ്രദയുടെയോ ലാളനയുടെയോ
ഭാവ്യതയുടെയോ അറിവിന്റെയോ ജിന്ജാസനയുടെയോ
അകമ്പടിയുണ്ടായിരുന്നു.
നിശയുടെയും നിലാവിന്റെയും
പ്രണയവും ആർദ്രതയുമിന്നു കമപൂരണത്തിനും
ഗളചേദത്തിനും വഴിമാറി.
പുലരിയെന്നും കണി കണ്ടുണരുന്നതു
കരയാൻ കണ്ണു നീരില്ലാതെ
ഉഴലുന്ന പാഴ്ജന്മങ്ങളുടെ മുഖത്തു നോക്കി.
ഉദരത്തിലുറങ്ങിയതിനെ വിറ്റു കാശാക്കി
ഉദര പൂരണം നടത്തുന്ന മാതൃത്വത്തിനു പിഴച്ചതെവിടെ?
വയസ്സറിയിക്കും മുൻപേ കൽതുറങ്കിലേക്ക്
യാത്ര നടത്തുന്ന ബാല്യവും തന്റെ കയ്യിൽ
പിടഞ്ഞമരുന്നവളുടെ നഗ്ന മെനിക്കകതെ
തൂവെള്ള ഹൃദയം കാണാൻ ദൈവം കാഴ്ച
കൊടുക്കാത്ത ഗുരുവും നമുക്ക് മുന്നിൽ
കരിമണ്‍ കൂനകൾ തീർക്കുന്നു.
കലാലയങ്ങളിലെ കിണുങ്ങി ചിരികൾക്കും
തരളിത മൂളലുകൾക്കും പകരം
ആർതട്ടഹാസവും പൊട്ടിചിരികളും
ചിലപ്പോൾ സീൽക്കാര ശബ്ദങ്ങളും ......
നീല നിറം പകിട്ടേകിയ പുസ്തക താളുകളിൽ
നിന്നും അരക്കെട്ടിലേക്കു വീഴുന്ന അഗ്നികൾ
തീപ്പന്തമായി ആളിക്കതുന്നത് കൂടപ്പിറപ്പിന്റെ
നഗ്ന മേനിയിലേക്ക്‌.
യോഗിയുടെ അരമനക്കകത്ത്
അരങ്ങു തകർക്കുന്ന ഭോഗ
വിദ്യകളെ കൂപ്പി തൊഴാൻ ക്യൂ
നില്ക്കുന്ന കൂലി വേലക്കാർ ...
കാമം മൂലം കാമിനി മൂലം .....
പെണ്ണ് ഒരുമ്പെട്ടാൽ ,..
പെണ്‍ ദൈവമൊരുമ്പെട്ടാലും....