അമ്മേ...പിറവിയെടുക്കാനെനിക്ക് വാക്ക്
തരുമോ?....
എൻറെ പിറവി ഇരുളിൻറെ മറവിലൊരു
അമ്മ തൊട്ടിലിലല്ല, പുഞ്ചിരി വെട്ടത്തിലെ-
ന്നമ്മ തൻ മടി തട്ടിലിലാകുമെന്നു.
എൻ ചുണ്ടിണകൾ നാപ്പിട്ടടക്കില്ലെന്നും
എനിക്കായി പാൽ ചുരത്താതെ കൊട്ടിയട-
ക്കില്ല മാറെന്നും നെഞ്ചിലെ ചൂടും ചൂരും
അപ്രാപ്യമാക്കി ഉന്തു വണ്ടിയിലെന്നെ മലഞ്ചര-
ക്കാക്കില്ലെന്നും വാക്കു നല്കാനാകുമോ?.....
ഗർഭ പാത്രം പങ്കിട്ട ഉടപ്പിറപ്പിന്റെ
പാഷാണ ബീജമെൻ ഉദരത്തിൽ വളരി-
ല്ലെന്നും എൻറെ കിടാവെന്റെ അച്ചനെ-
അച്ചനെന്നു വിളിക്കില്ലെന്നും വാക്കു
തരാനാകുമോ യെന്നമ്മേയെൻ പിറവിക്കായ്.
കറുത്ത കോട്ടിട്ട ആരാച്ചരാൻമാർ
കോടതി കൂട്ടിലെന്നെ വലിച്ചു കീറുമ്പോൾ
മിന്നി മറയുന്ന ഫ്ളാഷ് വെട്ടങ്ങൾക്കിടയിൽ
മുഖവും തലയും മുണ്ടിട്ടു മൂടി നടയടി നേടി
ഇരുൾ പാളിയിലഭയം തേടുമ്പോൾ
കൂട്ടിനൊരു വിഷകുപ്പി നല്കുമെന്ന്
അമ്മേയെനിക്കു വാക്കു നല്കുമോ?...
എൻറെ ശവക്കല്ലറ തുറക്കില്ലെന്നും
ഒടിഞ്ഞു തൂങ്ങിയ കുരിശിനരികിൽ
പൊട്ടി പൊളിഞ്ഞ കല്ലറക്ക് ചെരുവിൽ
എനിക്ക് വിശുദ്ധ നരകം തീർക്കില്ലെന്നും
എനിക്ക് നിത്യ നിദ്രയനുവധിക്കുമെന്നും
യെന്നമ്മേ ...വാക്കു നല്കാനാകുമോയെനിക്ക് ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ