2014 മാർച്ച് 19, ബുധനാഴ്‌ച

തിവാരിയും അബ്ദുള്ളകുട്ടിയും നമ്മുടെ രാഷ്ട്രീയ സദാചാരവും, ഭാഗം-2


എത്ര വലിയ വെളിപ്പെടുത്തലുകൾ വന്നാലും പിടിച്ചു നിൽക്കാനുള്ള കരുത്ത് നമ്മുടെ രാഷ്ട്രീയ നേതാക്കൾ ആർജിചെടുതിട്ടുണ്ട്. തങ്ങളുടെ രാഷ്ട്രീയ ഭാവി തകർക്കാനുള്ള ഗൂഡ ശ്രമം എന്ന നാലുവരി പ്രസ്താവന മാത്രം മതി, അണികൾ ശാന്തരായിക്കൊള്ളും. തുടർന്നതിനെ കുറിച്ചു ചിന്തിക്കുകയേ ഇല്ല. മല പോലെ വന്ന എത്രയെത്ര കേസുകളാണ് നമ്മുടെ കൊച്ചു കേരളത്തിൽ വരെ മഞ്ഞു പോലെ ഉരുകി തീര്ന്നിട്ടുള്ളത്. നിയമ സഭാ സാമാജികൻ തന്നോടൊപ്പം ശയിക്കുന്നത് വീഡിയോയിൽ പകർത്തി പൊതു ജനത്തിന് സമർപ്പിച്ചു കൊടുത്തു, വിരുതയായ ഒരുത്തി. എന്നിട്ട് വിലപ്പോയോ ജനം അത് എന്നോ മറന്നു.
വിതുരയും പറവൂരും ഐസ് ക്രീമും തെറ്റയിലും നളിനിയും തുടങ്ങി എണ്ണിയാലോടുങ്ങാത്ത കേസുകളും വെളിപ്പെടുത്തലുകളും നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ പലപ്പോഴായി ഉയർന്നു വന്നിട്ടുണ്ട്.പക്ഷെ, ഒന്നിനും ആയുസ്സില്ലെന്നതാണ് യാഥാർത്ഥ്യം. ഒതുക്കാനുള്ള ശക്തി രാഷ്ട്രീയ തലകൾക്കും ;മറക്കാനുള്ള കഴിവ് പൊതുജനത്തിനുമുണ്ടെങ്കിൽ പിന്നെയെന്തിനു പേടിക്കണം. പണ്ടൊരു ഉന്നത നേതാവിനെ സംശയാസ്പദമായ നിലയിൽ ഒരു യുവതിക്കൊപ്പം ലോഡ്ജ്ൽ നിന്നും പിടികൂടി അതെ ജില്ലയിൽ അതെ പാർട്ടിയുടെ ഓഫീസിൽ ഒരു യുവതി കൊല്ലപ്പെട്ടത്തിന്റെ അലയൊലികൾ ഇപ്പോഴും അടങ്ങിയിട്ടില്ല.
നിയമങ്ങളിലെ പഴുതുകളാണോ അതോ നിയമത്തിന്റെ അപര്യാപ്തതയോ കുറ്റ വാളികൾ എവിടെയുമെത്തുന്നില്ല.
കുറച്ചു ദിവസം നല്ലത് പോലെ ആഘോഷിച്ചു മീഡിയകൾ പുതിയത് തേടി യാത്രയാവുന്നു.അവരെ പറഞ്ഞിട്ടും കാര്യമില്ല.ജനങ്ങൾ ആഗ്രഹിക്കുന്നതെല്ലേ അവർക്ക് നല്കാനാവൂ...
മന്ത്രി പുത്രനായ ഒരു മുൻ മന്ത്രിയുടെ വിവാഹ മോചനവും പുനർവിവാഹവും അടുത്തിടെയാണ് ആഘോഷിക്കപ്പെട്ടത്‌. അതിനടുത്ത ദിവസങ്ങളിൽ തന്നെ കേരളത്തിൽ നിന്നുള്ള ഒരു മന്ത്രി ഭർത്താവിന്റെ മൊബൈലിൽ നിന്ന് പാകിസ്ഥാനിലെ ഒരു സുന്ദരിയുടെ ഫോണിലേക്ക് തുരു തുരെ എസ് എം എസുകൾ പാഞ്ഞതും ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയതും.പ്രായം ചെന്ന ഒരു എം പി യുവതിയായ സിനിമാ നടിയെ തലോടിയതും പീഡനം നടി നല്ല പോലെ ആഘോഷിച്ചതും മാസങ്ങൾക്ക് മുൻപായിരുന്നു.
 വളർന്നു വരുന്ന തലമുറയുടെ ആരാഷ്ട്രീയവസ്ഥയെ കുറിച്ച് ഏറെ ആശങ്കാ കുലരാണ്  നാം. ഇന്റർനെറ്റിലും തൊഴിൽ മേഖലയിലും ഒതുങ്ങി കൂടി സ്വയം ഉൾവലിയാൻ ശ്രമിക്കുന്ന ഒരു തലമുറയെ കുറിച്ചാണ് ഈ ആശങ്ക. നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ സഞ്ചാരം ഈ നിലക്കാണെങ്കിൽ അവരെയെങ്ങിനെ കുറ്റപ്പെടുതാനാകും. പൊതു നിരത്തിൽ  ഉടു മുണ്ടഴിച്ചും തെറി വിളിച്ചും കൊലവിളിച്ചും മുന്നേറുന്ന രാഷ്ട്രീയ നേതൃത്വം ആശങ്ക പെടുന്നതെന്തിനു?
രാഷ്ട്രീയ പാർട്ടികളുടെ നയങ്ങളും ബൈലോകളും കടലാസുകളിൽ തന്നെ വിശ്രമിക്കുന്നു. അവിഹിത മാർഗത്തിൽ എർപ്പെട്ടതിന്റെ പേരില് ഒരംഗതിനെതിരെയും നടപടിയെടുക്കാൻ ഒരു കക്ഷിയും മുന്നോട്ടു വരുന്നില്ലല.പരമാവധി സംരക്ഷണം കൊടുക്കുകയാനവർ ചെയ്യുന്നത്.എത്ര വലിയ തെമ്മാടിത്തരം ചെയ്താലും സംരക്ഷണത്തിന്റെ കോട്ട വലയം തീർക്കാൻ പാര്ട്ടിയും അനുയായികളു മുള്ളപ്പോൾ പിന്നെന്തിനു പേടിക്കണം?തെറ്റ് ചെയ്യാത്തവർ വേണ്ടേ കല്ലെറിയാൻ?മോന്തായം  തന്നെ  വളഞ്ഞാൽ എന്ത്‌ ചെയ്യും?
സരിതയുടെ വെളിപ്പെടുതലിലൂടെ അബ്ദുള്ള കുട്ടിയുടെ ചിരി മാഞ്ഞ പോലെ മറ്റു പലർക്കും ചിരി നഷ്ടപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ഊഴമെന്നാനെന്നാലോചിച്ചു നിദ്രാവിഹീനരാനവരിപ്പോൾ. പത്തു മാസമായി താനനുഭവിക്കുന്ന വേദനയുടെ ഒരു ശതമാനമെങ്കിലും തന്നോടൊപ്പം പലതും പങ്കു വെച്ചവരും അനുഭവിക്കെട്ടെ എന്ന നിലപാടാണവർക്ക്. ഒന്നുമില്ലായ്മയിൽ നിന്നും ഇവിടം വരെയെതാനും പലരെയും ഇരുതെണ്ടത് പോലെ ഇരുത്താനും സരിതയ്ക്ക്  കഴിയുന്നുണ്ടെങ്കിൽ അതിനർത്ഥം നമ്മുടെ നേതാക്കൾ ഉള്ളുകൊണ്ട് പേടിക്കുന്ന പോലെ എന്തൊക്കെയോ ഉണ്ട് എന്ന് തന്നെ അല്ലെ...
രാഷ്ട്രീയക്കാർക്കൊപ്പം തന്നെ സദാചാര ബോധത്തിന്റെ അപ്പോസ്തലന്മാരായി വാഴ്ത്തപ്പെടുന്ന മടങ്ങളും പുണ്യ പുരുഷന്മാരും ഈ ച്യുതിയിൽ അകപ്പെടുന്നതും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.അമൃതാനന്ദ മയീ മടവുമായി ചുറ്റി പറ്റി അരങ്ങേറി കൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകൾ വിശ്വാസി ജനങ്ങളോട് കാണിച്ച ചതിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.

അതെ പ്രകാരം തിരുവനതപുരം പാളയം പള്ളിയിലെ താടി നീട്ടി വളർത്തിയ ഒരു മൌലവി ഖുർആൻ ക്ലാസിന്റെ മറവിൽ പഠിതാവിനെ വശതാക്കിയതും ഗത്യന്തരമില്ലാതെ രഹസ്യ വിവാഹം ചെയ്തതും ഇതേ ഗണത്തിൽ പെടുതെണ്ടാതാണ്. ഇവർ നേടി കൊണ്ടിരിക്കുന്ന ആദരവുകൾ അനർഹാമാനെന്നത് തന്നെ കാരണം.
രാജ്യത്തിന്റെ മതേതര പാരമ്പര്യങ്ങളും സദാചാര മൂല്യങ്ങളും വാതോരാതെ പ്രസംഗിക്കുന്ന നമ്മുടെ രാഷ്ട്രീയ നേതാകൾ അൽപമെങ്കിലും ആത്മാർഥത ഈ വിഷയത്തിൽ പ്രകടിപ്പിച്ചില്ലെങ്കിൽ ന്യൂ ജനറേഷൻ രാഷ്ട്രീയത്തിനു നൽകുന്ന പേരും വിലാസവും മറ്റെന്തെല്ലാമോ ആയിരിക്കും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ