കുളിർ മഞ്ഞിൽ പൊടിയുന്ന നിൻ
നറുതേൻ കണങ്ങളിൽ
ചുംബിചൊഴുകുന്ന കാട്ടരുവിക്കിങ്ങിനെ
മധുരമായമൃത് പോൽ.
പൂനിലാ തോൽക്കുമീ പുഞ്ചിരിക്കിങ്ങിനെ
നിനവിൽ പുഷ്പ്പിക്കും ചെമ്പക പൂവിന്റെ
സൌന്ദര്യമോ സൌരഭ്യമോയെനിക്കറിയില്ല.
കാറ്റൊരു കുസൃതി ചൊല്ലി
തിര തൻ ചെവിയിൽ.
നിൻ തിരയൊടുങ്ങും നാളിൽ
ഞാനൊരു നിഴലായി കാത്തിടാം
നിൻ നുരയും പതയും..
കത്തുന്ന വെയിലിന്റെ കുത്തുന്ന
നോവിനൊപ്പം ഉരുകുന്ന
നിണ കണം നിറം മാറി
ഉപ്പും പുളിയും ചെർന്നലിഞ്ഞു
മണ്ണിൻറെ മാറിൽ ചേറിലലിഞ്ഞു
വീണ്ടുമലിഞ്ഞു കാണാതെ പോയ് .
ഇമ പൊയ്കയിൽ കളിവഞ്ചി കരക്കടു-
ത്തു ഹിമ കണങ്ങൾ അലിയാനൊരുമ്പാതെ
ഘനീഭവിച്ചങ്ങിനെ കിടന്നു..
തണുത്തു മരിച്ച സ്വപ്‌നങ്ങൾ
മോക്ഷം കിട്ടാത്ത ദുർമെദസ്സുകളായി
പറ്റിയൊരു മനസ്സ് തേടിയലഞ്ഞു.
പാതിവഴിയിൽ യാത്രയോടുക്കിയ
വസന്ത രാവുകൾ പെയ്തൊഴിയാൻ
പുതിയ ലോകം തേടിയലഞ്ഞു..
മന്ത്ര വാദികൾ കയ്യിൽ എലസ്സുമേന്തി
ഭൂമിയുടെ പൊക്കിൾ കൊടി തേടിയോടി
ശിരസ്സുയർതാതെ ഗർഭപാത്രത്തിലേക്ക്
നുഴഞ്ഞു കയറി...
മർത്യനെ തിരിച്ചു വിളിക്കാനൊരുങ്ങിയ
ദൈവം പിന്തിരിഞ്ഞു നടന്നു
ഭൂമിയോട് മൊഴിഞ്ഞു , നീ കുറച്ചു കൂടെ
അനുഭവിച്ചു തീർക്ക് .........

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ