2014 മാർച്ച് 7, വെള്ളിയാഴ്‌ച

തിവാരിയും അബ്ദുള്ളകുട്ടിയും നമ്മുടെ രാഷ്ട്രീയ സദാചാരവും, ഭാഗം-1



പണ്ടൊരു അമേരിക്കൻ പര്യടനം കഴിഞ്ഞു തിരിചെത്തിയ സരസനായ മുൻ മുഖ്യ മന്ത്രി ഇ.കെ.നായനാർ പറഞ്ഞു. "നമ്മുടെ നാട്ടിൽ ചായ കുടിക്കുന്നത് പോലെയാണ് അമേരിക്കയിൽ പെണ്‍ വാണിഭവും സ്ത്രീ-പുരുഷ സംസർഗവും നടക്കുന്നത്. നായനാർ അപ്പോൾ മാത്രം അതു നേരിട്ടറിഞ്ഞത് കൊണ്ടാവാം അദ്ധേഹതിനത്തിൽ പുതുമ തോന്നിയതും തന്റെ നർമം നിറഞ്ഞ ഭാഷയിലൂടെ നമ്മോടു പറഞ്ഞതും.അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ-യൂറോപ്യൻ രാഷ്ട്രങ്ങളിലെ ലൈംഗിക ഉദാരവത്കരണവും അരാജകത്വവും എല്ലാവര്ക്കും എന്നോ അറിയുന്ന കാര്യമാണ് . പച്ച മലയാളത്തിൽ പറഞ്ഞാൽ ആണിനും പെണ്ണിനും താല്പര്യമുണ്ടെങ്കിൽ പിന്നെയൊരു സദാചാര പോലീസിനെയും പേടിക്കണ്ട.....പക്ഷെ, എന്നിട്ടു പോലും അവിടെ ഒരു മുൻ പ്രസിഡണ്ട്‌ ലൈംഗിക അപവാദ കേസിൽ പെടുകയും ജനകീയ വിചാരണക്കു വിധേയനാവുകയും ചെയ്തത് കഴിഞ്ഞ കാലങ്ങളിൽ നാമറിഞ്ഞ സത്യം. അമേരിക്കയിലെ ജീവിത സാഹചര്യങ്ങൾ വെച്ച് വിലയിരുത്തുമ്പോൾ ഒരു പുരുഷനായ ബിൽക്ലിന്റന്  സുന്ദരിയായ മോണിക്ക ലെവിന്സ്കിയോട് തോന്നുന്ന അഭിനിവേശവും അവളുടെ കൂടെ താൽപര്യ പൂർവമുള്ള ഇടപെടലുകളും ഒരു ചർച്ചയെ ആക്കേണ്ട ആവശ്യമില്ല. പ്രായപൂർത്തിയായിട്ടും തന്റെ മകനോ മകളോ ഗേൾ ഫ്രണ്ടും ബോയ്‌ ഫ്രണ്ടുമില്ലാതെ ജീവിക്കുന്നത് കാണുമ്പോൾ അവിടെയുള രക്ഷിതാക്കൾക്ക് ആധിയാണെത്രെ..തങ്ങളുടെ മകനു/ മകൾക്ക് മാനസികമായി വല്ല തകരാറുമുണ്ടോ ?..ഇത്ര മാത്രം ലൈംഗിക  ഉദാരത നില നില്ക്കുന്ന രാജ്യത്ത് രണ്ടു പ്രായ പൂര്തിയായാവരുടെ അടുപ്പത്തെ ഈ നിലയ്ക്ക് ആഘോഷിചെങ്കിൽ അത് മറ്റൊന്നും കൊണ്ടല്ല, ആ ജനത ആരോപണ വിധേയനായ അലങ്കരിച്ചിരുന്ന പദവിക്ക് കണ്ട മാന്യതയായിരുന്നു.
                                  സദാചാര മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന കാര്യത്തിൽ ഭാരതീയരുടെ അത്ര തന്നെ പോരിശ അവകാശപ്പെടാൻ അർഹതയില്ലാത്ത അമേരിക്കയിലെ അവസ്ഥ ഇതാണെങ്കിൽ സദാചാര ബോധം നഷ്ടപ്പെടുന്ന നമ്മുടെ രാഷ്ട്രീയ നേതാക്കളെ പൊതു ജനം ഏതു നിലയ്ക്ക് കൈകാര്യം ചെയ്യണം?...
സ്വാതന്ത്ര ലബ്ധിയുടെ തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി നെഹ്‌റു ഒരു പ്രസംഗം നടത്തി.ഡൽഹിയിൽ വെച്ചു നടന്ന ഒന്നാം ഏഷ്യൻ രാജ്യങ്ങളുടെ സമ്മേളനമായിരുന്നു വേദി. ഇന്ത്യൻ സംസ്കാരത്തിന്റെ മഹത്വവും മൂല്യവും മറ്റു രാഷ്ട്ര നേതാക്കന്മാരെ ബോധ്യപ്പെടുതാനായിരുന്നു അന്നദേഹം തന്റെ പ്രസംഗത്തിന്റെ ഭൂരിഭാഗ സമയവും വിനിയോഗിച്ചത്. ഇന്ത്യയുടെ ചുറ്റു വട്ടത്തുള്ള അഫ്ഗാനിസ്ഥാൻ, പശ്ചിമ ഏഷ്യ ,മധ്യ ഏഷ്യ ,ചൈന  തുടങ്ങിയ സ്ഥലങ്ങളിൽ നിങ്ങൾ എന്തെങ്കിലും മൂല്യമോ മഹത്തമോ ദർശിക്കുന്നുണ്ടെങ്കിൽ അത് പോലും ഇന്ത്യൻ സംസ്കാരത്തോട്‌ ഒട്ടി നിന്ന കാരണത്താൽ പകർന്നു കിട്ടിയതാണെന്ന് അന്നദേഹം തന്റെ പ്രസംഗത്തിൽ സൂചിപ്പിക്കയുണ്ടായി.ചുരുക്കി പറഞ്ഞാൽ ലോകത്തിനാകമാനം മാതൃകയാക്കാവുന്ന മൂല്യ സംഹിതകൾ കാത്തു സൂക്ഷിക്കുന്ന ഒരു വിശുദ്ധ നാഗരികതയുടെ വക്താക്കളാണ് നാം.
പക്ഷെ, കുറച്ചു കാലങ്ങളായി നമ്മുടെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് നമ്മെ തേടിയെത്തുന്ന വാർത്തകളോ?...കേരളത്തിൽ നിന്നും കേന്ദ്രത്തിൽ നിന്നും ഒന്ന് വീതം വെളിപ്പെടുതലുകലാണ് കൂട്ടത്തിൽ ഏറ്റവും പുതിയത്.
സംഭവ ബഹുലമായ ഒരു രാഷ്ട്രീയ ജീവിതത്തിന്റെ അവസാന കാലങ്ങളിലാണ് വലിയൊരു ഏറ്റുപറച്ചിലുമായി തന്റെ തന്നെ മൂല്യ ശോഷണത്തിന്റെ കഥ നാരായണ്‍ ദത്ത് തിവാരി എന്ന കോണ്‍ഗ്രസ്  പ്രസ്ഥാനത്തിന്റെ ആചാര്യൻ തുറന്ന് സമ്മതിക്കുന്നത്. രാഷ്ട്രീയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഉന്നത വഴികളിലൂടെയായിരുന്നു തിവാരി ഇത്ര കാലവും സഞ്ചരിച്ചത് .
പൂർണാനന്ദ് തിവാരി എന്ന ഫോറെസ്റ്റ് ഡിപ്പാർട്ട്മെന്റ് ഓഫീസറുടെ മകനായി 1925 ൽ ജനനം. ഉത്തർ പ്രദേശിലെ നേനിട്ടാൽ ,ബറേലി,ഹാൽദ്വനി തുടങ്ങിയവിടങ്ങളിലെ ഏറ്റവും പ്രശസ്തമായ സ്കൂളുകളിൽ വിദ്യഭ്യാസം. അലഹാബാദ് യൂണിവെഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം.അതെ യൂണി വെഴ്സിറ്റിയിൽ നിന്നും എൽ .എൽ ബി. ഓൾ ഇൻഡ്യ സ്റ്റുഡാന്റ്റ്‌  കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലേക്ക്. മൂന്ന് തവണ ഉത്തർ പ്രദേശ്‌ മുഖ്യമന്ത്രി.ഉത്തരാഖണ്ട്  രൂപീകരിച്ചതിന് ശേഷം ഒരു തവണ അവിടെയും മുഖ്യമന്ത്രി. ലോക്സഭയിലും രാജ്യ സഭയിലും സജീവ സാന്നിധ്യം.രാജീവ് ഗാന്ധി മന്ത്രി സഭയിൽ വിദേശകാര്യം കൈകാര്യം ചെയ്തു. കോണ്‍ഗ്രസ്‌ അഖിലേന്ത്യാ പ്രസിഡണ്ട്‌. ഇങ്ങിനെ കടന്നു പോയത് സംഭവ ബഹുലമായ ജീവിതത്തിലൂടെ. അതായത് എന്നും ജനങ്ങളോട് ഒട്ടി നിൽക്കേണ്ട, ജനങ്ങളിൽ നിന്നു ബഹുമാനാദാരവുകൾ അർഹിക്കുന്ന തിരക്കിട്ട ജീവിതം. പക്ഷെ ഇതിനിടയിലും ഇത്ര വലിയ രാഷ്ട്രീയ അചാര്യനു പിഴച്ചതെവിടെ?..എങ്ങിനെ?.. 
അതിനേക്കാൾ ഏറ്റവും ആശ്ചര്യവും സങ്കടവും തോന്നിയത് 34 വയസ്സുള്ള ഒരു യുവാവ്‌ താങ്കൾ എന്റെ അച്ഛനാണെന്ന്  ഇന്ത്യ ഓണടങ്കം ബഹുമാന പൂർവ്വം കാണുന്ന ഒരു രാഷ്ട്രീയ കാരണവരുടെ മുഖത്ത് നോക്കി പറയുമ്പോൾ പ്രായാധിക്യത്തിൽ പോലും ആ യാഥാർത്ഥ്യം അംഗീകരിക്കാൻ തയ്യാറാകാത്ത അദ്ധേഹത്തിന്റെ മരവിച്ച മനസ്സിനെ കുറിചാലോചിച്ചായിരുന്നു. രോഹിത് ശേകർ എന്ന മകൻ അകെട്ടെ, തനിക്കു മറ്റൊരു ആനുകൂല്യവും വേണ്ട താൻ മകനാണെന്ന് അംഗീകരിച്ചാൽ മാത്രം മതിയെന്ന സഹാനുഭൂതിയുണർത്തുന്ന അഭ്യർഥനയും.
വർഷങ്ങളോളം കേസും ഫയലുമായി കോടതി കയറിയിറങ്ങി, അവസാനം ഡി.എൻ .എ  ടെസ്ടിനു കോടതി ഉത്തരവിട്ടപ്പോൾ അതിനു പോലും തയ്യാറാകാത്ത ദാർഷ്റ്റ്യമായിരുന്നു ആ വൃദ്ധ മനസ്സിൽ. ഗന്ത്യന്തരമില്ലാതെ അവസാനം എല്ലാം തുറന്നു സമ്മതിച്ചപ്പോൾ പിതാവിനും മകനും മകന്റെ മാതാവിനും ഹാപ്പിയെങ്കിലും കാലമിത്രയും സർവാദരവുകളോടെ ഈ മാന്യ ദേഹത്തെയും താങ്ങി നടന്നിരുന്ന ലക്ഷോപലക്ഷം അനുയായികളോട് എന്തു മറുപടിയാണ് നല്കാനുള്ളത്?
തങ്ങളുടെ കൂട്ടത്തിൽ നിന്നു തങ്ങളെ നയിക്കാൻ ഒരാളെ നേതാവായി തെരഞ്ഞെടുക്കുമ്പോൾ പൊതു ജനം അവരിൽ നിന്ന് ഒരുപാടു ഗുണമേന്മകൾ ആഗ്രഹിക്കുന്നുണ്ട്. ആദർശ നിഷ്ഠയുള്ള ഏതു പ്രതിസന്ധിയിലും മുന്നിൽ നിന്ന് നയിക്കുന്ന സദാചാര ബോധമുള്ള ഒരു നേതാവിനെയാണ് ജനം ആഗ്രഹിക്കുന്നത്.ഇനി,അങ്ങിനെയൊന്നുമല്ലെങ്കിൽ തന്നെ അത്തരമൊരു കുപ്പായവും അണിയിപ്പിച്ചു കൊണ്ടാണ് ജനം ജനകീയ നേതാക്കളെ എഴുന്നെള്ളിക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഞാൻ ഒരു അസാന്മാർഗിയാണെന്ന് വിളിച്ചു പറയുന്ന ഒരു നേതാവിനെ കൊണ്ട് നടക്കാൻ ജനത്തിനൽപ്പം ബുദ്ധിമുട്ടുണ്ട്.

ജനകീയ എം.എൽ.എ എന്ന വിശേഷണത്തിലൂടെ തരംഗം തീർത്ത കണ്ണൂരിൽ നിന്നുള്ള അബ്ദുള്ളകുട്ടിയാണ്  മറ്റൊരു വെളിപ്പെടുതലിലൂടെ രാഷ്ട്രീയ സദാചാരത്തിന്റെ വേലിക്കെട്ടുകൾ തകർത്തിരിക്കുന്നത് . സരിതയുടെത് ചാരിത്ര പ്രസംഗം എന്നു പറഞ്ഞു തള്ളാമെങ്കിലും എന്തൊക്കെയോ ചിലത് മണക്കുന്നില്ലേ എന്നൊരു സന്ദേഹം പലർക്കുമുണ്ട്. സരിതയുടെ വാർത്താസമ്മേളനം കഴിഞ്ഞയുടെനെ അബ്ദുള്ളകുട്ടിയോടുള്ള പത്രക്കാരുടെ ചോദ്യങ്ങൾക്ക് പലതും അദ്ധേഹം തൃപ്തികരമായ മറുപടിയല്ല നല്കിയത്. ഏതായാലും നമ്മുടെ രാഷ്ട്രീയക്കാരുടെ പിന്നാമ്പുറങ്ങളിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്. ജനങ്ങൾ വെച്ചു നീട്ടിയ അധികാരവും സംവിധാനങ്ങളും മറ്റു പല നിലക്കും ദുരുപയോഗം ചെയ്യുന്നതായി കുറെ മുൻപേ ജനം മനസ്സിലാക്കിയിട്ടുണ്ട്.കോളിളക്കം സൃഷ്ടിച്ച സൂര്യ നെല്ലി കേസ് മുതൽ കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ രാഷ്ട്രീയ നായകർ വേഷമിട്ട നീല ചിത്രങ്ങൾ ഒട്ടനവധിയുണ്ട്. പലതും കേസും അപ്പീലുമായി ഇപ്പോഴും നീണ്ടു പോവുകയും ചെയ്യുന്നുണ്ട്.പലർക്ക്കും മന്ത്രി പദവിയും പാർട്ടി പദവിയും നഷ്ട്ടപെടുകയും പൊതു ജന മദ്ധ്യേ വിചാരണ ചെയ്യപ്പെടുകയും ചെയ്തെങ്കിലും ജനങ്ങൾ എല്ലാം പൊടുന്നനെ എല്ലാം മറക്കുകയും വീണ്ടും വീണ്ടും വാരിപ്പുണരുകയും പതിനായിരങ്ങൾ ഭൂരിപക്ഷത്തിനു പർലിമെന്റിലെക്കും നിയമ സഭയിലേക്കും അയക്കുന്ന കാഴ്ചകൾക്കും കുറവില്ല. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ