2012 ഡിസംബർ 31, തിങ്കളാഴ്‌ച

പുതു വര്‍ഷത്തിലേക്ക് .....


വീണ്ടും ഒരു പുതു വര്‍ഷം ...
ലാഭ നഷ്ട കണക്കെടുപ്പിനു മുഴുകാതെ 
ആഘോഷിച്ചു തീര്‍ക്കാനൊരു രാവും പകലും ..
പുറം കാഴ്ചയായ് നീങ്ങുന്ന മനുഷ്യായുസ്സിനു 
മദ്യ പാഷാണം ആമോദമാക്കുമ്പോള്‍ 
കാത്തിരിക്കുന്നത് ആത്മാവില്ലായ്മയെ ...
പുതുവര്‍ഷതലേന്ന് ഭൂമി കണ്ണട 
മാറ്റുമെത്രേ .....
സ്വന്തം കണ്ണ് എന്നോ നഷ്ടപ്പെട്ട  ഭൂമിക്കു 
 വര്‍ഷാവര്‍ഷം കണ്ണട മാറ്റാതെ  എങ്ങിനെ 
കാണാനാകും.
മലാലയും ഒബാമയും മുര്‍സിയും അവസാനം 
നീല ദല്‍ഹിയിലെ ജ്യോതിയും 
മങ്ങിയും തെളിഞ്ഞും നിറഞ്ഞു 
നിന്നപ്പോള്‍ ഭൂമി പറഞ്ഞു.
"എനിക്കിനി കണ്ണട മാറ്റണം "....
അപ്പോഴാണെത്രെ പുതു വര്‍ഷം സംഭവിച്ചത് .
പുതിയ കാഴ്ചകളെ കുറിച്ച് ഭൂമി സ്വപ്നവും  കാണും,
നിറങ്ങള്‍ ഏറെയുള്ള സ്വപ്നം .
സ്വപ്നത്തില്‍ മാത്രമേ ഭൂമിയും നിറങ്ങള്‍ 
കാണാറോള്ളൂ ....
ഈയിടെയായി കണ്ണടയിട്ടാലും ഇല്ലെങ്കിലും 
ഭൂമിയുടെ കാഴ്ച കരി പിടിച്ചതായിട്ടുണ്ട് .
ഭൂമിക്കു മുകളില്‍ ജീവിക്കുന്ന മനുഷ്യന്‍ 
എന്ന ജീവിയുടെ മനസ്സിനെ ആസ്പദമായിട്ട് പോല്‍ 
ഭൂമി കാഴ്ചയുടെ നിറഭേദങ്ങള്‍ ....
അസ്ഥിത്വം നഷ്ടപ്പെട്ട മനുഷ്യന്റെ നിസ്സഹായ 
നിലവിളി പുതുവര്‍ഷതിലെങ്കിലും ഭൂമി 
പ്രതീക്ഷിക്കാറുണ്ട് ....
നഷ്ടപ്പെടലിന്റെ സത്യം ഇക്കാലമത്രയും 
മനുഷ്യനറിഞ്ഞില്ലന്ന വിവരം ഭൂമി അറിഞ്ഞില്ല പോല്‍ ....
പുതുവര്‍ഷ തലേന്ന്  ഭൂമി ബോധരഹിതയാകാന്‍ 
തുടങ്ങിയതിനു പതിറ്റാണ്ടുകളുടെ മാത്രം 
പഴക്കമുള്ളൂ ...
ഒരിക്കലൊരു തവണ മാത്രം പുതു വര്‍ഷതലേന്ന് 
ബോധം പോയ ഭൂമിക്കു ഒരു വര്‍ഷം 
കഴിഞ്ഞു അത് തിരികെ കിട്ടാന്‍ ...
അതു പോലൊരു  വര്‍ഷം ഭൂമി കൊതിക്കുന്നു 
വീണ്ടുമിപ്പോള്‍ .....
പുതുവര്‍ഷം വീണ്ടും വരുന്നു  ....
പക്ഷെ , നിലാവിനഴക്  കറുപ്പുതന്നെ.
പകലിന്റെ കാഴ്ച വെളുപ്പും .
വലിചെടുക്കുമ്പോള്‍ കുത്തഴിഞ്ഞു വരുന്ന
അടിവസ്ത്രത്തിന്റെ ചരട് പെണ്ണിന്റേതു  തന്നെ ...
മാറ്റങ്ങളില്ലാതെ കാലം കടന്നു 
പോകുമ്പോള്‍ നാം വീണ്ടും പറയുന്നു 
കാലം മാറിയെന്നും ഇത്  പുതു കാലമാണെന്നും .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ