2012 ഡിസംബർ 8, ശനിയാഴ്‌ച

കഥയില്ലാത്ത മരുഭൂ കഥകള്‍

കഥ

കൃത്യമായി പറഞ്ഞാല്‍ 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണു ഞങ്ങള്‍ തീര്‍ത്തും അവിചാരിതമായി ഇന്ന് കണ്ടു മുട്ടിയത്‌.. ........... .
മരുഭൂമിയില്‍ പ്രവാസി എന്നും ഒരു സ്വപ്ന ജീവിയനെല്ലോ?
പ്രത്യേകിച്ചു തനിച്ചാകുമ്പോള്‍ . .....
മരുഭൂമിയിലെ നിലാവിന് പോലും വല്ലാത്ത ഊഷരതയാണ് . നിലാവില്‍ തിളങ്ങി നില്‍ക്കുന്ന പോന്നംബിളിയെ എന്റെ കാല്‍കീഴില്‍ തരാനും
 എനിക്ക് തോന്നുമ്പോള്‍ തട്ടിത്തെറിപ്പിച്ചു ഒരായിരം അമ്പിളിമാരെ സൃഷ്ടിക്കാനും ഒരു പോയ്കയോ തടാകമോ എവിടെ? 
സ്വപ്നത്തിലാണെങ്കിലും ഞാന്‍ ഇതൊക്കെ അനുഭവിക്കുന്നത് എന്റെ നാട്ടിലെതുമ്പോഴാണ് . പിന്നെ എന്റെ പോന്നു മോളും അവളുടെ കളിയും ചിരിയും 
എല്ലാം ഇന്ന് ഞാന്‍ കാണുന്നത് സ്വപ്നതിലെല്ലേ?......
അത്തരം ഒരു സ്വപ്ന യാത്രയിലാണ് അദ്ദേഹം എന്റെ മുന്നില്‍ വന്നു പെട്ടത്.
എന്റ ഒരു ജേഷ്ഠസഹോദരന്‍ എന്ന് പറയുന്നതാകും ശരി.
കൌമാരത്തിന്റെ പെടപെടപ്പില്‍ മനസ്സില്‍ വരുന്നതെന്തും തുറന്നു ചോദിയ്ക്കാന്‍ , കാട്ടി കൂട്ടലുകള്‍ തുറന്നു പറഞ്ഞു ഊറ്റം കൊള്ളാനും ചിലപ്പോള്‍ ശകാരം കേള്‍ക്കാനും .....എന്തിനും  ഏതിനും ഒരു വലിയ കൂട്ട്.
പ്രവാസ ജീവിതത്തിന്റെ നഷ്ടങ്ങളുടെ കണക്കെടുക്കുമ്പോള്‍ 
ആദ്യം വരുന്നത് ഈ ബന്ധങ്ങളുടെ അര്‍ദ്ധ വിരമാങ്ങളായിരിക്കും. 
അത്തരം ഒരു അര്‍ദ്ധ വിരാമാതിനോടുവിലാണ് ഇപ്പോള്‍ ഞാന്‍ അദ്ധെഹതെ കണ്ടെത്തിയിരിക്കുന്നത്.
എന്റര്‍ ഓര്‍മയിലെ അദ്ധെഹത്തിന്റെ മുഖം പ്രസന്നതയുടെ പ്രതീകമായിരുന്നു.നിരാശനായി കണ്ടതായി ഞാന്‍ ഓര്‍ക്കുന്നെയില്ല.
പക്ഷെ, പ്രവാസ ജീവിതത്തിന്റെ നിരര്‍ത്ഥകത ആകാം ഇന്നു ഞാന്‍ അയാളുടെ മുഖത്ത് കാണുന്ന നിസ്സംഗത ......
ഞങ്ങളുടെ ഈ  സമാഗമത്തിന്  ഇതിനേക്കാളേറെ അനുഭൂതിയും നിര്‍വൃതിയും ഉണ്ടാകേണ്ടതായിരുന്നു.പക്ഷെ,ഞങ്ങളുടെ ബന്ധത്തിന്റെ ആഴം വെച്ച് അളന്നത് കൊണ്ടാകാം, എന്റ മനസ്സില്‍ ഇങ്ങിനെ ഒരു തോന്നല്‍ ഉണ്ടാക്കിയത്.....
റോഡ്‌ മുറിചു കടന്നാല്‍ തീരെ ചെറുതെല്ലാത്ത ഒരു പാര്‍ക്കുണ്ട് . 
ബലദിയ്യയുടെ രണ്ടു ബസ്സുകള്‍ അടുത്തടുത്ത്‌ വന്നപ്പോള്‍ നടത്തം അല്‍പ്പം തടസ്സപ്പെട്ടു . ..തിരക്കിട്ട് നടന്നപ്പോള്‍ ഒന്ന് വേച്ചു ഞാന്‍ വീഴാന്‍ പോയതായിരുന്നു,പക്ഷെ  അദ്ധേഹത്തിന്റെ പെട്ടന്നുള്ള താങ്ങല്‍ ,...എന്തോ എന്റെ മനസ്സില്‍ പണ്ട് ഇയാളില്‍ നിന്നെനിക്ക് കിട്ടിയിരുന്ന കരുതല്‍ നഷ്ട്ടപെട്ടിട്ടില്ല എന്ന തോന്നലുളവാക്കുന്നു...
മരത്തിന്റെയും സിമന്റിന്റെയും കുറെയേറെ ബെഞ്ചുകള്‍ അവിടെ കാലിയായി കിടന്നിരുന്നെങ്കിലും പച്ചപ്പ്‌ നിറഞ്ഞ നിലത്തു ചമ്രം പടിഞ്ഞിരിക്കാനായിരുന്നു ഞങ്ങള്‍ക്ക് താല്‍പ്പര്യം ...എനിക്കെന്തോ ആ ഇരുത്തത്തില്‍ കുറച് കൂടെ കാപട്യവും കൃത്രിമത്വവും കുറവാണെന്ന് തോന്നി.....
ഞങ്ങള്‍ക്കപ്പുറത്തു  പരസ്പരം ചേര്‍ന്നിരുന്നു തമാശ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന ഒരു ഫിലിപ്പീനി യുവാവിനെയും യുവതിയെയും കണ്ണിമവെട്ടാതെ നോക്കി കൊണ്ടേയിരിക്കുകയായിരുന്നു  എന്റെ കൂട്ടുകാരന്‍ . 
എന്റെ തോണ്ടലില്‍ സ്വബോധം വീണ അദ്ധേഹത്തിന്റെ മുഖത്ത് 
പക്ഷെ സ്വാഭാവികമായും അത്തരം ഘട്ടങ്ങളിലുണ്ടാകേണ്ട ഒരു ചമ്മലോ ,നാണമോ 
ഒന്നും ഞാന്‍ കണ്ടില്ല ..
പകരം ചോദ്യമോ ഉത്തരമോ എന്ന് വിവേച്ചിചറിയാന്‍ കഴിയാത്ത  വെറും പറചിലെന്നു തോന്നിപ്പിക്കുന്ന ഒരു  വാക്ക്.....
നാമും ഇവരെ പോലെ ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു...,..
ഇവരെ പോലെ?....
അതെ ,,ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാതെ...സ്നേഹം കൊടുക്കാനും വാങ്ങാനും ആരോടും ഒരു കരാറോ ഉടമ്പടിയോ ഇല്ലാതെ ...
അപ്പോള്‍ ?.....
അപ്പോള്‍ പിന്നെ ആര്‍ക്കും നമ്മെ വന്ജിക്കാം ...സ്നേഹം നഷ്ട്ടപ്പെടുമ്പോള്‍ നമുക്ക് സങ്കടപ്പെടേണ്ട ...
എനിക്ക് ചിലതൊക്കെ മണക്കാന്‍ തുടങ്ങി......അദ്ധെഹത്തിന്റെ നിസ്സംഗതയ്ക്ക്  മറ്റെന്തൊക്കെയോ തലങ്ങളുള്ളതായി എനിക്ക് തോന്നി ....
സുലൈമാന്ക്കയുടെ മനസ്സില്‍ എന്തൊക്കെയോ പ്രശ്നങളില്ലേ ?.......
എന്റെ ചോദ്യം ഒരിക്കലും ഞാന്‍ തന്നെ പ്രതീക്ഷിച്ചിരുന്നില്ല. അതങ്ങിനെ ആണെല്ലോ,.....ചിലപ്പോള്‍  അവസരതിനോതുള്ള വാക്കുകളും പ്രവര്‍ത്തികളും നാം പോലും അറിയാതെയാകും നമ്മില്‍ നിന്നും സംഭവിക്കുക..
എന്റെ ചോദ്യം തീര്‍ത്തും അവസരോചിതമായെന്നും ചോദിക്കണോ വേണ്ടയോ എന്ന ആശങ്കയില്‍ നിര്ജീവനായി നിന്നിരുന്നെങ്കില്‍ പിന്നീടത്‌ എന്നില്‍ വലിയ നഷ്ട ബോധമുണ്ടാക്കുമായിരുന്നെന്നും ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.
സുലൈമാന്‍ക്ക ആദ്യം ഒന്ന് ഞെട്ടിയെങ്കിലും എന്റെ ആ ചോദ്യം അദ്ധെഹം ആഗ്രഹിച്ചിരുന്നെന്നു  ആ മുഖത്ത് നിന്നും ഞാന്‍ വായിച്ചെടുത്തു.
ഇത്രമാത്രം നിര്‍വീര്യനാകാന്‍ മാത്രം എന്തുണ്ടായി?
എന്റ കുടുംബം ,..,..
എന്റ ചെറിയ ചോദ്യത്തിനു ഒറ്റ വാക്കില്‍ തന്നെ ഇക്ക ഉത്തരം തന്നു...
ങേ ...സുലമാന്‍ക്കയുടെ കുടുംബം?....എന്റ ചോദ്യം പുറത്തേക്കു വന്നില്ല...
എനിക്കറിയാത്ത എന്താണ് അദ്ധെഹത്തിന്റെ കുടുംബതിലുള്ളത് ...അമ്മാവന്റെ മകളെ തന്നെയാണ് സുലൈമാന്‍ക്ക കല്യാണം കഴിച്ചത്. അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നെങ്കിലും രണ്ടു വീടുകാരുടെയും നിര്‍ബന്ധത്തിനു അവസാനം അദ്ധേഹം കീഴടങ്ങുകയായിരുന്നു. ആ താല്പര്യ കുറവ് അദ്ധേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും സുമോഹനമായ വിവാഹത്തിന്റെ ആദ്യനാളുകളുടെ സുരഭിലനിമിഷങ്ങള്‍ അവര്‍ക്ക് നഷ്ടമാക്കുകയും ചെയതു . പക്ഷെ രണ്ടു വര്‍ഷത്തിനു ശേഷം  വിരുന്നെത്തിയ പോന്നുമോള്‍ അവര്‍ക്ക് നഷ്ടപെട്ടതെല്ലാം തിരികെ നല്‍കി ....സുലൈമാന്‍ക്ക ഇടക്കൊക്കെ പറയാറുണ്ട്....
ദാമ്പത്യജീവിതത്തിലെ ആദ്യ രണ്ടു വര്‍ഷം ഞങ്ങള്‍ ഉപവാസതിലായിരുന്നു ....ആവശ്യങ്ങള്‍ക്കോ അവകാശങ്ങള്‍ക്കോ വേണ്ടിയെല്ലാത്ത ഉപവാസം.എപ്പോഴാ ഞങ്ങള്‍ അറിയാതെ ഉപവാസം നേര്‍തില്ലാ തായ ഒരു രാത്രിയില്‍ ഞങ്ങളുടെ ജീവിതത്തിന്റെ ഗതി മാറിയോഴുകുകയായിരുന്നു..മോളുടെ വരവ് ഞങ്ങളുടെ ജീവിതത്തില്‍ വരുത്തിയ മാറ്റം ...മോളോടൊപ്പം ഞാന്‍ അവളെയും പ്രണയിച്ചു തുടങ്ങുകയായിരുന്നു...
.പ്രവാസ ജീവിതം ദാമ്പത്യ ജീവിതത്തിനു നേരെ പത്തിവിടത്തി ആടുന്ന ഒരു സര്‍പ്പമായി അന്നു  സുലൈമാന്‍ക്കയുടെ മുന്‍പില്‍ ഇല്ലാതിരുന്നതിനാല്‍ അനുരാഗനാളുകള്‍ ആമോദിച്ചു തീര്‍ക്കാന്‍ മറ്റൊരു തടസ്സവും അദ്ധെഹതിനുടായിരുന്നില....
അവിവാഹിതനായ എനിക്കന്നു ഏറെ നിറങ്ങള്‍ സമ്മാനിച്ച കാഴ്ചകളായിരുന്നു സുലൈമാന്‍ക്കയുടെയും സൈനതയുടെയും അനുരാഗ നാളുകള്‍ ....
അവരുടെ ഒന്നിച്ചുള്ള യാത്രകളും കളിയും ചിരിയുമെല്ലാം ആ കൌമാര പ്രായത്തിലും എന്നില്‍ വിവാഹ സ്വപ്‌നങ്ങള്‍ തീര്‍ക്കാന്‍ പര്യാപ്തമായിരുന്നു..കൂടെ പഠിക്കുന്നവരേയും ഒപ്പം യാത്രചെയ്യുന്നവരെയും എന്തിനേറെ വഴിയില്‍ കാണുന്ന ഏതു സുന്ദരി പെണ്ണിനേയും ചേര്‍ത്തു ഞാന്‍ സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങി.....അതിലും എനിക്കേറെ ആശ്വാസമായത് ഈ തോന്നലുകളെല്ലാം അതെ പടി തുറന്നു പറയാന്‍ സുലൈമാന്‍ ക്കയുടെ രൂപത്തില്‍ ഒരു മുതിര്‍ന്ന കൂട്ടുകരനുണ്ടായതായിരുന്നു .
രണ്ടോ മൂന്നോ വര്‍ഷത്തിനു ശേഷം സുലൈമാന്‍ക്കയുടെ സുലുമോള്‍ക്ക്‌ ഒരു അനിയനെയും കിട്ടി...
രണ്ടും സിസേറിയന്‍ ആയതിനാല്‍ സൈനതയുടെ "പേറു" പൂതിക്ക്  അതോടെ പൂര്‍ണ വിരാമമായി ...മോനുണ്ടായെങ്കിലും സുലുമോളോടുള്ള സുലൈമാന്‍ക്കയുടെ സ്നേഹത്തിനു ഒരു കുറവും പറ്റിയില്ല ... മോളുടെ താരാട്ട്പാടിന്റെ ഓഡിയോ കാസെറ്റ്  അപ്പോഴും ആവര്‍ത്തിചവര്തിച്ചു അയാള്‍ കേള്‍ക്കുമായിരുന്നു.
മോള്‍ക്ക്‌ എട്ടു വയസ്സുള്ളപ്പോഴാണ് അദ്ധെഹം പ്രവാസജീവിതം ആരംഭിച്ചത്.
അറബുനാടിന്‍റെ കൌതുക കഥകളുമായി ഇടയ്ക്കിടെ സുലൈമാന്‍ക്കയുടെ കത്തുകള്‍ എനിക്ക് വിരുന്നു തീര്‍ത്തു .പണക്കാരനായ ഒരു അറബിയുടെ വീട്ടില്‍ തോട്ടം പണിയായിരുന്നു ആദ്യം.വളെരെ പെട്ടന്ന് തന്നെ ലൈസന്‍സ് എടുത്തു ആ വീട്ടുകാരുടെ ഇഷ്ട ജോലിക്കാരനായി മാറാന്‍ അദ്ധേഹത്തിന് കഴിഞ്ഞു.വിരഹം പ്രവാസ ജീവിതത്തിന്റെ ഒരു പൊതുദുഖമാണെങ്കില്‍ ജോലിയും ജീവിതാന്തരീക്ഷങ്ങളും നല്‍കുന്ന സുഖദുഖങ്ങള്‍ പലര്‍ക്കും ഏറിയും കുറഞ്ഞുമിരിക്കും. ആ അര്‍ഥത്തില്‍ നോക്കിയാല്‍ ഗള്‍ഫിലെത്തിയ മൂന്നു വര്‍ഷം വളെരെ സുഖകരമായി തന്നെ സുലൈമാന്‍ക്ക ജീവിചു . അതു അക്കാലങ്ങളില്‍ എനിക്ക് വന്ന കത്തുകളിലൂടെ ഞാന്‍ മനസ്സിലാക്കിയിരുന്നു.അതിന്നിടയില്‍ സുലൈമാന്‍ക്ക ഗള്‍ഫ്‌കാരന്റെ എല്ലാ വിധ പത്രാസുകളോടും കൂടെ ഒരിക്കല്‍ നാട്ടില്‍ വരികയും വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഗള്‍ഫിന്റെ നറുമണം നന്നായി വിളമ്പുകയും ചെയ്തു.
ഗള്‍ഫുകാരന്റെ ആചാരങ്ങള്‍ക്കോന്നും അദ്ധേഹം ഒരു കുറവും വരുത്തിയില്ല.കുറവ്  വരുത്താന്‍ വേണ്ടപ്പെട്ടവര്‍  അനുവദിച്ചില്ല എന്നു പറയുന്നതാകും ശരി.
സുലുമോള്‍ ആറാം തരത്തില്‍ പഠിക്കുമ്പോഴായിരുന്നു അദ്ധേഹത്തിന്റെ ആദ്യ വരവ്. ഒരു ബാപ്പയും മക്കളെ ഇങ്ങിനെ സ്നേഹിക്കില്ലെന്നുള്ളതാണ് വീട്ടുകാര്‍ക്ക് അദ്ധേഹത്തെ കുറിച്ചുള്ള ഏക പരാതി.സുലുമോള്‍ ബാഗ്‌ എടുത്തു സ്കൂള്‍ ബസ്സിലേക്ക് കയറുമ്പോള്‍ ഇക്കയുടെ കണ്ണ് നിറയുന്നത് സൈനത പലപ്പോഴും കണ്ടുപിടിച്ചു കളിയാക്കിയിട്ടുണ്ട്.ഒരിക്കല്‍ എന്റെ മുന്നില്‍ നിന്നും പറയുന്നത് കേട്ടു "അല്ലാ ...മോളിപ്പേ നാല് മണിയാകുമ്പോ ഇങ്ങോട്ട് തന്നെ വരുന്നതെല്ലേ? അതിനിപ്പോ നിങ്ങള്‍ കരയെ ?.......
ഒന്നും പറയാതെ ഒരു നേര്‍ത്ത ചിരിയും പാസ്സാക്കി അകത്തേക്ക് കയറി പോകുമ്പോള്‍ സൈനതയുടെ കണ്ണില്‍ നിന്നും ആനന്ദഅശ്രു കണങ്ങള്‍ പൊടിയുന്നത് ഞാന്‍ കണ്ടു.....
മക്കള്‍ പിതാക്കളാല്‍ സ്നേഹിക്കപെടുമ്പോള്‍ അമ്മമാരുടെ നെഞ്ചകത്തു തളിരിടുന്ന സന്തോഷ വല്ലികള്‍ ....
നാലു മാസത്തെ ലീവിനു ശേഷമുള്ള അദ്ധേഹത്തിന്റെ പ്രവാസ ജീവിതത്തിലേക്കുള്ള മടക്കം പഴയ പോലെ അത്ര സുഖകരമായിരുന്നില്ല.....പഴയ അറബിയുടെ മരണ ശേഷം മകനാണിപ്പോള്‍ എല്ലാത്തിനും അവകാശി.പലയിടത്തും സംഭാവികാറുള്ള പോലെ, പിതാവിന്റെ നാമം നന്മയോടെ സ്മരിക്കാനോ എന്തോ മക്കള്‍ ദയാ രഹിതരാകുന്ന അപ്രിയ സത്യം തന്റെ കാര്യത്തിലും സംഭവിച്ചത് സുലൈമാന്‍ക്ക തിരിച്ചറിഞ്ഞു. ദുഖങ്ങള്‍ എന്നോട് പങ്കുവെച്ച് ദുഖ ഭാരം കുറക്കെന്ടെന്നു കരുതിയോ, അതോ അനിവാര്യമാല്ലാത്ത സഹതാപം ഞാന്‍ വഴി ഏറ്റു  വങ്ങേണ്ടി വരുമെന്ന് ഭയന്നോ അതിനു ശേഷം പങ്കുവെക്കലിന്റെ കുറിമാനങള്‍ എന്നെ തേടി വരുന്നത് തീര്‍ത്തും അപൂര്‍വമായി .
കാല പ്രവാഹത്തില്‍ ഈ മരുപച്ചയില്‍ അഭയം തേടി ഞാന്‍ വരുന്ന വിവരം വിളിച്ചറിയിക്കുകയും ഇവിടെ എത്തി ഒന്ന് രണ്ടു തവണ ബന്ധപ്പെടുകയും ചെയ്തതോടെ തീര്‍ന്നു ,....വലിയൊരു ബന്ധത്തിന് താല്‍കാലികമായെങ്കിലും വിരാമമാവുകയായിരുന്നു .....
ഫിലിപ്പീനി മിഥുനങ്ങള്‍ സ്ഥലം കാലിയാക്കിയിരുന്നു ......
പാര്‍ക്കും ഏറെ ക്കുറെ നിശബ്ദമായിട്ടുണ്ട്....ഇനി നന്നേ വൈകുന്നേരമാകണം ..ഇവിടം വീണ്ടും സജീവമാകാന്‍ ....
സുലുമോള്‍ ...?...പറഞ്ഞു തുടങ്ങും മുന്‍പേ അദ്ധേഹത്തിന്  തൊണ്ടയിടറി ....
അതെനിക്കറിയാമെല്ലോ  ഇക്കാ .....ഇപ്പോള്‍ ആള്‍ അസുഖമെല്ലാം മാറി സുന്ദരി പെണ്ണായില്ലേ ?......
ഞാന്‍ ഇങ്ങോട്ട് വരുന്നതിന്റെ ഒന്ന് രണ്ടു വര്‍ഷം മുന്‍പായിരുന്നു അത് ....പനിയിലായിരുന്നു തുടക്കം .....വിട്ടു  മാറാത്ത പനി ..കൂടെ തലക്കനവും ഉന്മേഷകുറവും ..ആദ്യമാദ്യമെല്ലാം കുറെ മരുന്നും സാദാ ചികിത്സയുമായി നീങ്ങി ....പിന്നീടെപ്പോഴോ അപകടാവസ്ഥ മനസ്സിലാക്കി..അപ്പോഴേയ്ക്കും പക്ഷെ , ഒരു കിഡ്നി പൂര്‍ണമായും മറ്റേതു ഭാഗിഗമായും അസുഖം കവര്‍ന്നിരുന്നു ....
പിന്നീടു ഞാന്‍ പോലും ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത ദിനരാത്രങ്ങളായിരുന്നു  അദ്ധേഹത്തിന്റെ കുടുമ്പത്തിനു ...ആശുപത്രിയും  മരുന്നും ചികിത്സയും അതിനു വേണ്ടിയുള യാത്രകളും .....
അവസാനം ഡോക്ടര്‍മാര്‍ തന്നെ പരിഹാര മാര്‍ഗവുമായി രംഗത്തെത്തി ...കിഡ്നി മാറ്റി വെക്കണം ..എങ്കില്‍ ഒരു പക്ഷെ.....
സാധ്യത എന്നാലും പറയാന്‍ കഴിയില്ല ...
സുലുമോളുടെ പുഞ്ചിരി നിറഞ്ഞു  നില്‍ക്കുന്ന ചുണ്ടുകളെല്ലാതെ എല്ലാം ശോഷിച്ചിരുന്നു ....അവളുടെ മുന്ന്നില്‍ നില്‍ക്കുമ്പോള്‍ ഉയര്‍ന്നു വന്നിരുന്ന നെടുവീര്‍പ്പുകളെ എങ്ങിനെയെക്കെയോ പ്രയാസപ്പെട്ടു  മന്ദസ്മിതങ്ങളാക്കി മാറ്റി ...
എല്ലാം നഷ്ട്ടപെട്ടവന്റെ നിസ്സഹായനിലവിളി പോലെ യാണ്  അദ്ധേഹം ഡോക്ടറുടെ അടുത്തേക്ക് കയറിചെന്നതും തന്റെ കിഡ്നി എടുതാനെങ്കിലും മോളെ മരണത്തിനു വിട്ടുകൊടുക്കരുതേ എന്ന് യാചിച്ചതും .....
പിന്നെ എല്ലാം പെട്ടന്നായിരുന്നു ...ഉള്ള രണ്ടു കിഡ്നിനിയിലോന്നു  പോന്നുമോള്‍ക്ക്‌  കൊടുത്തു മോളെ മരണ കിടക്കയില്‍ നിന്നും തന്റെ വാത്സല്ല്യതിന്റെ കരവലയതിലെക്കടുപ്പിച്ചു .......
ഇതെല്ലാം എനിക്കറിയാവുന്ന കാര്യങ്ങളാണ് ...അതെല്ലാം കഴിഞ്ഞു വര്‍ഷം എത്രയോ ആയി ...
പൂര്‍വാധികം പ്രസരിപ്പോടെ സുലുമോള്‍ കോളേജില്‍ പോകുന്നു ,റബ്ബിന്റെ  മഹാകാരുണ്യമാകാം ....കുറച്ചു മരുന്നുണ്ടാന്നെതെല്ലാതെ സുലൈമാന്‍ക്കാക്കും പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നുമില്ല .....
മോള്‍ക്ക്‌ പുതിയ വല്ല ആരോഗ്യ പ്രശ്നവും ?......
ഞാന്‍ അദ്ധേഹത്തിന്റെ മുഖത്തേക്ക് സാകൂതം നോക്കി കൊണ്ട് തന്നെയാണ് ചോദിച്ചത് ....
ഏയ് ...ഒന്നുമില്ല ...
പിന്നെയെന്താ ..ഇപ്പോള്‍ മോളുടെ കാര്യത്തില്‍ ഒരു ആശങ്ക ....
വയസ്സ് ഇരുപതു കഴിഞ്ഞില്ലേ ..ഡിഗ്രി പൂര്‍ത്തിയാക്കി മതി കല്യാണം എന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ ഞാനും അത് ശരിവെക്കുകയായിരുന്നു ...അത് കഴിഞ്ഞപ്പോള്‍ പി ജി  ആയി ....അപ്പോഴേ  പലരും പറയാന്‍ തുടങ്ങിയിരുന്നു .....നടത്തേണ്ടത് അപ്പപ്പോള്‍  നടത്തണം ..
ഓരോന്നിനും അതിന്റെതായ സമയമുണ്ട് ,അത് തെറ്റിയാല്‍ പിന്നെ പഠിപ്പും പത്രാസ്സുമുണ്ടായിട്ടു ഒരു കാര്യവുമില്ല ...
തനിക്കും ആഗ്രഹമില്ലാഞ്ഞിട്ടല്ല ....
മോളുടെ ആഗ്രഹം അങ്ങിനെ ആണെങ്കില്‍ രണ്ടു വര്‍ഷം കൂടെ കഴിയെട്ടെ എന്ന് കരുതി ...
എല്ലാ തയ്യാറെടുപ്പുകളോടും കൂടെയാണ് കഴിഞ്ഞ തവണ നാട്ടില്‍ പോയത് ....
പത്തു പതിമൂന്നു വര്‍ഷം ഇവിടെ നഷ്ട്ടപ്പെടുതിയെങ്കിലും തരക്കേടില്ലാത്ത ഒരു പേരും വിലാസവും ഉണ്ടാക്കിയെടുകാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് ....
അത്യാഗ്രഹമില്ലെങ്കിലും  മോളുടെ വിവാഹത്തെ കുറിച്ച് എനിക്കും ഉണ്ടാകില്ലേ മോനെ ചില സങ്കല്പങ്ങള്‍ .....  ഈ സങ്കല്‍പ്പങ്ങള്‍ നടന്നു കാണാന്‍ എനിക്ക് മറ്റൊരു  മോളും ഇല്ലല്ലോ?.....
പിന്നെ ഞാന്‍ എന്തു ചെയ്യും ....?
എന്റെ മോളിന്നു പുതു തലമുറയിലെ ഒരു അംഗമാണ് .വിവാഹത്തെ കുറിച്ചും ഭാവി ജീവിതത്തെ കുറിച്ചും തങ്ങളുടേതായ താല്പര്യങ്ങള്‍ സ്വപ്നം കാണുകയും പ്രാക്ടിക്കലാക്കുകയും ചെയ്യുന്ന ന്യൂ ജെനറേഷന്‍ .......
പക്ഷെ,...ഞാനും എതിരു പറയില്ലായിരുന്നു .....എന്റെ  മോളുടെ കണ്ടെത്തല്‍ , ഏതെങ്കിലും  നിലക്ക് മോള്‍ക്കതു അനുഗുണ മാകുമോ  എന്ന ചോദ്യത്തിനു മുന്‍പില്‍ എപ്പോഴെങ്കിലും എനിക്കൊരു മനസ്സ് നിറഞ്ഞ മറുവാക്ക്  അവളില്‍  നിന്ന് കിട്ടിയിരുന്നെങ്കില്‍ ,,,,,
അറിയുന്നവര്‍ അറിയുന്നവര്‍ എല്ലാവരും എന്നോട് പറയുന്നു ,,,സുലൈമാന്‍ക്ക അവള്‍ വീട്ടില്‍ ഇരുന്നാലും വേണ്ടില്ല ...ആ ചെറുക്കന് അവളെ കൊടുക്കെല്ലേ .....
ഞാന്‍ ആരെ വിശ്വസിക്കും ..ആരുടെ വാക്ക് മുഖവിലക്കെടുക്കും.....
മോള്‍ക്ക്‌ നല്‍കാന്‍ നല്ല ന്യായീകരണങ്ങള്‍ ഒന്നുമില്ല എന്ന് എനിക്ക് എപ്പോഴോ മനസ്സിലായതാണ് ...അതാണ് എന്നെ ഏറെ ആലോസരപ്പെടുതുന്നതും ....എല്ലാം അറിഞ്ഞു കൊണ്ട് മോളെ കുരുതി കൊടുക്കണോ?.....
എതിര്‍ക്കുമ്പോള്‍ പലപ്പോഴും അവളില്‍ പ്രകടമായിരുന്ന ഭാവ മാറ്റങ്ങള്‍ ...ന്യായ വാദങ്ങള്‍ ..
അവനു വേണ്ടി അവള്‍ വായ കീറുമ്പോള്‍ ചിലപ്പോഴെങ്കിലും ഞാന്‍ ഭയപ്പെട്ടിട്ടുണ്ട് ,മറ്റൊന്നുംകൊണ്ടല്ല....അവളുടെ ആരോഗ്യാവസ്ഥ ...സംസാരിക്കാനാണെങ്കിലും കൂടുതല്‍ സട്രൈന്‍ എടുക്കുമ്പോള്‍ മോള്‍ക്കതു താങ്ങാന്‍ കഴിയുമോ എന്ന ഒരുള്‍ഭയം ...ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്....അവളെപ്പോലെ  ഞാനും ഒരു അപൂരണനാണെല്ലോ ?...എന്റെ  മോള്‍ എപ്പോഴെങ്കിലും അവളുടെപക്ഷത്തു നിന്ന്   എനിക്ക് വേണ്ടി ഇങ്ങിനെ ചിന്തിച്ചു കാണുമോ?.....
കൂടുതല്‍ ഭീഷണി ഒന്നും ഇത് വരെ അവളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല ...
പക്ഷെ,....കല്യാണം....അതുണ്ടെങ്കില്‍ ഇവനുമായി മാത്രം...അതുപോരെ  എനിക്ക്....
എന്റെ സമപ്രായക്കാരായ എത്രയോ പേര്‍ ...നാട്ടില്‍ പോകുന്നു ,,മക്കെളെ കെട്ടിക്കുന്നു ..പേരകുട്ടികളുമായി സമയം പങ്കിടുന്നു....
അവരിലാരും മക്കളുമായി കിഡ്നി പങ്കിട്ടവരില്ല ....
ലീവ് തീരും മുന്‍പേ ഞാന്‍ തിരിച്ചു പോന്നതാണ് ....
ഞാന്‍ കൊടുത്തയച്ച മൊബൈലില്‍ അവനുമായി കിന്നരിച്ചു വിവാഹവും ജീവിതവും സ്വപ്നം കണ്ടു അവള്‍ കഴിയുന്നു...ഇത്ര കാലവും തലയുയര്‍ത്തി നടന്ന നാട്ടിലൂടെ ഇനിയും അങ്ങിനെ തന്നെ നടക്കണം എന്ന കൊച്ചു സ്വപ്നവുമായി, മോള്‍ക്ക്‌  നല്ല മനസ്സ് പ്രാര്‍ത്ഥനയായും ആശംസയായുംനേര്‍ന്നു കൊണ്ട് ഞാന്‍ ഇവിടെയും കഴിയുന്നു...
സുലൈമാന്‍ക്ക  ഒന്നിനും  ഒരു കണക്കും വെച്ചിട്ടില്ല . അയച്ചു കൊടുത്ത കാഷിനോ പകുത്തു നല്‍കിയ സ്നേഹത്തിനോ  വാത്സല്യതിനോ ....ഒന്നിനും  ഏതിനും ...
അദേഹത്തിന്റെ  കണക്കില്ലായ്മയും കഥയില്ലായ്മയും വായിചെടുക്കാന്‍  അവര്‍ക്കോട്ടു നേരവുമില്ല ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ