തെക്ക് നിന്നും വടക്ക് നിന്നും
ഓരോ ആംബുലൻസുകൾ.
ഏക മകളുടെ തീരോധാനത്തിൽ
ഹൃദയം പൊട്ടി മരിചൊരു പിതാവും
മറ്റൊന്നിൽ ഭൂമി മടി തട്ടിലേക്ക്
കിനിഞ്ഞിറങാനോരുങ്ങി
നിൽക്കുന്നൊരു പൂ പൈതലും.
തെക്കൻ ആംബുലൻസിലെ
പ്രായം ചെന്ന ആത്മാവിനോട്
വിരിയാനൊരുമ്പി നിന്ന
കുഞ്ഞനാത്മാവ്
ഉപദേശം തേടി.
മാറോടു ചേർതടക്കി പിടിച്ചു
നാലഞ്ചു നിമിഷം കൊണ്ടാരായിരം
കാര്യങ്ങളോതി കുഞ്ഞനാത്മാവിൻ
ചെവിയിൽ.
കുഞ്ഞനെന്തോ തീരുമാനിച്ചുറച്ചു,
അമർത്തി മൂളി...
ആംബുലൻസുകൾ ഒരുമിച്ചു പിറകോട്ടെടുത്തു
പിന്നെ ധൃതിയിൽ വന്നു കൂട്ടിയിടിച്ചു.
നിലവിളികൾ, പരക്കം പാച്ചിലുകൾ....
ബഹളത്തിനിടയിലെപ്പോഴോ
വല്യാത്മാവിന്റെ വിരലിൽ തൂങ്ങി
കുഞ്ഞനും യാത്രയായി...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ