2015 ഡിസംബർ 20, ഞായറാഴ്‌ച

വസന്തം വിരുന്നു വരുന്നു

ഒരായിരം നോവിനാൽ നീറുമെൻ മനസ്സിനു
കനിവോടെ നീയേകും ചെറു മന്ദഹാസം
പൂക്കളായ് കനികളായ്
വരവായ് വീണ്ടും നറുവസന്തം.

പൂക്കാമരചില്ല തല തല്ലിപ്പാടുന്ന
ഗദ്ഗദ മൊഴികളിൽ ഒരു തു-
ള്ളി  തേൻകണം മഴയായ് പൊഴിയുമ്പോൾ
വിടരുന്നു വീണ്ടും പൊൻ വസന്തം.

ചിറകറ്റു വീഴുന്ന പെണ്‍ മൈന കിളിയുടെ
മോഹങ്ങളെ താങ്ങി
വെന്മേഘ കൂട്ടങ്ങൾ
കാത്തു കാത്തെയിരിപ്പീവസന്തം.

മുറ്റത്തെ തെച്ചിയും തുമ്പയും തുളസിയും
നെല്ലിമരത്തിലെയണ്ണാറക്കണ്ണനും
കൊതിയോടെ നോമ്പുമായിരിപ്പൂയെന്നുണ്ണിയും
തെന്നലായ് വിരുന്നെത്തുമീ  വസന്തം.

2015 ഒക്‌ടോബർ 25, ഞായറാഴ്‌ച

വീണ്ടും ചില പോത്ത് വിചാരങ്ങൾ

 


                                 പ്രാചീന ഗ്രീക്കിലെ പൈതഗോരസ് മത വിശ്വാസികളുടെ ദൈവമായിരുന്നു ദയോനിസസു. കാളയായിരുന്നു ദയോനിസസു ദൈവത്തിൻറെ വാഹനം.അത് കൊണ്ട് തന്നെ പ്രാചീന ഗ്രീക്കിൽ കാളയെ കൊല്ലുന്നതും മാംസം ഭുജിക്കുന്നതും വിലക്കപ്പെട്ടിരുന്നു. ഗ്രീക്കിലെ ഈ കാലഘട്ടത്തിനു സമാനമായ സമയങ്ങളിൽ ഇന്ത്യയിൽ ബ്രാഹ്മണ മതവും നിലനിന്നിരുന്നതായി ചരിത്ര പരിശോധനയിൽ നമുക്ക് മനസ്സിലാക്കാൻ കഴിയും.പൌരാണിക കാലഘട്ടത്തിലെ ഈ മതസങ്കല്പങ്ങളുടെ അൽപ്പതരം കാണാനും തിരുത്താനും ഗ്രീക്ക് ഉൾപ്പെടെയുള്ള  യൂറോപ്പ്യൻ,ആഫ്രിക്കൻ രാജ്യങ്ങൾ കാണിച്ച തന്റേടം ഇക്കാലമത്രയായിട്ടും ഇന്ത്യയിൽ സാധ്യമായിട്ടില്ല എന്നതാണ് വാസ്തവം.മനുഷ്യോൽപ്പത്തി  മുതൽ ദൈവീക പ്രബോധക സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും ഇടക്കെല്ലാം വന്ന ഇടവേളകളിൽ ജനങ്ങൾ കടുത്ത അന്ധവിശ്വാസങ്ങളിൽ വീണ് പോയതാണ് ചരിത്രത്തിൽ കറുത്ത അധ്യായങ്ങളായി നമുക്ക് വായിക്കാൻ കഴിയുന്നത്‌.ഈ കറുത്ത ഇടവേളകളിൽ മനുഷ്യർ  സ്വയം നിർമിച്ചു  കൂട്ടിയ ദൈവ,മത സങ്കൽപ്പങ്ങൾ തീർത്തും വൈരുധ്യവും ചൂഷണവും നിറഞ്ഞതായിരുന്നു.

                                  സന്മാര്ഗ പ്രബോധകരായി വന്ന പ്രവാചക അധ്യാപനങ്ങൾ മറികടന്നു നിലയുറപ്പിച്ച ഇത്തരം പൌരാണിക മത സങ്കല്പങ്ങളാണ് ആധുനിക സമൂഹത്തിൽ മത വിശ്വാസത്തെ പരിഹാസ്യ രൂപേണ മനസ്സിലാകാൻ ഇടയാക്കിയത്, പ്രാചീന ഗ്രീക്കിലും ഈജിപ്തിലും ഇന്ത്യിലുമെല്ലാം പല പേരുകളിലായി നില നിന്നിരുന്ന ഇത്തരം മത സങ്കൽപ്പങ്ങൾ നമ്മെ തീര്ത്തും അതിശയിപ്പിക്കുകയും നാണിപ്പികുകയും ചെയ്യും.
                              അര്യാധിനിവെഷതോടെയാണ് ഇന്ത്യയിൽ ബ്രാഹ്മണ  മത സങ്കൽപം ഉടലെടുക്കുന്നത്. യൂറോപ്പിലൂടെ ചുറ്റി സഞ്ചരിച്ചു ഹിന്ദുക്കുഷ് പർവത  നിരയിലൂടെ ഇന്ത്യയിലെത്തി  ആധിപത്യം സ്ഥാപിച്ച ആര്യന്മാർ കടുത്ത അന്ധവിശ്വാസവും കുടിലതയും സംഹാര മനസ്സും കൈമുതലാകിയാണ് ഇന്ത്യയിൽ വാസം തുടങ്ങിയത്.ഗോസ്ടിക് മതവും പൈത ഗോറിയാൻ മതവും ചെലുത്തിയ സ്വധീനവും കൈമാറിയ അന്ധ വിശ്വാസങ്ങളും ചില്ലറ മാറ്റങ്ങളോടെ ആര്യന്മാര് ഇന്ത്യയിൽ പരീക്ഷിചിരിക്കാം.ആധുനിക മനുഷ്യന്റെ ബുദ്ധിയും ചിന്തയും വഴങ്ങി തരാത്ത ഈ പച യാഥാസ്ഥിക ന്യായങ്ങൾ മറയാക്കി സാമൂഹിക ജീവിതം കലാപ കലുഷിതമാക്കുന്ന കുടില മനസ്സിന് പിന്നിലെ രാഷ്ട്രീയ മുതലെടുപ്പുകൾ ഇനിയും ജനാധിപത്യ വിശ്വാസികൾ വേണ്ട വിധം മനസ്സിലാക്കിയിട്ടില്ല എന്നതാണ് ഏറെ ഖേദകരം.
                          ഉത്തർ പ്രദേശിലെ ദാദ്രിയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ "ഗോ മാംസ -കൊല " ജനാധിപത്യ വിശ്വാസികൾ ചകിത മനസ്സോടെ വായിക്കേണ്ടതുണ്ട്. ഗോ മാംസ സംബന്ധിയായ ചർച്ച നമ്മുടെ രാജ്യത്ത് സജീവമായി കാലങ്ങൾ ഏറെയായി.നീതിബോധതോടെ നിഷ്പക്ഷ മനസ്സോടെ ഈ വിഷയം മനസ്സിലാക്കാൻ തുനിയുന്ന ഇതൊരു ആൾക്കും ഈ വിവാദത്തിലെ നിരർതകതയും  ഇതിലെ രാഷ്ട്രീയ താല്പര്യങ്ങളും നനായി മാൻസ്സിലാക്കാൻ കഴിയും .വംശ നാശ ഭീഷണി നേരിടുന്ന വന്യ ജീവികളെ വേട്ടയാടുന്നതും നശിപ്പിക്കുന്നതും നമ്മുടെ രാജ്യത്ത് നിയമം മൂലം നിരോധിചിട്ട്ടുണ്ട്.അതിന്റെ സാംഗത്യവും പ്രാധാന്യവും ഏവർക്കും  മനസിലാക്കാവുന്നതും  അതിലെ മതാതീതത എല്ലാവരും അംഗീകരിചതുമാണ്. ഒരു മത ശക്തിക്കും ഈ നിയമ നിർമാണത്തിൽ ഒരു പങ്കുമില്ല.പൊതു ജനങളുടെ അടിസ്ഥാന ആവശ്യങ്ങളിൽ പ്രഥമ സ്ഥാനത് നില്ക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിൽ  മതപരമായ ഒരു അദിചെൽപ്പിക്കലും  മതേതര ഭരണകൂടം ഉധ്യെഷിക്കുന്നില്ല,ഉധ്യെഷിക്കാൻ പാടില്ല.അത് ഭൊജനമായാലും വര്ജനമായാലും.പക്ഷെ ഇടക്കാലത്ത് എപ്പോഴോ മതത്തിൽ തിരുകി കയറ്റിയ ഒരു ആദര്ശം ആയുധാമാക്കി വലിയ സാമൂഹ്യ വിപത്തിന് തിരി കൊളുത്തിയിരിക്കുകയാണ്  ബ്രാഹ്മണ വര്ഗീയ ശക്തികൾ.
                        1882 ൽ സ്വാമി ദയാനാഥ സരസ്വതി ഗോ രക്ഷനി സഭ സ്ഥാപിച്ചതിനു ശേഷമാണ് ഗോ വധം ഒരു സാമൂഹിക പ്രശ്നമായി ഇന്ത്യയിൽ രാഷ്ട്രീയ  എറ്റു മുട്ടലുകൾക്കു വഴി വെക്കുന്നത്.മുഗൾ രാജ വംശ ഭരണ കാലങ്ങളിൽ ഗോ വധ നിരോധനം നടപ്പിലാക്കിയത് എടുത്തുയർത്തി ഗോ സംരക്ഷണത്തിനായി മുറ വിളികൂട്ടുന്ന സംഘ് പരിവാർ ചരിത്ര വായനയിലെ വക്രീകരനമാണ് പ്രകടമാക്കുന്നത്. എ ഡി 962 ൽ മുഹമ്മദ്‌ ഗസ്നി ഇന്ത്യയിൽ എത്തിയത് മുതൽ മുസ്ലിം ഭരണ സ്വാധീനം ചെറുതും വലുതുമായ രൂപത്തിൽ  നൂറ്റാണ്ടുകളോളം ഭാരതത്തിൽ നിലനിന്നിരുന്നു, അടിമ വംശവും ഖില്ജി വംശവും തുഗ്ലക്ക്,സയ്യിദ്,ലോധി,അവസാനം മുഗൾ വംശത്തിൽ എത്തി നിന്ന മുസ്ലിം ഭരണ കൂടം ബഹുഭൂരി പക്ഷം വരുന്ന ഹൈന്ദവ ജനതയാണ് തങ്ങളുടെ പ്രജകൾ എന്ന് മനസ്സിലാക്കി കൊണ്ട് അവരുടെ ഇഷ്ടാനിഷ്ടങ്ങൾ അവരുടെ ആവശ്യത്തെക്കാൾ ഉപരി നിറവേറ്റി കൊടുക്കാൻ മത്സരിച്ചിരുന്ന കഥയും നാം ചരിത്രത്തിൽ  നിന്നും പഠിക്കേണ്ടതുണ്ട്.
            മതേതര ജനാധിപത്യ രാജ്യത്തെമുഴവൻ  ജനങ്ങളും   ഏതെങ്കിലും ഒരു മതാനുശാസ പ്രകാരം തങ്ങളുടെ ഭക്ഷണം ക്രമീകരിക്കണമെന്നു വാദിക്കുന്നത് തന്നെ തീര്ത്തും അവിവെകമെല്ലെ?...പഴയ കാല ഹൈന്ദവ നവോഥാന  നായകരെ ഒന്നടങ്കം പൂമാല ചാരത്തി തങ്ങളുടെ ആസ്ഥാന മന്ദിരങ്ങളിൽ ഉച്ചിയിൽ കയറ്റി  തങ്ങളുടെതാക്കി മാറ്റൂന്ന ക്രൂര പ്രവണത അടുത്ത കാലങ്ങളായി സംഘ് പരിവാര് തികഞ്ഞ ആസൂത്രണത്തോടെ  നടപ്പിലാക്കുന്നുണ്ട്. സ്വാമി  വിവേകാനധാനും ശ്രീനാരായണ ഗുരുവും രാജാറാം മോഹന രായിയുമെല്ലാം പറഞ്ഞതും പ്രവർതിചതുമെല്ലാം ആധുനിക ഹൈന്ദവ ഫാസിസ്റ്റുകൾ ഇന്ന് പറഞ്ഞു പ്രചരിപ്പിക്കുന്ന ആശയ സംഹിതകൾക്ക്  തീര്ത്തും എതിരായിരുന്നു. ജാതീയതയും വര്ഗീയതയും നമ്മുടെ നാടിന്റെ പുരോഗതിയുടെ തീരാ  ശാപങ്ങൾ എന്ന് കാലേ  കൂട്ടി മനസ്സിലാക്കി മതത്തിൽ അടിഞ്ഞു കൂടിയ ദുർമെദസ്സുകളെ  കരിച്ചു കളയുന്ന പ്രക്രിയയിൽ  സദാമുഴുകിയ നവോഥാന നായകര് ഇന്ന് ജാതീയതയുടെ യും വര്ഗീയതയുടെയും സിമ്പലുകൾ ആയി തരാം താഴ്തപ്പെടിരിക്കുന്നു.
             ബംഗാളിലെ ഒരു ഗ്രാമത്തിലേക്ക് പ്രഭാഷണത്തിന് പൗയ സ്വാമി വിവേകാനന്ദന്റെ  അടുത്തേയ്ക്ക്  കുറെ ചെറുപ്പകാർ ഓടികിതചെതി വലിയൊരു സദ്കർമം  ചെയ്ത വിവരം സ്വാമിയെ അറിയിക്കുന്ന രംഗം അദ്ധേഹത്തിന്റെ പ്രിയപ്പെട്ട ഇന്ത്യ എന്ന പുസ്തകത്തിൽ  വിവരിക്കുണ്ട്.. ആട് മാടുകളെ കശാപ്പു ചെയ്തു വില്പ്പന നടത്തി ഉപജീവന മാർഗം  നടത്തുന്ന ഒരു സഹോദരന്റെ സ്ഥാപനം  തകർത്തു  അവന്റെ കച്ചവടം പൂട്ട്ടികുകയും ഗോവധ നിരോധനം  സാധ്യമാക്കുകയും ചെയ്ത സന്തോഷ വിവരം സ്വാമിയേ അറിയിക്കാൻ  വേണ്ടിയാണ് ചെറുപ്പക്കാർ  സ്വാമിയുടെ അടുത്തേക്ക് ഓടി കിതചെതിയത്,യുവാക്കളുടെ വിശദീകരണം  കേട്ട സ്വാമി അവർക്കെതിരിൽ പൊട്ടിത്തെറിച്ചു."ആദ്യം മനുഷ്യന്റെ വിശപ്പിനെ കുറിച്ചും അവന്റെ ജീവിത മാര്ഗത്തെ കുറിച്ചും സംസാരിക്കൂ..എന്നിട്ട് നോക്കാം പശുവിന്റെ കാര്യം"..പോത്തിറച്ചി വില്പ്പന നടത്തിയിരുന്ന സഹോദരന്റെ കച്ചവടം പൂട്ടിച്ച അന്നത്തെ വര്ഗീയ മാൻസ്സുകല്ക്കെതിരെ മതേതര പക്ഷത് നിന്ന് പ്രതികരിച്ച സ്വാമി വിവേകാനന്ദൻ  ഇന്ന് സംഘു പരിവാര് ഫ്ലാക്സുകളിലെ സെലിബ്രിടി  താരമാണ്. 
                         ഹൈന്ദവ പുരാണങ്ങളിൽ ഗോ മേധാ യാഗത്തെ കുറിച്ച് പലയിടത്തും പരാമര്ശമുണ്ട്.പശുവിനെ കൊന്നു അതിന്റെ നെയ്യ് മരണപ്പെട്ടുപോയ പോയ പിതാമഹന്മാർക്ക് വേണ്ടി സമർപ്പിക്കുന്ന  മത കർമമാണ്  ഗോ മേധാ യാഗം.യാഗത്തിൽ അറുത പശുവിൻറെ  ഇറച്ചി പൂജ -യാഗാ കർമങ്ങളിൽ പങ്കെടുത്തവർക്ക് വിതരണം നല്കുകയും അവരെല്ലാം അത് പാകം ചെയ്തു ഭക്ഷിക്കുകയും ചെയ്യുന്ന ചരിത്ര സംഭവങ്ങൾ പുരാണങ്ങളിൽ ധാരാളം കാണാവുന്നതാണ്.കാളകളെയും പശുക്കളെയും ബലിയർപ്പിക്കുന്നതിന്റെ  രീതികളെ കുറിച്ച് യജുര്വേധതിന്റെ വിഷദീീകരനമായ തൈതീത ബ്രാഹ്മണത്തിൽ വിശദീകരിക്കുന്നുട്.ഏതൊക്കെ ഇനം പശുക്കളെയും കാളകളെയും ഇതെല്ലാം ദൈവങ്ങളുടെ പേരിൽ  ബലിയറക്കനം  എന്നും വേദ ഗ്രന്ഥത്തിൽ പറയുന്നുണ്ട്.കുള്ളനായ  കാളയെ വിഷ്ണുവിനും കീഴോട്ട്ടു തൂങ്ങിയ കൊമ്പുള്ള കാളയെ  ഇന്ദ്രനും അപകടകാരികളായ കാളകളെ  വൃതനും കറുത്ത പശുവിനെ പൂശാനും ചുവന്ന പശുവിനെ രുദ്രനും വേണ്ടി ബലിയർപ്പിക്കണം  എന്ന് വിശദീകരണത്തിൽ മനസ്സിലാക്കി തരുന്നുണ്ട്.പശുവിനെ പുണ്യ മൃഗമായി കരുതി പോന്ന പിൽക്കാലത്തും  ഗോ മേധാ യാഗങ്ങളും കാള  ബലികളും നിര്ബാധം തുടരുകയും ഋഗ്വേദം  പോലുള്ള വേദ ഗ്രന്ഥങ്ങൾ അത് പ്രോത്സാഹിപ്പികുകയും ചെയ്തു .വാള് ,മഴു പോലുള്ള മാരകായുധങ്ങൾ പശു ബലിക്കായി ഉപയോഗിച്ചിരുന്നതായും ർഗ്വേധത്തിൽ സൂചിപ്പിക്കുന്നു.
                      ആധുനിക ചരിത്ര ഗവേഷകരും വേദ പണ്ഡിതരും നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കുകയാനെങ്കിൽ നവ ബ്രാഹ്മണ ഫാസിസത്തിന്റെ "പശു പ്രേമം" തീർത്തും  രാഷ്ട്രീയ ലക്‌ഷ്യം കാംക്ഷിച്ചു മാത്രമാണ്. ചരിത്ര പണ്ഡിതൻ  കൂടിയായിരുന്ന ഡോ. ബി ആർ അംബേദ്‌കർ ഗോ വധ സംബന്ധമായ തന്റെ നിരീക്ഷണത്തിൽ അഭിപ്രായപ്പെടുന്നത് , ഫാസിസ്റ്റുകളുടെ ഈ വാദം വിവരമില്ല്ലായ്മയിൽ നിന്നോ വേദങ്ങൾ തെറ്റായ നിലക്ക് മനസ്സിലാക്കിയത് കൊണ്ടോ സംഭവിച്ചതാകാം എന്നാണു.പശുവിനെ വേദ കാലഘട്ടങ്ങളിൽ ആദരിക്കപ്പെട്ടിരുന്നു എന്നത് ശരി തന്നെ. പക്ഷെ, ആ ആദരവു പശു മാംസം ഭക്ഷിക്കുന്നതിനു തടസ്സമായിരുന്നില്ല . കറവ യുള്ള സമയത്ത് പശുവിനെ അറുക്കുന്നത്  അശുഭ കാര്യമായി കണ്ടിരുന്നത്‌ തെറ്റായി മനസ്സിലാക്കി നിരുപാധികം ഗോ വധ നിരോധനത്തിന് ബ്രാഹ്മൻ ശക്തികൾ മുറ വിളി കൂട്ടുകയാനെന്നും അംബേദ്‌കർ തന്റെ വിഖ്യാതമായ "അസ്പ്രുശ്യർ"എന്ന പ്രബന്ധത്തിൽ ഇത് സംബന്ധമായി അഭിപ്രായപ്പെടുകയുണ്ടായി.വേദ കാല ഘട്ടങ്ങളിൽ അഥിതികൾക്ക്  "ഗോക്നഹ"(പശുവിനെ കൊല്ലുന്നവൻ" എന്ന വിശേഷണം ഉണ്ടായിരുന്നതായി ചരിത്ര പണ്ഡിതന്മാർ പറയുന്നു. വിരുന്നെത്തുന്ന അഥിതിയെ  ഊട്ടാൻ ഏറ്റവും മുന്തിയ വിഭവം പശു മാംസം കൊണ്ട് പാകം ചെയ്ത "മധു പാര്ക്കയായിരുന്നു"...മധു പാർക്ക പാചകം ചെയ്യാൻ വിരുന്നുകാർ കാരണക്കാർ  ആകുന്നതു കൊണ്ടാണ് അവർ "ഗോഘ്നഹ"എന്നാ വിശേഷണത്തിന് അർഹരായത് .
                                      ആധിനിക ഹൈന്ദവ ഫാസിസം രൂപപെട്ട പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനനാളിൽ  തന്നെ ഗോ വധം ഒരു രാഷ്ട്രീയ വിലപേശൽ മാധ്യമമാക്കി ഉപയോഗിച്ച് തുടങ്ങിയിരുന്നു.പൌരാണിക കാലഘടങ്ങളിൽ ഇതിലും വിചിത്രവും യുക്തി രഹിതവുമായ വിശ്വാസങ്ങളും  വാദങ്ങളും മാനവ ജനതയെ കീഴടക്കിയിരുന്നെങ്കിലും കാലക്രമേണ കലങ്ങി തെളിഞ്ഞ യുക്തിയുടെയും ബുദ്ധിയുടെയും അടിസ്ഥാനത്തിൽ ഈ വിശ്വാസങ്ങളിലെയും വാദങ്ങളിലെയും  നിരതകത ബോധ്യപ്പെട്ടു തിരുത്താൻ ലോകം തയ്യാറായത് പിന്തുടരാൻ ആർഷ ഭാരതത്തിന്റെ അനനതരാവകാശികൾ മടിച്ചു നിക്കുന്നതാണ് നമ്മെ വീണ്ടും പിറകോട്ടു നയിക്കുന്നതിന്റെ മുഖ്യ ഹേതു. വേദങ്ങളും ഉപനിഷത്തുകളും അടിസ്ഥാനമാക്കി ഗോ വധ നിരോധനം ആവശ്യപ്പെടുന്നവർ വേദ കാലത്തെ മറ്റു പല വ്യവസ്ഥിതികളും  പിന്തുടരാതാതിന്റെ   കാരണം വ്യക്തമാക്കേണ്ടതുണ്ട്?.
                 .പൌരാണിക ഭാരതത്തില സന്ദർശനം നടത്തിയ ഹുയാൻ സങ്ങ് ,ഫാഹിയാൻ,അൽ ബറൂണി, തുടങ്ങിയവർ അക്കാലഘട്ടങ്ങളിലെ  സാമൂഹ്യ ജീവിതത്തെ കുറിച്ച് രേഖ പ്പെടുത്തിയ ചരിത്രം നമുക്ക് ലഭ്യമാണ്.അക്കാലങ്ങളിലെ വിശ്വാസ-ആചാരങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിനു ഒട്ടും ചെരുന്നതായിരുന്നില്ല. പതിനൊന്നാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച  അല ബറൂണി എഴുതുന്നു." ഹിന്ദുക്കൾ  ശരീരത്തിലെ രോമം മുറിക്കുന്നില്ല . അവർ പൂർണ നഗനരായി നടന്നിരുന്നു.സൂര്യാഘാതം തടയാൻ തല മുടിയും മുറിചിരുന്നില്ല . ഗുഹ്യ ഭാഗത്തെ രോമം മുറിക്കുന്നത് കാമം വർദിപ്പിക്കുമെന്നു അവർ വിശ്വസിച്ചു."(വിദേശികൾ കണ്ട ഇന്ത്യ.രാജേന്ധ്രാൻ ചെറു പൊയ്ക).
         .ഇത്തരത്തിൽ സംഘ പരിവാര് ടീമിന് പോലും ഉൾക്കൊള്ളാൻ  കഴിയാത്ത വിധം  അപരിഷ്കൃതമായ ഒരു വ്യവസ്തിയിൽ രൂപം കൊടുത്ത  സങ്കല്പത്തെ ആശയമായി അംഗീകരികനമെന്നു നിര്ബന്ധം പിടിച്ചാൽ സാമാന്യ ബുദ്ധിയുള്ളവർ ഏതു നിലക്ക് ഇതിനോട് പ്രതികരിക്കണം?..സ്വാതന്ത്ര്യ ലബ്ധിക്കു മുന്പുള്ള സങ്കല്പങ്ങളും അവകാശ വാദങ്ങളും മാറ്റിവെക്കലാണ്  ശരിയായ ഒരു രാജ്യ സ്നേഹിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ രാജ്യ ധര്മം.ഭാരതാംബയോടുള്ള സ്നേഹം അമ്മയുടെ നെഞ്ചകത്ത് ചോരോപുഴ ഒഴുക്കിയെല്ലല്ലോ പ്രകടിപ്പിക്കേണ്ടത്.മതേതര ജനാധിപത്യ രാജ്യത്ത് ഭരണ ഘടന അനുശാസിക്കും പ്രകാരം ഓരോ മത വിശ്വാസിയും അവരുടെ ആചാര  കർമങ്ങൾ പ്രകാരം ജീവിക്കുകയും മാറ്റു മനുഷ്യരുടെ മതപരവും വ്യക്തിപരവുമായ ജീവിതത്തിൽ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കലുമാണ്   അഭികാമ്യം.ഒരു മനുഷ്യൻറെ  തീറ്റയും കുടിയും മറ്റൊരു കൂട്ടർ  മെനു വെച്ച് നിയന്ത്രിക്കുക എന്ന  വാദം തീര്ത്തും ബാലിശമാണ്. ലോക രാഷ്ട്രങ്ങളുടെ മുന്നില് നമ്മുടെ രാജ്യത്തിന്റെ യശസ്സ് ഇടിയാൻ മാത്രമേ ഈ ചെയ്തി കാരണമാകു  എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.

2015 ജനുവരി 14, ബുധനാഴ്‌ച

അങ്ങിനെയങ്ങ് ഓടിച്ചു വിടാൻ വരെട്ടെ,ഈ ചുമ്പന പോരാളികളെ.............

 

ചുമ്പന ചുണ്ടുകൾ അറുത്തു മാറ്റിയും തരളിത മനസ്സുകൾ പിളർത്തിയെടുത്തും നിറഞ്ഞാടുകയായിരുന്നാല്ലോ "സദാചാരവാദികൾ" എന്ന കേരളം ഇന്ന് വരെ കണ്ട ഏറ്റവും വലിയ കപട സമൂഹം. സമകാലിക കേരളത്തിൽ ഒരു സമരത്തിൻറെ വിജയം സമരക്കാർ മുന്നോട്ടു വെച്ച ലക്ഷ്യങ്ങൾ എത്ര ശതമാനം നേടിയെടുത്തു എന്നതിലല്ല, എത്രകാലം മലയാളി സമൂഹം എന്ത് മാത്രം വൈകാരികതയോടും ആവേശത്തോടും തങ്ങളുടെ സ്ഥിരം ബോധമണ്ഡലത്തിൽ നിലനിറുത്തി എന്നിടത്താണ്.അത്രമാത്രം വിഷയ ധരാളിത്യമാണ് മലയാളി പൊതു മണ്ഡലത്തിൽ ഇപ്പോൾ ഉള്ളത്. വിഷയങ്ങളുടെ നിലവാരം മാത്രം അളക്കരുത്‌. വിഷയം സാഹചര്യങ്ങൾക്കനുസ്സരിച്ചു സരിതയുടെ പുതിയ സിനിമയോ ഗണേഷിന്റെ പരസ്ത്രീ ബന്ധമോ രഞ്ജിനി ഹരിദാസിന്റെ പുരുഷ വിരുദ്ധ സമീപനമോ  സച്ചിന്റെ വിടവങ്ങലോ ഐഷര്യ റായിയുടെ രണ്ടാം പ്രസവമോ ഒക്കെ ആകാം. മാനവ കുലത്തിന്റെ ജീവിത സരണികളെ അപാരമായ വിധത്തിൽ സ്വാധീനിക്കുന്നതും അവന്റെ തുടർന്നുള്ള ജീവിതത്തിന്നും വരും തലമുറയ്ക്ക് തന്നെയും നില നിൽപ്പിന്റെ കാരണങ്ങളുമായി മാറിയേക്കാവുന്ന ഇത്തരത്തിലുള്ള അതി തീക്ഷ്ണമായ ചർച്ചകൾക്കിടയിൽ മലയാളി ശ്രദ്ധിക്കുകയും പൊതു മണ്ഡലത്തിൽ കുറെയേറെ നിലനിറുത്തുകയും ചെയ്തു എന്നതു തന്നെ ചുമ്പന സമരത്തിൻറെ വിജയമായി നമുക്ക് കണക്കു കൂട്ടാം.
മലയാളിയുടെ പാരമ്പര്യ സംസ്കാരത്തെ പിച്ചി ചീന്തുന്ന നെറികെട്ട സമര രീതിയായാണ് ഏറെ പേരും ചുമ്പന സമരത്തെ കണ്ടത്.സമരങ്ങൾ എപ്പോഴും തുടങ്ങുന്നത് ന്യൂനപക്ഷമായിരിക്കുമെന്നും പിന്നീട് ഭൂരി പക്ഷവും അതിന്റെ ഗുണഭോക്താക്കളാകുമെന്നും  ചുമ്പന സമരവും ആ നിലക്ക് മലയാളികൾക്ക് അനുഗ്രഹമാകുമെന്നും സമരാനുകൂലികൾ വാദിക്കുന്നു. ക്ഷേത്ര പ്രവേശന സമരത്തോടും  മുലക്കര വിരുദ്ധ ലഹളയോടുമൊക്കെയാണ്  അഭിനവ നവോദ്ധാനക്കാർ ഈ സമരത്തെ താരതമ്യം ചെയ്യുന്നത്.
സമര രീതി തെറ്റാണെങ്കിലും സമരത്തിന്‌ കാരണക്കാരായ സദാചാര പോലിസിനെ നിലക്ക് നിറുതണമെന്നു മൂന്നാമതൊരു കൂട്ടർ വാദിച്ചു. മാതൃഭൂമി ഉൾപ്പെടെയുള്ള മുൻ നിര സമകാലിക പ്രസിദ്ധീകരണങ്ങൾ മുഴുലക്കവും സമരാനുകൂലികൾക്ക് വേണ്ടി മാറ്റി വെച്ചത് സാംസ്കാരിക കേരളത്തിൻറെ "അന്തസറ്റ" മറ്റൊരു മുഖം.
സത്യത്തിൽ ഒരു ആണും പെണ്ണും അല്ലെങ്കിൽ ഒരു കൂട്ടം ആണും പെണ്ണും ഒന്നിച്ചു നിന്ന് ഉമ്മ വെച്ചാൽ തീരുന്നതാണോ നമ്മുടെ സദാചാര പോലീസ് വിക്രിയകൾ. അല്ലെങ്കിൽ ഇവരുടെ ചുമ്പന കൊപ്രായതം തടഞ്ഞാൽ തഴച്ചു വളരുന്നതാണോ നമ്മുടെ സാംസ്കാരിക ബോധം.
മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. സാമൂഹ്യ ജീവിതം ചില വിധി വിലക്കുകളും അതിർ വരമ്പുകളും മനുഷ്യനു മുന്നിൽ വരച്ചിട്ടുണ്ട്. പ്രകൃതിയിൽ തന്നെ നമുക്കത് കാണാൻ കഴിയും.അത് ഏതെങ്കിലും ഒരു ലിംഗത്തിന്റെ സ്വാതന്ത്ര്യ ധ്വംസനമോ മറ്റൊരു വിഭാഗത്തിന്റെ അധീശത്ത സ്ഥാപനമോ അല്ല.
ചുമ്പന വിവാദം കത്തി പടരുകയും പത്ര മാധ്യമങ്ങളിൽ ചർച്ചകൾ പൊടി പൊടിക്കുകയും ചെയ്തപ്പോൾ ഒരു വേള നാം ഇത് കേരളം തന്നെയാണോ എന്ന് ചിന്തിച്ചു പോയി. പരസ്യമായി ചുമ്പിക്കാനെതിയവരെ അത്ര രൂക്ഷമായാണ്  സദാചാര വാദികളും പൊതു ജനവും നേരിട്ടത്. മറൈൻ ഡ്രൈവിലെതിയവരെ നേരിടാൻ കയ്യിൽ മുചാണും മറ്റു മാരക ആയുധങ്ങളുമേന്തിയായിരുന്നു സംഘ പരിവാർ എത്തിയത്.
ആരെയും കൂസാതെ താൻ ആഗ്രഹിക്കുന്നവന്റെ / അവളുടെ ചുണ്ടിലോ കവിളതോ പരസ്യമായി മുത്തം കൊടുക്കാനുള്ള ഈ ആർജവം നമ്മുടെ യുവതയ്ക്ക് ഒരു സുപ്രഭാതത്തിൽ കിട്ടിയത് ഒന്നുമല്ല. കാലങ്ങളായി കേരളീയ സമൂഹം പ്രോത്സാഹനങ്ങ്ലിലൂടെയും മൗനാനുവദങ്ങലിലൂടെയും വളർത്തിയെടുത്ത ആർജവമാണ് കൊച്ചിയിലെ പരസ്യ ചുമ്പനത്തിലെത്തിച്ചത്.
വെപ്പാട്ടി സംസ്കാരവും താൽകാലിക സംബന്ധവും ബഹു ഭർത്രുത്വവും മുലക്കരവും തുടങ്ങിയ പഴയ സംസ്കാര വിശേഷങ്ങൾ അവിടെ നിൽക്കെട്ടെ.
 കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടുകൾ കൊണ്ട് നാം വഴങ്ങിയും ശീലിച്ചും വളർത്തിയെടുത്ത ഒരു സാമൂഹ്യ അന്തരീക്ഷമുണ്ട് നമ്മുടെ കേരളത്തിന്‌.
 സമൂഹത്തിലെ ഉന്നതർക്ക് രാവിരിട്ടി കഴിഞ്ഞാൽ ആർഭാടമായി അഴിഞ്ഞാടാൻ നൈറ്റ് ക്ലബുകളായിരുന്നു ഒരു കാലത്ത്. അക്കാലങ്ങളിലിരങ്ങിയിരുന്ന സിനിമകളിൽ ഒരു സ്ഥിരം കാഴ്ചയായിരുന്നു അത്. ശരീര ഭാഗങ്ങൾ ഗോപ്യമാക്കാതെ മദാലസയായി വസ്ത്രം ധരിച്ചു ലിപ്സ്റ്റികും ഐലീനറും വർണം ചാർത്തി ആടയാഭരണങ്ങലണിഞ്ഞു സ്വയം കാറോടിച്ചു ക്ലബ്ബിലേക്ക് പോകുന്ന കൊച്ചമ്മ സമ്പന്ന കുടുമ്പങ്ങൾക്ക് ഒരു അലങ്കാരമായിരുന്നു.
സിനിമകളിലും നിശാപാർട്ടികളിലും സംഗീത സന്ധ്യകളിലും നുരഞ്ഞു പോന്തിയിരുന്ന ആവേശം പതിയെ കാമ്പസുകളിലെക്കും തൊട്ടടുത്ത ഓപ്പൻ കഫെകളിലെക്കും ബാധിച്ചു.
ന്യൂജനറേഷൻ എന്ന ഓമനപേരിൽ നാം വിളിക്കുന്ന പുത്തൻ തലമുറ ഈ ഒത്തു കൂടലിനും സഹവാസങ്ങൾക്കും അവരുടെതായ കുറെ ഐഡിയോളജിയും പടചെടുത്തു. പ്രോത്സാഹനങ്ങൾക്ക് ഒരു കുറവുമുണ്ടായിരുന്നില്ല.
വർഷങ്ങളായി നമ്മുടെ സന്ധ്യകളെ അടക്കി വാഴുന്ന ടെലിവിഷനുകൾ നമുക്ക് മുന്നിലേക്ക്‌ ഇട്ടു തന്ന പ്രോഗ്രാമുകൾ ഇവർക്ക് ഏറ്റവും വലിയ പിന്തുണയും പ്രചോദനവുമായി.സീരിയലുകളായും റിയാലിറ്റി ഷോകളായും അമിത സ്വാതന്ത്രത്തിന്റെയും സ്ത്രീ പുരുഷ സമ്പർകതിന്റെയും പുത്തൻ മാനങ്ങൾ തീർത്തു. തെറ്റുകളായി സമൂഹം ഗണിച്ചിരുന്ന പലതും അനുവദിക്കപെട്ടതോ അനിവാര്യമായതോ ആയി മാറി.ഫ്രെണ്ട്ഷിപ്‌ എന്ന പേരിൽ അതിരു കവിഞ്ഞ ബന്ധങ്ങൾ വിദ്യാർഥി വിദ്യാർഥിനികൾക്കിടയിൽ വ്യാപകമായി.യൂറോപ്പൻ കമ്മ്യൂണിറ്റിയെ വെല്ലുന്ന തരത്തിൽ പരസ്പരം വീടുകളിലേക്ക് സൌഹൃദ സന്ദർശനവും രാപ്പാർക്കലും സാധാരണമായി.
കോമഡി ഷോയിലും റിയാലിറ്റി ഷോകളിലും കിസ്സിങ്ങും ഹഗ്ഗിങ്ങും സർവ സാധാരണം.നന്നായി കെട്ടി പിടിക്കുമ്പോൾ അച്ഛനും അമ്മയുമടങ്ങുന്ന കുടുമ്പങ്ങൾ ഒന്നിച്ചിരുന്നു ഉച്ചത്തിൽ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.
റിയാലിറ്റി ഷോയിൽ മത്സരാർത്തിയയെതിയ ഭർത്താവ് സ്വന്തം ഭാര്യ നോക്കി നിൽക്കെ അവതാരികയെ മിനുട്ടുകളോളം കെട്ടി പിടിച്ചു ആവേശ നൃത്തം ചവിട്ടി.എത്ര കാലമായി താനീ അസുലഭ മുഹൂർതതിനായി കാത്തിരുന്നെന്നു ഒരു കൂസലുമില്ലാതെ ഭാര്യയുടെ മുന്നിൽ നിന്ന് ലോകം മൊത്തം കേൾക്കെ അവൻ വിളിച്ചു പറഞ്ഞു.
ബോളിവുഡ് താരം ഷരൂഖ് മലയാളത്തിലെ പ്രശസ്തയായ ഗായികയെ പൊക്കിയെടുത്തു ആടി തിമർതപോൾ ഗായികയുടെ ഭർത്താവിന്റെ അഭിപ്രായം ഇതായിരുന്നു."ഇതെന്റെ ഭാര്യയുടെ ഏറെ കാലതെ ഒരു സ്വപ്നമായിരുന്നു."
ഇവിടെയെല്ലാം മലയാളി മനസ്സറിഞ്ഞു കയ്യടിച്ചു കൊണ്ടേയിരുന്നു.ഷക്കീല ഫിലിമുകൾ അരങ്ങു വാണപ്പോഴും സ്കൂളുകളിലും കോളെജുകളിലും സിനിമാറ്റിക് ഡാൻസ് എന്ന പേരിൽ ആണ്‍ -പെണ്‍ കൂടി ചേരൽ സർവ സീമകളും ലംഘിച്ചപ്പോഴും റിയാലിറ്റി ഷോകളും സീരിയലുകളും എന്തിനേറെ മൂന്നും നാലും വയസ്സുള്ള കുഞ്ഞുങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടി വി പ്രോഗ്രാമുകൾ വരെ സഭ്യതയുടെ അതിർ വരമ്പുകൾ ലംഘിച്ചപ്പോഴും നാം ആവേശത്തോടെ കരഘോഷം മുഴക്കി.
ഇങ്ങിനെ കാലങ്ങളെടുത്തു മലയാളി നൽകിയ പ്രോത്സാഹനത്തിൽ നിന്നും നേടിയെടുത്ത ആർജവമാണ് ഇപ്പോൾ ചുമ്പന സമരം എന്ന "സാംസ്കാരിക ധ്വംസനത്തിൽ " എത്തി നിൽക്കുന്നത്. ഇവിടെ ആർക്കുണ്ട് കല്ലെറിയാനുള്ള അവകാശം?...പാപം ചെയ്യാതവരായി ആരുണ്ടിവിടെ?..അവർ കല്ലെറിയെട്ടെ......

2015 ജനുവരി 7, ബുധനാഴ്‌ച

റബീഅ: ഹബീബെ സലാം


നൂറ്റാണ്ടു മുൻപ്‌ മരുഭൂവിലൊരു
മരുപ്പച്ച ഇതൾ വിരിഞ്ഞു.
തണലും തലോടലുമായി
മനവർക്കെമ്പാടും കുളിരേകിയ
ജീവസുറ്റൊരു മരുപ്പച്ച.....

ചിറകിട്ടടിച്ച പ്രാക്കളവിടെ
മരിച്ചു വീഴാൻ കൊതിച്ചു.
പുഴകളും പൂക്കളും ആ നിലാവത്തു
പൂക്കാനും ഒഴുകാനും മോഹിച്ചു.

അവിടെ ഇരുട്ടിനും വെളിച്ചമായിരുന്നു...
കറുപ്പിനും വെളുപ്പായിരുന്നു..

കാലത്തിൻറെ ചിറകടി
പിന്നെയും പിന്നെയും മുഴങ്ങി.
പക്ഷെ, മരുപ്പച്ച മാത്രം വരണ്ടില്ല്ല.

ഇതൾ വിരിച്ചും കായ് പൊഴിച്ചും
പൂത്തും പുഷ്പ്പിച്ചും
വീണ്ടും വീണ്ടും മോഹിപ്പിച്ചു..