2014 ജൂൺ 27, വെള്ളിയാഴ്‌ച

വിലക്കു വാങ്ങാം വിപ്ളവകാരിയെ ....


വില പേശലിൽ സ്വാസ്ഥ്യം കെട്ട
വിപ്ളവകാരിയുടെയസ്ത്രം 
ആവനാഴിയിലന്തിയുറങ്ങി...

ക്ളാസ്സിഫൈഡിലഞ്ചു വരി 
പരസ്യം കൊടുത്തവൻ 
കൈവള്ളയിലിട്ടു കറക്കിയ
മൊബൈലിൽ കണ്ണും നട്ടിരുന്നു....

വിരിഞ്ഞ മാറുണ്ട്  മാറിൽ ചിരിച്ചിരിക്കുന്ന
ചെഗുവേരയുണ്ട്...
കത്തുന്ന കണ്ണിൽ അന്യൻറെ കിനാക്കൾക്ക്
തീ കൊളുത്താൻ നാമ്പുമുണ്ട്...
ഇതിലപ്പുറം പിന്നെന്തു വേണമൊരു
വിപ്ളവകാരിക്ക്..

ചൂഷിതന്റെ അലമുറയിടുന്ന ചോരയും
ആർതട്ടഹസിക്കുന്ന ചൂഷകന്റെ ചോരയും
നിസ്സംഗതയോടെ നക്കി തുടക്കുന്ന
വിവേകം നഷ്ടപെട്ട നീണ്ട നാക്കുണ്ടവന്റെ
വായ്കകത്ത്‌ ..

പുസ്തക താളുകളിൽ ദൈവത്തെ വെല്ലു
വിളിക്കാനും ചന്തിയുറപ്പിക്കാനൊരിടതിനായി
ആൾ ദൈവത്തെ പൂവിട്ടു തൊഴാനും തോൽക്കന-
മുണ്ടാവശ്യതിലേറെ....

മുഷ്ടി ചുരുട്ടി വാനിലെക്കെറിയുന്ന
കൈപ്പിടിക്കുള്ളിൽ പാതിരാ വേലയുടെ
കൂലിയുമിരിപ്പുണ്ട്  ചോന്ന നോട്ടിന്റെ കോലത്തിൽ ....

നിലാവിന്റെ പരിലാളനകൾക്ക്  കളങ്കം
ചാർത്താൻ പാതിരാ പട്ടിയുടെ മോങ്ങലുകൾകൂറ്റം
നൽകി ഉടപ്പിറപ്പിന്റെ വരെ ശിരസ്സും പാദവും
വെട്ടിയൊപ്പിചു മാനവ സമത്വം പാരിനേകാൻ
ഞാൻ വിപ്ളവ കാരിയുണ്ടിവിടെ....

കുറഞ്ഞ സമയവും പണവും
വലിയ വിപ്ളവം
അതാണിപ്പോൾ എന്റെ പരസ്യ വാചകം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ