2012 ഡിസംബർ 22, ശനിയാഴ്‌ച

മഞ്ഞു താഴ്വരയിലേക്കൊരു ചരമഗീതം

"മേരെ ഹോനേ വാലെകു ലെനെകെലിയെ ദൂസരാ ചോക്ര ആരെ ആജ് . കുച്ച്  ഐഡിയ ബതാഹോ യാര്‍ " മോഹിച്ചത്  നഷ്ടപ്പെടുമെന്നാകുമ്പോള്‍  ഉണ്ടാകുന്ന എല്ലാ മാനുഷിക വികാരങ്ങളും അപ്പോള്‍ അവന്റെ മുഖത്ത് പ്രകടമായിരുന്നു.
കഷ്ടി ഒരു വര്‍ഷം മാത്രം അടുപ്പമുള്ള എന്റെ ഒരു നേപ്പാളി കൂട്ടുകാരന്‍ ആയിരുന്നു അവന്‍ , ദാമ്പേര്‍ പ്രസാദ്‌ . ദേശത്തിന്റെയോ മതത്തിന്റെയോ അതിര്‍ വരമ്പുകള്‍ ഒരിക്കലും തടസ്സമാകാത്ത സൗഹ്രുദതിലെ ഒരു കണ്ണി.....
ഒരു ബാല്യ കാല പ്രണയമായിരുന്നു അവന്റെത്‌ . കൂട്ടുകാരി  നിഷ. എന്നും അവളെ കുറിച്ചും അവളുടെ സ്നേഹത്തെ കുറിച്ചും പറയാനായിരുന്നു അവനു സമയം. അവന്റെ പ്രണയ കഥയിലൂടെ മഞ്ഞു മൂടിയ നേപ്പാളിന്റെ ഹിമകണങ്ങള്‍ പെയ്തിറങ്ങുന്ന താഴ്വാരങ്ങള്‍ ഞാന്‍ മനസ്സില്‍ കണ്ടു.....
അവരുടെ ജീവിതം, ഭക്ഷണ രീതി, സാമൂഹികാവസ്ഥ, കുടുംബാന്തരീക്ഷം.....കണ്ടറിയാത്ത നേപ്പാളിനെ അങ്ങിനെ അവനിലൂടെ ഞാന്‍ ഒരു പാട് അടുത്തറിഞ്ഞു .
അതില്‍ ഞങ്ങള്‍ക്ക് ഏറ്റവും ചിരിക്കാന്‍ വക നല്‍കിയത്  അവരുടെ വിവാഹ രീതിയെ കുറിച്ചുള്ള ഒരു പുത്തന്‍ അറിവായിരുന്നു. ....
കല്യാണ ശേഷം പുതുമണവാട്ടി  ആദ്യത്തെ പതിനഞ്ചു ദിവസം ഭര്‍ത്താവിന്റെ അമ്മയുടെ കൂടെ രാപ്പാര്‍ക്കനമെത്രേ .....
"എങ്കില്‍ ദാമ്പേര്‍ അമ്മയുടെ റൂമിന്റെ ഓടിളക്കി ഇറങ്ങും ".....ഞങ്ങളുടെ കൂട്ടത്തിലെ ശ്രീലങ്കന്‍ രിഫാസിന്റെ തമിഴ് കലര്‍ന്ന മലയാളത്തിലുള്ള കമന്റ്‌ കേട്ട് എല്ലാവരും ആര്‍ത്തു ചിരിച്ചു.
അവന്റെ ബാല്യ കാല സഖിയെ പെണ്ണ്  കാണാന്‍ ഒരുത്തന്‍ വന്ന വിവരമറിഞ്ഞ ടെന്‍ഷന്‍ പങ്കുവെക്കുകയാണ് .
"ഫിറോസ്‌ ഭായ് മൈ ക്യാ കരും " കൂട്ടത്തില്‍ മുതിര്‍ന്ന ഫിരോസ്ക്കയോട്  അഭിപ്രായമരാഞ്ഞെങ്കിലും  തീര്‍ത്തും തമാശ രൂപെനയാണ്‌  പ്രതികരിച്ചത്.
" കൊണ്ട് പോകുന്നെങ്കില്‍ അങ്ങ് പോകെട്ടെട ,,..." മലയാളം കേട്ടാല്‍ മനസ്സിലാകുന്ന  അവനു തമാശയാണെന്നറിഞ്ഞിട്ടും മുഖത്തെ വാട്ടം മാറിയില്ല.
പിന്നെ തുടരെ തുടരെ ഫോണ്‍ വിളിയായിരുന്നു നാട്ടിലേക്ക്.
എന്തൊക്കെയോ ജയിച്ചടക്കിയ മുഖഭാവമായിരുന്നു വൈകുന്നേരം അവനെ കാണുമ്പൊള്‍ ..
"സാലീ ഭായ്...പൂര ടീക്‌ ഹോഗയാ ....മെര ലട്കി മുജെ ചോടകി കിദര്‌ബി നഹി ജായാഗ ...."
രണ്ടു വീട്ടുകാരും പരസ്പരം സംസാരിച്ചു എല്ലാം ശരിയാക്കി..മൂന്നു മാസത്തിനു ശേഷം ദാമ്പേര്‍ ലീവിന് വന്നാല്‍ ഉടനെ കല്യാണം.
പിന്നീട് നാട്ടില്‍ പോകുന്നത് വരെയും ആഘോഷ തിമാര്‍പ്പയിരുന്നു അവനു. മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങി തയ്യാറെടുപ്പുകള്‍........ ........,,,,
പല മലയാളി സുഹൃത്തുക്കളില്‍ നിന്നും കിട്ടാത്ത അനുഭവമാണ്  ലീവിന് പോയ ശേഷം എല്ലാവര്‍ക്കും അവനില്‍ നിന്നും ലഭിച്ചത്. പലര്‍ക്കും സ്ഥിരമായി വിളിക്കും ...ഫേസ് ബുക്കില്‍ കണ്ടാല്‍ രണ്ടു മൂന്നു മെസ്സേജ് എങ്കിലും നിര്‍ബന്ധമാണ്‌..  ,,,ഓരോ വിശേഷങ്ങളും വിളിച്ചറിയിക്കും കല്യാണം കഴിഞ്ഞത് മുതല്‍ മൂന്നു ദിവസം മുന്‍പ് വിളിച്ച്  താന്‍ ഒരച്ചനാകാന്‍ പോകുന്ന സന്തോഷം വരെ ഞങ്ങളുമായി പങ്കുവെച്ചു .
തീര്‍ത്തും അപ്രതീക്ഷിതമായിട്ടയിരുന്നു ഇന്ന് ആ വാര്‍ത്ത‍ ഞങ്ങളെ തേടി എത്തിയത് . ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റിനു  ഓഫീസില്‍ എത്തി  എ സി  ഓണ്‍ ചെയ്യുന്നതിനിടെയാണ്‌  ലങ്കന്‍ കൂട്ടുകാരന്‍   ഇബാദ്  വന്നു പറഞ്ഞത് , അതും  ഒറ്റ വാക്കില്‍ " ടെമ്പേര്‍ മരിച്ചു ".....എന്താണെന്നു ചോദിച്ചറിയും മുന്‍പേ അവന്‍ പുറത്തു കടന്നിരുന്നു.
പിന്നീടു വാര്‍ത്ത‍ സ്ഥിരീകരിച്ചപ്പോള്‍ ,...........കേട്ടത് ശരിയാകരുതെയെന്നു  എല്ലാവരും കൊതിച്ചിരുന്നു.പക്ഷെ നമ്മുടെ കൊതി കൊണ്ട്  ശരി തെറ്റാകില്ലല്ലോ ........
കഴിഞ്ഞ ബുധനാഴ്ച്ച  നടന്ന ഒരു ബൈക്ക് അപകടമാണ്  ഒരു ജീവന്റെ അവസാനത്തിനും  മറ്റ്  രണ്ടു ജീവന്റെ  മുന്‍പില്‍ ചോദ്യ ചിന്നതിനും  കാരണമായത് ...അതിലൊന്ന്  ഇനിയും  ഭൂലോകത്തിന്റെ സ്പന്ദനങ്ങള്‍ എന്താണെന്നു തിരിച്ചറിഞ്ഞിട്ടില്ലാത്ത അവന്റെ സഹാദര്‍മണിയുടെ  ഉദരത്തില്‍ പിറക്കും മുന്‍പേ പിതാവ് നഷ്ടപെട്ട  ആണെന്നോ പെണ്ണെന്നോ  വേര്‍തിരിക്കാന്‍ സമയമായിട്ടില്ലാത്ത ഒരു മാംസ പിണ്ഡം .....
"ദൈവമേ ശത്രുകള്‍ക്ക് പോലും ഇത്തരം ഒരവസ്ഥ കൊടുക്കല്ലേ......" ആരും മനമുരുകി പ്രാര്‍ഥിച്ചു പോകുന്ന സന്ദര്‍ഭം....
"നേപ്പാള്‍ സുന്ദര്‍ഹൈ" ...റൂമിലേക്ക്‌  കോണി പടി കയറി ചെല്ലുമ്പോള്‍ ദാമ്പെരിന്റെ കയ്യക്ഷരത്തില്‍ കോറിയിട്ട  വാക്കുകള്‍  എന്നും   അവനെ ഓര്‍ക്കാന്‍  കാരണമായിട്ടുണ്ടെന്ന്  കൂട്ടുകാരന്‍ നസീര്‍ പറയുന്നു......
ഞങ്ങളോടൊപ്പം കൂടി മലയാളി ഭക്ഷണം ശീലമാക്കിയ പോലെ കുറെ ഏറെ  മലയാള  വാക്കുകളും അവന്‍ പഠിച്ചിരുന്നു..." എന്താടാ  ചെങ്ങായീ ...." അവന്‍ സ്ഥിരമായി ഞങ്ങളെ അഭിസംബോദന ചെയ്യുന്നതങ്ങിനെയായിരുന്നു........
രോഹിത്  ഹിന്ദി പഠിക്കാന്‍ അവന്റെ കൂടെ  കൂടിയത് കൊണ്ടാണ്  ദാമ്പേര്‍ മലയാളം പഠിചെതെന്നു എല്ലാവരും പറയാറുണ്ട്‌ ....
അന്‍സാര്‍  ഉപയോഗിക്കുന്ന ഫേനയില്‍  നോക്കി  ഷബ്നാസ് ഒരിക്കല്‍  പറഞ്ഞു...." ഡാ  ഇത്  ടെമ്പെരിന്റെ ഫേന അല്ലെ....?  ടെമ്പെരിന്റെയോ?.....അന്‍സാര്‍ ചോദ്യ രൂപേണ  ശബ്നാസിനെ  നോക്കി....ഇടയില്‍ കയറി  ശകീഫ് തീര്‍ത്തു  കല്‍പ്പിച്ചു....."ഇതില്‍ പേര് കണ്ടില്ലേ?  നിഷ .....
ടെമ്പേര്‍ അവന്റെ മനസ്സിന് പുറമേ പലയിടത്തും അവന്റെ പ്രിയതമയുടെ നാമം കൊത്തിവെച്ചിരുന്നു ......
" ടെമ്പേര്‍ നാട്ടില്‍ നിന്നും വന്നാല്‍  ഞാന്‍ കൊടുക്കും..അത് വരെ ഉപയോഗിചോളാന്‍  എന്നോട് പറഞ്ഞിട്ടുണ്ട് .....അന്‍സാറിന് കാത്തിരിക്കാന്‍ ഇനി ആരുണ്ട്‌....... ...... ,,,....

ജീവിച്ചു തുടങ്ങും മുന്‍പേ നിലച്ചു പോയ ആത്മാവേ,......
നിനക്കായി നല്‍കാന്‍ മരിക്കാത്ത ഓര്‍മ്മകള്‍ അല്ലാതെ
ഒന്നുമില്ല എന്നില്‍... ....,......
സത്യവും മിഥ്യയും കൂട്ടി കുഴഞ്ഞ  ഈ
ഭൂമിയില്‍  നിത്യ സത്യം  ഒന്നേയുള്ളൂ  ....
ആ മരണമെന്ന യാഥാര്‍ത്ഥ്യം ഇപ്പോള്‍
നീ രുചിച്ചറിഞ്ഞു .....
അടുത്ത ഏതു നിമിഷത്തില്‍ വേണമെങ്കിലും
വിരുന്നെതാവുന്ന യാഥാര്‍ത്ഥ്യത്തിനു
ആരും അപരാചിതരെല്ലന്നറിയുമ്പോള്‍
നിന്റെ വിരഹം സൃഷ്ടിക്കുന്ന നൊമ്പരം
ഞങ്ങള്‍ നിനവില്‍ കാണുന്ന  ലോകവുമായി
കൂടുതല്‍ അടുക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ